0%

Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]

Author : സ്മിത Read All Parts 819

ഒരു പ്രഖ്യാപനം പോലെ അയാൾ പറഞ്ഞു. "കേട്ടുകാണും അല്ലേ?" "ഇല്ലല്ലോ," അയാൾ അവളെ അദ്‌ഭുതത്തോടെ നോക്കി. "ഇല്ലേ? അങ്ങനെ വരാൻ വഴിയില്ലല്ലോ!" ബിബിന അയാളിൽ നിന്നും മുഖം മാറ്റി. "ദാ! ആ കാണുന്ന മലയില്ലേ?" ശവപ്പറമ്പായ കുന്നിന്റെയപ്പുറത്തെ ഉത്തുംഗമായ മലയിലേക്ക് ചൂണ്ടി സാംസൺ പറഞ്ഞു. "അത് മൊത്തം എന്റെയാ. നിറച്ചും റബ്ബറും മൊളക് കൊടിയുവാ..." ബിബിന എന്തെങ്കിലും പറയുന്നതിന് മുമ്പ് ഗെയ്റ്റ് തുറന്ന് ചെത്തുകാരൻ കോന്തുണ്ണി അങ്ങോട്ട് വന്നു. "ഓ! ഇങ്ങക്ക് ബിര്ന്ന് കാര് ഇണ്ടായിനാ?" ഉമ്മറത്തിരിക്കുന്ന സാംസണെ നോക്കി കോന്തുണ്ണി ചിരിച്ചു. "അല്ലപ്പാ! ആരിത്? സാംസൺ മൊയലാളി ആന്ന്? നിങ്ങ എപ്പ ആന്ന് ബന്നിനി?" "വന്നിട്ട് ഒരുപാട് നേരവായി കോന്തുണ്ണീ...എന്നാ ഒണ്ട്? നീയെന്നാ ഇവടെ?" "ഏയ്...സാറിനെ കാണാൻ..." "സാറോ?" സാംസൺ ചിരിച്ചു. "എടാ ആണുങ്ങളെയാ സാറേ അല്ലേൽ സാറേ പൂമാനമേ എന്നൊക്കെ വിളിക്കേണ്ടത്. പെണ്ണുങ്ങളെയല്ല," "ഏയ്...ബാങ്കിലെ സാറാണ്..." "അതിന് സാറെന്ന് വിളിക്കണോ? മാഡം. അങ്ങനെ വിളി," "ഏയ്..." കോന്തുണ്ണി ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു. "ആതൊന്നും മ്മടെ നാവിൽ വരൂല്ലാന്ന്പ്പാ. സാറ്...അദന്നെ നല്ലത്," "ആ..നീ എന്നേലും വിളി. നിന്നോടൊക്കെ വർത്താനം പറഞ്ഞ എന്നെയൊക്കെ ചവിട്ടണം!" "എന്താ കോന്തുണ്ണീ?" ബിബിന തിരക്കി. "സാറേ, ഇങ്ങടെ കയ്യിമ്മ ചൊവന്ന ഷാൾ ഇണ്ടാ?" "ചുവന്ന ഷാളോ? ഉണ്ടല്ലോ. എന്തിനാ കോന്തുണ്ണീ?" കോന്തുണ്ണി വീണ്ടും ചിരിച്ചുകൊണ്ട്, ലജ്ജയോടെ തല ചൊറിഞ്ഞു. "ഹ! പറ കോന്തുണ്ണി," അയാളുടെ മുഖത്തെ മനോഹരമായ ലജ്ജയിലേക്ക് നോക്കി ബിബിന പറഞ്ഞു. "അദ്...സാറേ..നമ്മ ഡ്രാമേൽ ഇണ്ടിനി...ഈട്ത്തെ പള്ളീലെ പെരുന്നാളിന്..." "ഓഹോ! അത് കൊള്ളാല്ലോ!" ബിബിന അഭിനന്ദിക്കുന്ന സ്വരത്തിൽ പറഞ്ഞു. "ആരായിട്ടാ?" "സെയിന്റ് ജോർജ്ജ്. ഗീവർഗ്ഗീസ് പുണ്യാളൻ!" "ഹേ!" സാംസൺ അവിശ്വാസത്തോടെ കോന്തുണ്ണിയെ നോക്കി. "നീയൊ? ഗീവർഗ്ഗീസ് പുണ്യാളനായിട്ടോ? ഒന്ന് പോടാ!" "അദെന്നെ! അതേ മൊയ്‌ലാളീ. ഒര് മാസവായിനി റിഹേഷ്‌സൽ നടക്ക്ന്ന്!" "എന്നാൽ കാണാൻ വരണല്ലോ? എന്നാ സ്റ്റേജില് കളിക്കുന്നെ?" ബിബിന ചോദിച്ചു. "ഹേ!" പുഞ്ചിരിയോടെ സാംസൺ ബിബിനയെ നോക്കി. "സ്റ്റേജിലും കളിക്കാൻ പറ്റുവോ? അപ്പം ആൾക്കാര് കാണില്ലേ? ഓ! കാലം പോയ ഒര് പോക്കേ!" ബിബിന അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ

💬 Comments

View all comments