Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]
മുമ്പിലിരിക്കുന്ന അവറാനെയോ അയാളുടെ ശബ്ദത്തെയോ അവൾ കാണുകയോ കേൾക്കുകയോ ചെയ്തില്ല. കട്ടിലിൽ ചാരിയിരുന്ന് , കണ്ണുകൾ അടച്ച് സ്ഥലകാലങ്ങൾ വിസ്മരിച്ച് ബിബിനയിരുന്നപ്പോൾ പുതിയ ഒരു ബിംബം കണ്പോളകൾക്കകത്ത് പ്രത്യക്ഷമായി. വെള്ളിച്ചിറകുള്ള മാലാഖ. അവന്റെ കയ്യിൽ പുരോഹിതന്റെ തിരുവസ്ത്രങ്ങൾ. ചുവപ്പിൽ, സ്വർണ്ണ നിറത്തിൽ മുന്തിരിപ്പഴങ്ങളും ഒലിവിലകളും മീനുകളും കുന്തിരിക്കം മണക്കുന്ന പുരോഹിതന്റെ വസ്ത്രത്തിൽ കൊത്തിവെച്ചിരുന്നു. പിന്നെ എല്ലാ ബിംബങ്ങളും അപ്രത്യക്ഷ്യമായി. പുതിയ ഒന്ന് കടന്ന് വന്നു. ക്രിസാന്തിമം പൂക്കളുടെ മധ്യത്തിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന സാജുമോൻ! "മോനെ!" അസഹ്യമായ ദുഃഖത്തിൽ ബിബിന ഉറക്കെ വിളിച്ചു. അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു. മുമ്പിൽ നല്കുന്ന സാജുമോനെ അവൾ നോക്കി. വെളുത്ത ഉടുപ്പ്. പുരോഹിത വസ്ത്രം. "സാജുമോനെ, നീയെപ്പോൾ വന്നു?" അവൾ ചോദിച്ചു. "സാജുമോനോ?" ബിബിനയോട് അയാൾ ചോദിച്ചു. "ഏത് സാജുമോൻ? ഞാൻ സാംസണാ," ബിബിന കണ്ണുകൾ തിരുമ്മി. മുമ്പിൽ നിൽക്കുന്ന ദീർഘകായണെ നോക്കി. ആറടിയിലേറെ ഉയരം. വെളുത്ത് തുടുത്ത കവിളുകൾ. നാല്പത്തി അഞ്ചിന് മേൽ പ്രായം തോന്നും. കയ്യിൽ സ്വർണ്ണചെയിൻ. തുറന്നുകിടക്കുന്ന കുർത്തക്കഴുത്തിലൂടെ പുറത്തേക്ക് കാണാവുന്ന കട്ടിയുള്ള സ്വർണ്ണമാല. മൂന്ന് വിരലുകളിലും രത്നം പതിച്ച സ്വർണ്ണമോതിരങ്ങൾ. അയാളിൽ നിന്ന് വിലപിടിച്ച സുഗന്ധം പുറത്തേക്ക് വമിച്ചു. "ഓ!" പുറത്ത് നിൽക്കുന്നത് അപരിചിതനാണു എന്ന് കണ്ട് ബിബിന പെട്ടെന്ന് പറഞ്ഞു. "എന്താ?" "അല്ല. നമ്മടെ കരേൽ പുതിയ ഒരാൾ വന്നിട്ട് ഒരാഴ്ച്ചയായി. ഇതുവരേം പരിചയപ്പെട്ടില്ല എന്ന് പറഞ്ഞാൽ മോശവല്ലേ?" അയാൾ വായ് തുറന്ന് ചിരിച്ചു. അയാളുടെ കണ്ണുകൾ തന്റെ ദേഹത്തുകൂടി ഇഴയുന്നത് ബിബിന കണ്ടു.അവൾ ചിരിച്ചു എന്ന് വരുത്തി. "എന്നാ പേര്?" സമീപത്തേക്ക് നോക്കി അയാൾ ചോദിച്ചു. എന്നിട്ട് അടുത്ത് കണ്ട കസേരയിൽ ഇരുന്നു. "ബിബിന," "എന്നതാ പോസ്റ്റ്?" അവൾ ചുറ്റും നോക്കി. "പോസ്റ്റ് എന്നുദ്ദേശിച്ചത് അതാണോ?" പുറത്തെ വിളക്ക് കാലിലേക്ക് നോക്കി അവൾ ചോദിച്ചു. "അത് ടെലഫോൺ പോസ്റ്റല്ലേ? ഒറ്റനോട്ടത്തിൽ മനസ്സിലാവൂല്ലോ," "ഓ! തമാശിച്ചതാണോ?" അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു. "അല്ല. തമാശയായിരുന്നെങ്കിൽ ഞാൻ ചിരിച്ചുകൊണ്ടല്ലേ പറയൂ," അന്തരീക്ഷത്തിലെ കണികകളിൽ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ചൂട് കലർന്നു. "ഞാൻ സാംസൺ," അസുഖകരമായ മൗനത്തിനു ശേഷം
💬 Comments
View all comments