Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ചവിട്ടുന്നപോലെയുള്ള ചൂട് ഭദ്രയെ അസ്വസ്ഥയാക്കി. ആവാഹന കളം ഒരുക്കിയ കിഴക്കേ ഭാഗത്തെ മുറിയുടെ വാതിൽ അവൾ ശക്തിയായി തുറന്നു. ഇടത് കൈയിൽ കൈമണികിലുക്കി വലത് കൈകൊണ്ട് ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിക്കുകയായിരുന്നു മഠത്തിൽ തിരുമേനി.
"ഓം ഭദ്രകാള്യ നമഃ ഓം രുദ്രസുതായേ നമഃ"
ഹരിയെകണ്ടതും ചാരു ഉടനെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
"വേണ്ടാ...അവിടെയിരിക്ക്യാ.." ഉടനെ തിരുമേനി പറഞ്ഞു.
ഹരി ചാരുവിനെയും, ആവാഹനക്കളത്തിന്റെ മുൻപിൽ മന്ത്രങ്ങൾഉരുവിടുന്ന തിരുമേനിയെയും തീക്ഷ്ണതയോടെ നോക്കി.
"നിന്നെ കൊണ്ടുവരാൻ നിക്ക് ഹരിയെ വിടേണ്ടി വന്നു, വിശ്വാസങ്ങൾക്ക് എതിരായ ഹരിയുടെ ശരീരത്തിൽ പ്രവേശിക്കുക എളുപ്പമല്ല ഭദ്രേ..."
അപ്രതീക്ഷിതമായ തിരുമേനിയുടെ വാക്കുകൾ കേട്ട ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും, ചാരുവും അമ്പരന്നിരുന്നു.
"ഹരികുട്ടാ... അയ്യോ...ദേവീ ന്താ ഞാനീ കണ് ണെ..ഹരികുട്ടാ..." സവിത്രിതമ്പുരാട്ടി നിലവിളിച്ചു.
"ഹൈ ,, തമ്പ്രാട്ട്യേ ഒന്ന് അടങ്ങൂ..." തിരുമേനി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ചാരുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭയം ഉള്ളിൽകിടന്ന് താണ്ഡവമാടി. ഭാർഗ്ഗവിതമ്പുരാട്ടി കൈകൾകൂപ്പി ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
തിരുമേനി ആവാഹനക്കളത്തിലേക്ക് ശംങ്കിലുണ്ടായിരുന്ന തീർത്ഥജലം തെളിച്ചു. തന്റെ ഇടത് വശത്ത് നിന്ന ഹരിയെ നോക്കിക്കൊണ്ട് പറഞ്ഞു.
"ഭദ്രേ... ഈ കളത്തിലിരിക്ക്യാ... മ്.." തിരുമേനി കല്പിച്ചു.
"മൂഢാ നിനക്ക് ങ്ങനെ ധൈര്യം വന്നു ന്നെ ബന്ധിക്കാൻ.. ഹ ഹ ഹ ...." ഭദ്ര ആർത്തു ചിരിച്ചു.
തുറന്നിട്ട വാതിലിലൂടെ ശക്തമായ കാറ്റ് ശരംവേഗത്തിൽ മുറിയിലേക്ക് ഒഴുകിയെത്തി. നാക്കിലയിൽ വച്ച തുളസികതിരും തെച്ചിപ്പൂവും കാറ്റിൽ തെറിച്ചുവീണു. ഭദ്ര വീണ്ടും അട്ടഹസിച്ചു.
"ഭദ്രേ അടങ്ങു നീ.." രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു. എന്നിട്ട് തളികയിൽ നിന്നും ഭസ്മമെടുത്ത് ഭദ്രക്ക്നേരെ കുടഞ്ഞു.
"ഓം കാളിശക്തി ദുർഗ്ഗായ നമഃ"
"ഇവിടെയിരിക്ക്യാ...അനുസരണയോടെ ഇരുന്നാൽ നിന്റെ ആഗ്രഹം ഞാൻ സാധിച്ചുതരാം...ഇല്ലങ്കിൽ ദുർഗ്ഗാദേവിയുടെ ശക്തിയിൽ നീ ഭസ്മമാകും അത് വേണോ.."
ഉച്ചത്തിൽ തിരുമേനി ചോദിച്ചു.
"വേണ്ടാ...വേണ്ടാ... " ഭദ്ര ഹരിയെയും കൊണ്ട് ആവാഹനക്കളത്തിലേക്ക് ഇരുന്നു..
കളം വരച്ച കരിയും,മഞ്ഞൾപ്പൊടിയും, അരിപ്പൊടിയുമെല്ലാം അവൾ തന്റെ കൈകൾകൊണ്ട് ചിക്കിചിതറി..
ഹരിയുടെ ഭാവമാറ്റംകണ്ട സവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.
"അമ്മേ...അമ്മേ എണീക്ക്യാ....അമ്മേ.." ചാരു കവിളിൽ തട്ടിവിളിച്ചു.
കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.
💬 Comments
View all comments