Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
ഇവന്റെ ഉറക്കം കെടുത്തിയത് പുതുക്കേലെ കേളന്റെ മോള് ദമയന്തിയാകും. അതുറപ്പാണ്.
അവള് വയസ്സറിയിച്ചപ്പോ തൊട്ട് പോയതാണ് പല ചെറുക്കന്മാരുടെയും ഉറക്കം.
ആറര മണിക്ക് കച്ചയും മേൽമുണ്ടും ഊരി മാറ്റി കുളി കഴിഞ്ഞൊരു കുറിയുമിട്ട് ഉമ്മറത്തിരുന്നു നാമം ജപിക്കുന്നത് കണ്ടാൽ ഇതിലേതാണ് നിലവിളക്ക് എന്ന് ചോദിച്ചു പോകും. അമ്മാതിരി ചരക്ക്... ശേയ്യ്... അമ്മാതിരി സുന്ദരി..

എന്തായാലും കേളനോട് ചോദിക്കണം. സ്വാമി ഉറപ്പിച്ചു.
കേളൻ ഒരു തറവാടി ആയിരുന്നു. മകൾക്ക് പല ആലോചനകൾ വരുന്നുണ്ടെങ്കിലും അവളുടെ സൗന്ദര്യം കൊണ്ടും തങ്ങളുടെ തറവാട്ടു മഹിമ കൊണ്ടും കിട്ടാവുന്നതിൽ ഏറ്റവും നല്ലത് തന്നെ വേണം എന്നയാൾക്ക് നിർബന്ധമായിരുന്നു.
വരുത്തനും മന്ത്രവാദിയുമായ കുപ്പുസ്വാമിയുടെ മകന് തന്റെ മകളെ കൊടുക്കാൻ മൂപ്പർക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, സമ്മതം പറഞ്ഞില്ലെങ്കിൽ വല്ല മന്ത്രവും ചൊല്ലി കുടുംബം കുട്ടിച്ചോറാക്കും എന്ന പേടിയാൽ മാത്രം മകളെ വിവാഹം ചെയ്തയച്ചയക്കാൻ അങ്ങേരു തയ്യാറായി.
അങ്ങനെ ദമയന്തി എന്ന സുന്ദരിക്കോത കുപ്പു സ്വാമിയുടെ മരുമകളായി വന്നു. ശങ്കുണ്ണിയുടെ അഭിലാഷം പൂവണിഞ്ഞു.
↔️↔️↔️↔️↔️↔️↔️↔️↔️↔️
മരുമകൾ വന്നു കയറിയിട്ടിപ്പോൾ കൊല്ലമൊന്നായി. ശങ്കുണ്ണിയുടെ അമ്മ മരണപ്പെട്ടതോടെ വെളിച്ചം കെട്ടിരുന്ന വീട് അതോടെ തെളിഞ്ഞു കത്തി. പതിനാറേക്കർ വരുന്ന പുരയിടത്തിലും അതല്ലാതെ സ്വാമി വാങ്ങിക്കൂട്ടിയ വിളനിലങ്ങളിലുമെല്ലാം ദമയന്തിയുടെ കണ്ണെത്തി. ഒരു കൊല്ലം കൊണ്ട് ആദായം രണ്ടിരട്ടിയായി.
ദമയന്തി നിൽക്കാനും നിലനിർത്താനുമറിയാവുന്നൊരു പെണ്ണായിരുന്നു. അതിനാലെല്ലാവരും അവളെ വാഴ്ത്തി.
പക്ഷേ, കൊല്ലമൊന്നു കഴിഞ്ഞിട്ടും മരുമകൾ പെറാത്തതിൽ സ്വാമിക്ക് നല്ല ദണ്ണമുണ്ടായിരുന്നു. വളരേ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റെ മാനസപുത്രിയായി മാറിക്കഴിഞ്ഞ ദമയന്തിക്ക് പല തവണ ഉപദേശങ്ങൾ നൽകിയെങ്കിലും ചോദ്യങ്ങൾ ചോദിച്ചെങ്കിലും
💬 Comments
View all comments