Chapter Title : ബിബിനയുടെ മദനോത്സവ രാവ് [Smitha]
കോന്തുണ്ണിയെ നോക്കി. "ആട്ടെ, കോന്തുണ്ണി, ഡ്രാമേൽ യൂസ് ചെയ്യാനാണോ ഷാൾ?" "അതേന്ന്! ഈട്ത്തെ കളർ ഒന്നും ഒര് സുമാറല്ലന്ന്! നാലഞ്ചെണ്ണം ബാങ്ങീ. ഒന്നും അങ്ങ് സുമാറാക്ന്നില്ല. അപ്പ ആണ് മ്മടെ അന്ത്രുമാൻ പറയ്ണ് ങ്ങടെ മേത്ത് ഓൻ പറ്റിയ ചൊവപ്പ് കളർ ഷാൾ കണ്ടിന്ന്ന്. ഹ! മ്മടെ അന്ത്രുമാൻ. ചക്കേം മാങ്ങേ ക്കെ ബാങ്‌ന്ന അന്ത്രുമാൻ! മ്മടെ സാറാമ്മ...ഓളും കണ്ടിനി...മീൻ കാരി സാറാമ്മേ..ഓള്...തര് വാ നിങ്ങ?" സാംസൺ ഉറക്കെ ചിരിച്ചു. "നീ എന്നാ തരുവോന്നാടാ കോന്തുണ്ണി ചോദിക്കുന്നെ?" "ഷാൾ!" കോന്തുണ്ണി സ്വരം അൽപ്പം കടുപ്പിച്ചു. "അപ്പ ഈ നേരം വരെ നമ്മ പറഞ്ഞ ഒന്നും ഇങ്ങ കേട്ടില്ലേന്ന്?" "ഓക്കേ..ഓക്കേ..." ചിരിനിർത്താതെ സാംസൺ സമ്മതിച്ചു. "ഷാൾ എന്ന് പറഞ്ഞത് നന്നായി. അല്ലേൽ ഇത്രേം സുന്ദരിയായ ഒരു പെണ്ണിനോട് തരുവോ എന്നൊക്കെ ചോദിക്കുന്ന കേട്ടാൽ പാവം എന്നെപ്പോലെയുള്ളോര്, നിഷ്ക്കളങ്ക മനുഷ്യര് എന്ത് വിചാരിക്കും..." കോന്തുണ്ണി വെറുപ്പോടെ അയാളിൽ നിന്ന് മുഖം മാറ്റി. "അവൻ ചോദിച്ചത് കേട്ടില്ലേ?" സാംസൺ ബിബിനയോട് ചോദിച്ചു. "കൊടുക്കുവോ?" "പിന്നില്ലേ!" ബിബിന കോന്തുണ്ണിയെ നോക്കി ചിരിച്ചു. "ഞാൻ തരാം കോന്തുണ്ണി. കോന്തുണ്ണിയ്ക്കല്ലേ? ഷുവർ ആയും കൊടുക്കും. കോന്തുണ്ണിയെപ്പോലെയുള്ളോർക്ക്!" അത് പറഞ്ഞ് അവൾ അകത്തേക്ക് കയറി. "ഇങ്ങ എന്തൊക്കെ ബെടക്ക് ബർത്താനാന്ന് പറയ്ന്ന്? മ്മടെ കരേല് ബന്ന കുട്ടിയല്ലേ ഓര്? ഈട്ത്തെ മനുഷ്യമ്മാര്ടെ കൾച്ചർ ഇദെന്നല്ലേ ഓര് ബിചാരിക്കൂ?" കോന്തുണ്ണി ക്രുദ്ധനായി ചോദിച്ചു. "പോടാ പോടാ!" പുച്ഛ സ്വരത്തിൽ സാംസൺ പറഞ്ഞു. "ഷാളും മേടിച്ചോണ്ട് പോകാൻ നോക്ക്. ഷാളിന്റെ അടീലെ മേടിക്കാൻ പറ്റുവോന്നു ഞാനൊന്ന് നോക്കട്ടെ. ചോളി മേടിച്ചോണ്ട് നീ പോ. ചോളി കേ പീച്ചേ ക്യാ ഹേ? അതും മേടിച്ചോണ്ട് ഞാൻ പോകാം!" "നടന്നന്നെ!" കോന്തുണ്ണിയും പുച്ഛസ്വരത്തിൽ പറഞ്ഞു. "ഇങ്ങള് കണ്ട പെങ്കുട്ട്യോള് മാതിരിയല്ല ഓര്! ഇത് ബേറെ സൈസ് ആന്ന് കാണുമ്പ തന്നെ അറിയില്ലേ ഇങ്ങക്ക്? ഒര് പെണ്ണ് പിടിയൻ! നിങ്ങ ഏഡ്ത്തെ പെണ്ണ് പിടിയനാന്ന്? മ്മടെ ലാലേട്ടൻ പറഞ്ഞ പോലെ ഇങ്ങടെ ആറടി രണ്ടിഞ്ചി സവാരി ഗിരിഗിരി നടത്തും ഓര്!" അപ്പോഴേക്കും ബിബിന അകത്ത് നിന്ന്
💬 Comments
View all comments