Curious case 4 [Willie Beamen]
Curious case Part 4 Author : Willie Beamen | Previous Part
ചോര ഒലിക്കുന്ന കൈ ഒരു ടവ്വലിൽ തുടച്ചു എബി അവന്റെ മൊബൈൽ എടുത്തു ചന്ദ്രൻ അങ്കിൾ എന്നു സേവ് ചെയ്തുയിരുന്ന നമ്പറിലേക്ക് കോൾ ചെയ്തു.
ഉറക്കച്ചടാവോടെയാണ് ചന്ദ്രൻ കോൾ അറ്റൻഡ് ചെയ്തത്."എന്തടാ ഈ സമയത്തു ".
"സന്ദീപ്,ഇഷാൻ,നെൽസൺ ഇവരുടെ മൂന്നുപേരുടെയും അഡ്മിഷൻ പേപ്പർ ലാസ്റ്റ് എക്സാം മാർക്കും എനിക്കും വേണം ".എബി ദേഷ്യതിലായിരുന്നു എങ്കിലും കാര്യങ്ങൾ ഉറച്ച ശബ്ദത്തോടെയാണ് പറഞ്ഞതും ചന്ദ്രനും പേടിയായി.
"ടാ ഞാൻ കോംപ്രമൈസ് ചെയ്യാം".ക്ലോക്കിൽ സമയം നോക്കി ചന്ദ്രൻ കോൾ കട്ട് ചെയ്യാൻ എന്നോണം പറഞ്ഞു.
"വേണ്ട അങ്കിൾ".
എബിയുടെ ശബ്ദം ഒന്നുകൂടെ ഉയർന്നപോൾ ചന്ദ്രൻ ബെഡിൽ നിന്നും എഴുന്നേറ്റു അരുകിൽ കിടന്ന ഭാര്യയെ നോക്കി റൂമിന്റെ പുറത്തേക്ക് ഇറങ്ങി.
ഒരു നിമിഷതെ മൗനത്തിനു ശേഷം ചന്ദ്രൻ പറഞ്ഞു.
"മെയിൽ ചെയ്യാം ".
"താങ്ക്സ് അങ്കിൾ ".
എബി കോൾ കട്ട് ചെയ്തു.
എബി മൊബൈലിൽ സംസാരിച്ച വിഷയം പുറത്തു നിന്ന ഉണ്ണി വ്യക്തമായി കേട്ടു.
മൊത്തത്തിൽ ഒരു പിടിയും തരാതെ ആളാണ്. സുക്ഷിച്ചാൽ ദുഖിക്കണ്ടേ.
ഉണ്ണി രണ്ടു തവണ വാതിലിൽ മുട്ടി അനുവാദം പോലെ ചോദിച്ചു.
"എബിചേട്ടാ,ഉണ്ണിയാണ് കേറിക്കോട്ടെ ".
"വാടാ ".മുറിയിൽ നിന്നും എബിയുടെ ശബ്ദം കേട്ടപ്പോൾ മുഖത്തു ഒരു ചിരി സെറ്റ് ചെയ്തു വെക്കാനും ഉണ്ണി മറന്നില്ല.
ഉണ്ണി റൂമിൽ കയറി ഡോർ ചാരി.
എബി ക്യാമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുവാണ്.
ഉണ്ണിയുടെ നോട്ടം ആദ്യ പോയതും എബിയുടെ വലതു കൈയിലേക്കാണ്.അപ്പോൾ ഉണ്ണിക്ക് ഒരു കാര്യം മനസ്സിലായത്.എബിയുടെ കൈ മുറിഞ്ഞതല്ലായിരുന്നു എബി കൈവച്ചവരുടെ ചോരയായിരുന്നു അതെന്നു.
ഉണ്ണി ഓരോ ചുവടും പതുക്കെ വെച്ചുകൊണ്ട് ബെഡിലേക്ക് പോയിരുന്നു അവന്റെ ഹൃദയം വലത്തേ ഇടിച്ചു.
"എബി ചേട്ടൻ ഒക്കെയല്ലേ".ചോദിക്കാൻ കരുതിയെങ്കിലും എങ്ങനെയ്യോ ഉണ്ണിയുടെ വായിൽ നിന്നും പുറത്തേക്ക് വന്നുപോയതാ.
ഇപ്പോളും മനസ്സിൽ കുറച്ചു നിമിഷങ്ങൾക്ക് മുന്നേ കണ്ടാ കാര്യങ്ങളാണ്.രോഷത്തോടെ ഗുണ്ടകളെ പെരുമാറുന്ന എബി.
എബിയുടെ ഭാഗത്തു നിന്നും മറുപടി വന്നില്ല.
ഉണ്ണി പ്രതീക്ഷിച്ചതുമില്ല പതുകെ ബെഡിലേക്ക് കിടന്നു.കണ്ണാടിച്ചിട്ടും ഉറക്കം വരുന്നില്ല.അങ്ങേര് ഇരിക്കുന്ന കൊണ്ടു ലൈറ്റ് ഓഫാക്കാനും പറയാൻ ഉണ്ണിക്ക് പേടിയായിരുന്നു.
പിറ്റേന്ന് ഉണ്ണി എഴുന്നേക്കുബോൾ എബിയെ റൂമിൽ കണ്ടില്ല.
മോർണിംഗ് വോക്കിന് പുറത്തേക്ക് വന്ന മാത്യു വക്കീൽ കണികാണുന്നത് എബിയെയാണ്.
"ഗുഡ് മോർണിംഗ് അങ്കിളെ".ജോഗിംഗ് പോകുന്ന വേഷംയിട്ടാണ് എബിയുടെ നിൽപ്പ്.
മാത്യുവിന്റെ മനസിൽ സംശയവും ഒരു പേടിയും ഒരുപോലെ തോന്നി.
എബിയുടെ മുഖത്തു ഇപ്പോളും ശാന്തമാണ്.
"മോർണിംഗ് എബി ".മാത്യുവും അവനെ തിരിച്ചു വിഷ് ചെയ്തു.
ആദ്യത്തെ മര്യദ കഴിഞ്ഞു സ്ഥിതിക്ക് എബി വന്ന കാര്യം വ്യക്തമാക്കി.
" റിട്ടയർ സബ് രജിസ്റ്റർ രാധകൃഷണൻ,റിട്ടയർ ഫോറൻസിക് ഡോക്ടർ സോമൻപിള്ള,പാർട്ടി സെക്രട്ടറി രാജ്‌മോഹൻ ".
എബി പറഞ്ഞ മൂന്നുപേരുകളും കേട്ട് മാത്യു ശെരിക്കും ഞെട്ടി.പക്ഷേ ചിരിക്കാൻ ശ്രെമിച്ചു മാത്യുവിന് എബിയുടെ മുന്നിൽ പിടികൊടുക്കാൻ കഴിയില്ല.
"ഇവരെ അറിയില്ലെന്ന് മാത്രം അങ്കിൾ പറയല്ലേ, മൂന്നുപേരുടെയും ലീഗൽ അഡ്വൈസർ അങ്കിളാണ്".
മുന്നിൽ
💬 Comments
View all comments