Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
കാണിക്കാതെ സമാൻ പെട്ടെന്ന് തന്നെ കിട്ടിയ ചാൻസിൽ ഈ ഹൂറി ജിന്നിന്റെ പേര് ചോദിച്ചാലോ എന്ന് മനസ്സിൽ വിചാരിച്ച നിമിഷം തന്നെ അവൾ പുഞ്ചിരിയോടെ അവനുള്ള ഉത്തരം പറഞ്ഞു
"ഞാൻ നൂറ മഹൽ... സുൽത്താന്റെ അതിഥികളെ സ്വീകരിക്കലും അവരെ സന്തോഷിപ്പിക്കലും ആണെന്റെ ജോലി "
പെട്ടെന്ന് സമാന്റെയുള്ളിൽ ഒരു വർണ്ണ പൂക്കുറ്റി ചീറ്റി. ഒരു കൊണഷ്ടു ചോദ്യവും കൂടെ മനസ്സിൽ തന്നെ ചോദിച്ചു
"നിന്നെ കളിച്ചു മദിച്ചാലേ സുൽത്താന്റെ ഈ അതിഥിക്ക് സന്തോഷമാകുവുള്ളൂ എങ്കിൽ മോളെന്ത് ചെയ്യും"
അവൾ ഒരു ഗൂഢസ്മിതത്തോടെ അവന്റെ മുഖത്ത് തന്നെ ഒരു നിമിഷം തറച്ചു നോക്കി.
പിന്നെ ചുണ്ടനക്കി
"താങ്കൾ മനസ്സിൽ വിചാരിച്ചാലും പുറത്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരേ പോലെയാണ് ഖമർ സമാനേ...ഞങ്ങൾടെ ഇതുവരെയുള്ള അതിഥികളെല്ലാം മാന്യരായിരുന്നു "
ഉരുളക്കുപ്പേരിപോലെ സമാന്റെ മറുപടി വന്നു
"അവരൊന്നും മനുഷ്യരായിരിക്കില്ല... ഞങ്ങൾക്ക് സദാചാരം പുറത്തേയുള്ളൂ, അകത്ത് അങ്ങനെ വേണമെന്ന് ആരും വാശി പിടിക്കില്ല. എത്രയെത്ര ആചാര്യൻമാർ, സന്യാസി സൂഫി പ്രവാചകാദിപടുക്കളൊക്കെയും എത്രയെത്ര വേദങ്ങളിലൂടെ ദൈവങ്ങളിലൂടെ ഞങ്ങളെ നന്നാക്കാൻ നോക്കിയിട്ടും
നടക്കാത്ത ഒരേ ഒരു കാര്യമാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന നിസ്വാർഥ മാന്യത.. പക്ഷേ മാന്യത നടിക്കുന്നതിൽ ഞങ്ങളേ തോൽപിക്കാൻ വേറെ ഒരാൾക്കും ആവില്ല മക്കളേ" എന്ന് പറഞ് ഖമർ സമാനൊന്ന് ചെറുതായി ചിരിച്ചതിന്റെ അനുരണനം നൂറ യുടെ ചുണ്ടിലും വിരിഞ്ഞു.
സുൽത്താൻ സമ്മതിച്ചിരുന്നേൽ താൻ ഈ മനുഷ്യനെ എങ്ങിനെ വേണേലും സന്തോഷിപ്പിക്കുമായിരുന്നു... ഈ സുന്ദരപുരുഷനെ കണ്ടപ്പോൾ മുതൽ കിനിഞ്ഞു നനഞ്ഞു തുടങ്ങിയ കൊച്ചു നൂറയുടെ അവസ്ഥ ഇയാൾക്കറിയില്ലല്ലോ എന്ന നൂറ മഹലിന്റെ ചിന്തകളെ വായിക്കാൻ ഉള്ള കഴിവ് പാവം സമാനില്ലല്ലോ.
വളരെയധികം ചിത്രങ്ങളാലും കൊത്തുപണികളാലും അലങ്കരിച്ച ഊദിന്റെയും ചന്ദനത്തിന്റെയും സുഗന്ധം ഉള്ള ഒരു വിശാല റൂമിലേക്ക് ആണ് നൂറ മഹൽ സമാനെ ആനയിച്ചത്.. അവിടെ ഒട്ടേറെ ചഷകങ്ങളിൽ വിവിധ പഴങ്ങളുടെ ചാറുകളും താലങ്ങളിൽ വിവിധങ്ങളായ പഴങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിടക്കാനുള്ള ഒരു കട്ടിൽ റൂം മധ്യത്തിൽ ഒരു കൊട്ടാരം പോലെ തന്നെ പണിതു വെച്ച് വെള്ള പട്ടിനാലുള്ള വിരിപ്പും പതുപതുത്ത തലയിണകളും അതിൽ ഒരുക്കിയിരുന്നു. ആ കട്ടിലിലുള്ള പട്ടുമെത്തയിലിട്ട്
💬 Comments
View all comments