Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
കൈ നീട്ടുമ്പോൾ ആ ചെറുപ്പക്കാരനും പല്ല് ക്ലാവ് പിടിച്ച കടക്കാരനും കണ്ണ് മിഴിച്ചു നോക്കി .
പോക്കറ്റിൽ നിന്ന് നൂറിന്റെ ഏതാനും നോട്ടുകൾ എടുത്തു നീട്ടിയിട്ടെങ്ങോട്ടെന്നില്ലാതെ നടന്നു ...
വെയിൽ കണ്ണിനൊരു ഭാരമായപ്പോൾ തണലിലേക്ക് മാറിക്കിടന്നു .
കണ്ണ് തുറന്നപ്പോൾ സൂര്യൻ ചാഞ്ഞിരുന്നു .
വയറ് കത്തുന്നുണ്ട് ...
തൊണ്ട അതിലും വരണ്ടു പൊള്ളുന്ന പോലെ ...
എണീറ്റ് നടന്നു ...
ഭാഗ്യം !!!
ആ പെട്ടിക്കടയിൽ ഒരു റാന്തൽ തൂങ്ങുന്നുണ്ട് .
'' രണ്ടര കുപ്പി "" വിരൽ പൊക്കി കാണിച്ചത് കൊണ്ടാവും അയാൾ ഒന്നും പറയാതെ രണ്ട കുപ്പിയെടുത്തു നീട്ടി .
അടപ്പൂരി എറിഞ്ഞതേ അയാൾ കയർ വരിഞ്ഞു കെട്ടിയ മുളകൊണ്ടുള്ള കുപ്പിയിൽ വെള്ളമെടുത്തു നീട്ടി .
അരക്കുപ്പി വായിലേക്ക് കമിഴ്ത്തി വെള്ളവും കുടിച്ചിട്ട് അഞ്ഞൂറിന്റെ നോട്ടെടുത്തിട്ടിട്ട് ഇറങ്ങി നടന്നു ..
മൊബൈലിന്റെ വെളിച്ചത്തിൽ എത്തിപ്പെട്ടത് ആ വീടിന്റെ മുന്നിലെ ജീപ്പിനരികിൽ തന്നെ , പുറകിലെവിടെയോ ബാഗ് കിടപ്പുണ്ട് ...
വേണ്ട ..അവരെ അഭിമുഖീകരിക്കാൻ പറ്റില്ല ..
ഡ്രൈവിങ് സീറ്റിലേക്ക് കയറി ,
പോക്കറ്റിൽ താക്കോൽ തപ്പിയപ്പോൾ കിട്ടിയത് ബാക്കിയുള്ള അരക്കുപ്പി ..
തുറന്നൊരു കവിൾ ഇറക്കി .
ഇപ്പോഴാണ് ചാരായത്തിന്റെ കടുപ്പം മനസിലാകുന്നത് .
വെള്ളമല്പം പോലുമില്ല ജീപ്പിൽ ..
കണ്ണടച്ചു സീറ്റിലേക്ക് മലർന്നു
ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കെട്ടവരിറങ്ങി വരുമോ ?
അവർ ..അവരെന്താണിവിടെ ?'''
അവർക്ക് തന്നെ സ്നേഹിക്കാൻ കഴിയുമോ ?
ഇത്ര നാൾ തന്നെ സ്നേഹിച്ചതും തന്നോട് കരുണയോടെ സംസാരിച്ചതും അവരാണോ ?
പക്ഷെ അവരുടെ ആ വസൂരിക്കല പോലെയുള്ള പാട് ..
അത് .അത് കണ്ടില്ലല്ലോ ..
മീനാക്ഷിതമ്പാന്റെ വസൂരിക്കല പിടിച്ച മുഖമാണ് മനസിലെപ്പോഴും നിറഞ്ഞു നിൽക്കുന്നത് .
അവസാനമായി അവരുടെ വാർത്തയറിഞ്ഞത് അവരുടെ ഹസ്ബന്റിനെ വെട്ടിക്കൊന്ന് ജെയിലിൽ പോയെന്നാണ് . പാത്രത്തിൽ കൂസലെന്യേ വിലങ്ങണിഞ്ഞ് നിർവികാരതയോടെ നിൽക്കുന്ന അവരുടെ ചിത്രം .
മനസ്സിലെപ്പോഴോ അവരോട് ചെയ്ത പ്രവർത്തിയുടെ കുറ്റബോധം ആ വാർത്തയിൽ മുക്കിക്കൊല്ലാൻ നോക്കി
എങ്കിലും പതറാത്ത ആ കണ്ണുകളിലെ തിളക്കം എന്നും ഒരു മുറിപ്പോടായി
💬 Comments
View all comments