Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]
വർഷങ്ങൾക്കുശേഷം ജർമ്മനിയിലെ ജോലി ഉപേക്ഷിച്ച് ജോജി നാട്ടിലെത്തുന്നത് തന്റെ ജ്യേഷ്ഠൻ ജോണിന്റെ നാലാം ചരമവാർഷികത്തിൽ പങ്കെടുക്കാനാണ്. കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടപ്പെട്ടീരുന്നവരായിരുന്നു അവർ.
ജോജി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്നെക്കാൾ പത്തു വയസ്സ് പ്രായക്കൂടുതലുള്ള അന്നാമ്മയെ ജോൺ വിവാഹം കഴിക്കുന്നത്.
മാലാഖയെപ്പോലെ സുന്ദരിയായ അവരെ ജോജി 'ചേച്ചിയമ്മ' എന്ന് വിളിച്ചു. പുറമേക്ക് വലിയ സ്നേഹം നടിക്കുമെങ്കിലും, മറ്റാരുമില്ലാത്ത നേരത്ത് അന്നാമ്മ അവനെ കടുപ്പമായി ശകാരിക്കുമായിരുന്നു.
ആ അസ്വസ്ഥതകൾക്കിടയിലാണ് അവൻ പഠനത്തിനായി വിദേശത്തേക്ക് പോയതും അവിടെ ജോലിയിൽ പ്രവേശിച്ചതും. നാല് വർഷം മുൻപ് ജ്യേഷ്ഠൻ കരൾരോഗം ബാധിച്ചു മരിച്ചപ്പോൾ ഒരു കടമ തീർക്കാൻ വേണ്ടി മാത്രം വന്നുപോയതാണ് ജോജി. ജോണിന്റെ മരണശേഷം ആ വലിയ തറവാട്ടിൽ അന്നാമ്മ ഒറ്റയ്ക്കായി. വല്ലപ്പോഴും അന്നാമ്മ ജോജിയെ വിളിക്കും.
അങ്ങനെ ഒരു ദിവസം എന്തായാലും ജേഷ്ഠൻ്റെ ഓാർമ ദിവസത്തിൽ വരണെമെന്ന് അന്നാമ്മ ജോജിയോട് നിർബന്ധം പിടിച്ചു.
ആ നാട് അവനപ്പോൾ മടുത്തീരുന്നു. അടുത്ത ജോലി മറ്റൊരു നാട്ടിൽ തരപ്പെടുന്നത് വരെ നാട്ടിൽ നിൽക്കാം എന്ന് കരുതി ജോജി നാട്ടിലേക്ക് വരുന്നത്. കാർ പോർച്ചിൽ വന്നിറങ്ങിയപ്പോൾ തന്നെ വീടിന്റെ ചുവരുകളിൽ പറ്റിപ്പിടിച്ച പായലും മുറ്റത്തെ കരിയിലകളും ഒരുതരം ഏകാന്തത വിളിച്ചോതുന്നുണ്ടായിരുന്നതായി ജോജിക്ക് തോന്നി. ജോജി സാവധാനം സിറ്റൗട്ടിലേക്ക് നടന്നു.
വാതിൽ പാതി തുറന്നു കിടക്കുകയാണ്. "ചേച്ചിയമ്മേ..." ജോജി മെല്ലെ വിളിച്ചു. ആ വിളിയിൽ ഒരുപാട് കാലത്തെ അകൽച്ചയുടെ ഇടർച്ചയുണ്ടായിരുന്നു. അകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം കേട്ടു.
തറയിൽ തട്ടി നീങ്ങുന്ന പാദത്തിൻ്റെ ശബ്ദം അവന് പരിചിതമായിരുന്നു. വാതിൽക്കൽ അന്നാമ്മ വന്നു നിന്നു. ജോജി ഒരു നിമിഷം സ്തംഭിച്ചു പോയി. കാലം അവർക്കും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
പഴയ ആ ഗൗരവക്കാരിയായ അന്നാമ്മയല്ല ഇപ്പോൾ മുന്നിൽ. കണ്ണിനു താഴെ നേർത്ത കറുപ്പ് പടർന്നിരിക്കുന്നു, ഉടയാത്ത വെള്ളസാരിയിൽ അവർ ഒരു ശില്പം പോലെ നിന്നു.
പക്ഷേ, ആ കണ്ണുകളിലെ തിളക്കം മാറിയിട്ടില്ല. തന്നെ കണ്ടതും അവരുടെ മുഖത്ത് വിരിഞ്ഞത് ഒരു നിഗൂഢമായ പുഞ്ചിരിയാണോ അതോ ആശ്വാസമാണോ എന്ന് ജോജിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. "വന്നോ..." വളരെ ശാന്തമായി അവർ ചോദിച്ചു.
ജോജി ബാഗ് താഴെ
💬 Comments
View all comments