ചാരുലത [അശ്വത്ഥാമാവ്]
ചാരുലത
Charulatha | Author : Aswadhamav
"എന്നാത്തിനാ നീയിങ്ങനെ കെടന്ന് ചാടുന്നെ "
ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി അവിടുത്തെ ഭിത്തിയിൽ ആഞ്ഞിടിച്ചു എന്നെ ബലമായി പിടിച്ചു മാറ്റി മുന്നോട്ട് നടത്തിക്കൊണ്ട് സാജൻ ചോദിച്ചു.
"നിന്റെ ചത്തുപോയ തന്ത കുര്യൻ പേറാൻ കെടക്കണോണ്ട് മൈരേ "
ഞാൻ നിന്നങ്ങു ചൂടായി.
അല്ലേൽ ചത്തുപോയ അവന്റെ തന്ത കുര്യനെ ആര് എന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെ ചാമ്പുന്ന ചെക്കൻ, അപ്പോളത്തെ എന്റെ മുഖഭാവവും അക്രമണോല്സുകതയും കണ്ടിട്ടാവണം അവൻ ഒന്നും മിണ്ടിയില്ല.
"രാജാ, എന്റെ ചത്തുപോയ തന്ത കുഴിന്ന് എണീച്ചു വന്നാലും, ഇനി ഇവിടെ പ്രേത്യേകിച്ചു ഒന്നും നടക്കാൻ പോണില്ല. അതുകൊണ്ട് എന്റെ പൊന്നുമോൻ വണ്ടില് അങ്ങോട്ട് കേറിക്കെ. നമ്മക് ബാലന്റെ കടയിലോട്ട് വിടാം."
എന്നും പറഞ്ഞു വണ്ടിലോട്ട് കേറിയ അവന്റെ പിന്നിൽ, ഞാൻ ഇപ്പം തെറിവിളിച്ച അവന്റെ തന്തേടെ ഏക്കറു കണക്കിനൊള്ള പടത്തുന്നു കിട്ടിയ വെളവിന്ന് കിട്ടിയ കാശും കൊണ്ട് അവൻ വാങ്ങിയ RD350-ടെ പിറകിൽ ഒരു നാണവും ഇല്ലാതെ ചാടി കേറിയിരുന്നു.
അവൻ പിന്നൊന്നും മിണ്ടാത്ത വണ്ടി ചവിട്ടി എടുത്തോണ്ട് അങ്ങോട്ട് വെച്ചുപിടിച്ചു.
പട്ടണത്തിന്റെ കളങ്കം ഒന്നുമേൽക്കാത്ത ആ കൊച്ചു ഗ്രാമ വഴിയിലൂടി ആ പടക്കുതിര പാഞ്ഞു.
ഇടയ്ക്ക് ഇടയ്ക്ക് അവൻ ബ്രേക്ക് പിടിക്കുമ്പോൾ അവന്റെ ദേഹത്തു തട്ടി സ്വബോധത്തിലേക്ക് വന്നതൊഴിച്ചാൽ, എന്റെ മനസ്സ് വേറെവിഡോ ആയിരുന്നു.
ആകെ കലുഷിതം.
ഇനിയെന്ത് എന്നുള്ള ചിന്ത.
ജീവിതത്തിൽ താൻ ആകെ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു, അല്ല ആഗ്രഹിക്കാൻ തന്നെക്കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ആ ആഗ്രഹവും തന്നിൽ നിന്ന് പറിച്ചെറിയപെടുമ്പോൾ നിസ്സഹായൻ ആയി നോക്കിനില്ക്കാനല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ ആകുന്നില്ലല്ലോ എന്ന ആ യാഥാർത്യം രാജന്റെ ആ കഠിനഹൃദയത്തെയും വൃണപ്പെടുത്തി...........................
"""തെരുവുനായ്ക്കൾക്ക് വെച്ചോണ്ടാക്കാനല്ല ഞാൻ എന്റെ മോളെ ഈ നിലയിൽ പഠിപ്പിച്ചു വളർത്തിയത്.
ഇനി നിന്നെ മേലാൽ എന്റെ കൊച്ചിന്റെ അടുത്ത് കണ്ടാൽ, കൊന്നുകളയും പന്നപൊലയാടിമോനെ നിന്നെ.
നിന്നെപോലെയുള്ള പൊലയാടി നായ്ക്കളെ നോക്കിയാൽ തന്നെ കുളിച്ച ശുദ്ധി വരുത്തണം,പിന്നെയാ അവന്റെ സംബന്ധം ചോദിക്കൽ, കഴുവേറി """....
ശാന്തി ശാന്തൻ ശാന്തത ലവലേശം ഇല്ലാതെ ആ നടുറോഡിൽ എല്ലാരുടെയും മുന്നിൽ നിന്ന് അലറിയപ്പോൾ, അയാൾ തന്റെ അര കൈക്ക് ഇല്ല എന്നറിയാമായിരുന്നിട്ടും രാജൻ ഒന്നും മിണ്ടിയില്ല, മിണ്ടാൻ സാധിച്ചില്ല.
പിന്നെയും താൻ കണ്ടിട്ടുപോലുമില്ലാത്ത തന്റെ വീട്ടുകാരെ കൊറേ തെറിയും പറഞ്ഞിട്ട് അയാൾ പോയി.
ഉന്തിയ കൊടവയറും അഞ്ചടി പൊക്കവും മാത്രം ഒള്ള അയാൾ തന്റെ ഒരു മൈരും പറിയ്ക്കില്ലെന്നറിയാമായിരുന്നിട്ടും, രാജൻ എന്ന രാജപ്പൻ തലകുമ്പിട്ട് നിന്നതേ ഒള്ളു.
അല്ലെങ്കിൽ തന്നെ ഉയർന്ന ജാതിക്കാർ ആയ അവരോടു ആരോരുമില്ലാത്ത തനിക്കു വേണ്ടി ഉന്നതകുലജാതയും വിദ്യാഭ്യാസ സമ്പന്നയുമായ അവളെ ചോദിയ്ക്കാൻ,
തന്തയും തള്ളയും ജനിപ്പിച്ചിട്ട് ഉപേക്ഷിച്ചു പോയ, സ്വന്തം പേര് കൂടി എഴുതാൻ കഴിവില്ലാത്ത, നിറമില്ലാത്ത, കള്ളമണൽ വാരലും,വണ്ടി ഓടിയ്ക്കലും ആയി നടക്കുന്ന തനിയ്ക്ക് യോഗ്യതയില്ലെന്ന് താൻ മുന്നമേ മനസിലാക്കേണ്ടിയിരുന്നു.
അയാൾ വന്നതും തെറിവിളിച്ചു തന്നെ അപമാനിച്ചതും സാജൻ അറിഞ്ഞിട്ടില്ല, അറിഞ്ഞിരുന്നേൽ ശാന്തൻ ശാന്തിടെ പതിനാറടിയന്തിരം അവൻ
💬 Comments
View all comments