Chapter Title : Curious case edited version 1,2,3,4 [Willie Beamen]
ആയുള്ളൂ...”
“പ്രസവിച്ച എനിക്കറിയാല്ലോ നിന്റെ പ്രായം!” പുച്ഛത്തോടെ പത്രം ടീപ്പോയിലിട്ട് മമ്മി എന്റെ നേരെ തിരിഞ്ഞു. “കോളേജാണ്, അതോർമ്മ വേണം.”
മമ്മിക്ക് ഒരു പുഞ്ചിരി നൽകി ഞാൻ പുറത്തിറങ്ങി. മനോഹരമായ പ്രഭാതം. നടന്നു പകുതിയായപ്പോൾ പണ്ട് സ്കൂളിൽ എന്നെ പഠിപ്പിച്ച പഴയ മേരി ടീച്ചറെ മുന്നിൽ കണ്ടു. ടീച്ചർ വടിയും കുത്തിപ്പിടിച്ച് പതുക്കെ നടക്കുകയാണ്.
“എബി... നീ തിരിച്ചുവന്നല്ലേ?” കണ്ണട താഴ്ത്തി വെച്ച് ടീച്ചർ എന്നെ നോക്കി.
“അതെ ടീച്ചർ. ഒന്ന് കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു.”
“കണ്ടല്ലോ! പണ്ട് ക്ലാസ്സിലിരുന്ന് ഉറങ്ങുന്ന നിന്നെ തല്ലിയ വടി ഈ കയ്യിലുണ്ട്. ഇപ്പോൾ എന്റെ കാലിന് ആധാരമായി ഇത് മാത്രമേയുള്ളൂ.” ടീച്ചർ തന്റെ വടി ഉയർത്തി കാണിച്ചു.
“ഇപ്പോഴും ആ പഴയ തല്ലിന്റെ ചൂട് മാറിയിട്ടില്ല ടീച്ചർ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിനക്ക് മാറ്റമൊന്നുമില്ല. പണ്ടും ചിരിച്ചുകൊണ്ട് അടിയും മേടിച്ചിരിക്കും, ഇപ്പോഴും അങ്ങനെ തന്നെ. വലിയവീട്ടിലെ കുരുവിളയുടെ പേരക്കുട്ടി ഇനിയിപ്പോൾ പഴയ പത്തനംതിട്ട സ്റ്റൈലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിൽക്കരുത്. വേഗം നന്നാവാൻ നോക്ക്,” ടീച്ചർ ഗൗരവത്തിൽ പറഞ്ഞെങ്കിലും ആ കണ്ണുകളിൽ സ്നേഹമുണ്ടായിരുന്നു.
“ശ്രമിക്കാം ടീച്ചർ!” ഞാൻ ഒന്ന് തൊഴുതു.
“ശ്രമിച്ചാൽ പോരാ, ചെയ്യണം. സഞ്ജന വിളിക്കാറുണ്ടോ?” ടീച്ചറുടെ ആ ചോദ്യത്തിൽ ഞാൻ ശരിക്കും പതറിപ്പോയി. ടീച്ചർക്ക് എല്ലാം അറിയാമായിരുന്നു എന്ന് അന്നേ തോന്നിയിട്ടുണ്ട്. ഒന്ന് ചിരിച്ചു കാണിച്ച് ഞാൻ വേഗത്തിൽ നടത്തം തുടർന്നു.
⏩⏩⏩
“ഫസ്റ്റ് ഇയർ?” മുഖത്ത് ഒരു വളിച്ച ചിരി സെറ്റ് ചെയ്ത് ടിറ്റോ ചോദിച്ചെങ്കിലും, സിമന്റ് ബെഞ്ചിലിരുന്ന പെൺകൊച്ച് അവനെ പാടെ അവഗണിച്ചു. ടിറ്റോ വിടുമോ? “എന്താ മോളെ... ഇത്ര ജാഡയാണോ?”
“തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ?” അവൾ ദേഷ്യത്തിൽ ചോദിച്ചു. വഴി ചോദിക്കാൻ കണ്ടെത്തിയ സമയം കൊള്ളാം! ഫസ്റ്റ് ഇയർ ബ്ലോക്കിന് മുന്നിലിരിക്കുന്നവളോട് തന്നെ പോയി വഴി ചോദിക്കാൻ ടിറ്റോ കാണിച്ച ആ മനസ്സ്!
“എന്താടി ഇവിടെ പ്രശ്നം?” ചുരിദാർ ഇട്ട മറ്റൊരു പെൺകുട്ടി അങ്ങോട്ട് വന്നു.
“എന്റെ പേര് ടിറ്റോ!” അവൻ സ്വയം പരിചയപ്പെടുത്തി.
“ഇതുതന്നെയാ പ്രശ്നം!” കൂട്ടുകാരിയോട് പറഞ്ഞ് അവൾ ബെഞ്ചിൽ നിന്നെഴുന്നേറ്റു.
💬 Comments
View all comments