0%
Chapter 1

ഡിറ്റക്ടീവ് അരുൺ 10 [Yaser]

Author : Kambikathakal | Read All Parts | 👁 73 |

ഡിറ്റക്ടീവ് അരുൺ 10

Detective Part 10 | Author : Yaser | Previous Part

ഇതുവരെ ഈ കഥ വായിച്ചു തുടങ്ങുന്നവർക്കായി/ മുൻ ഭാഗങ്ങൾ മറന്നുപോയവർക്കായി, കഴിഞ്ഞ ഭാഗങ്ങളുടെ സംഗ്രഹം ചുവടെ ചേർക്കുന്നു.

കഥ ഇതു വരെ

പുതുതായി ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയ അരുൺ രശ്മി കാണാതായ കേസ് അന്വേഷിക്കുന്നു. അരുൺ പ്രേമ ചന്ദ്രന്റെ വീട്ടിലെത്തി രശ്മിയുടെ മുറി പരിശോദിക്കുന്നു. രശ്മിയുടെ കൂട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.

ബുധനാഴ്ച അരുണും ഗോകുലും തുടരന്വേഷണത്തിനായി രശ്മിയുടെ കോളേജിൽ എത്തുന്നു. സൂര്യനെ ഗോകുൽ സംശയിക്കുന്നെങ്കിലും അരുൺ തടസവാദങ്ങളുന്നയിക്കുന്നു. അവർ പ്രിൻസിപ്പാളിനെ കണ്ടെങ്കിലും രശ്മിയുടെ കൂട്ടുകാരെ ചോദ്യം ചെയ്യാൻ അയാൾ അനുവദിക്കുന്നില്ല.

അരുൺ അടുത്ത ദിവസം പുതിയ പദ്ധതികൾ പ്ലാൻ ചെയ്യുന്നു. തന്ത്രപരമായി അരുൺ രശ്മിയുടെ പ്രൊഫസറിൽ നിന്നും, രശ്മി കാണാതായ ദിവസം കോളേജിൽ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുന്നു.

വെള്ളിയാഴ്ച രാവിലെ അരുൺ ഓഫിസ് തുറന്നപ്പോൾ ഒരു ഭീഷണിക്കത്ത് ലഭിക്കുന്നു. തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് അതിൽ നിന്ന് അരുൺ മനസ്സിലാക്കുന്നു. ഗോകുൽ രശ്മി അവസാനം സഞ്ചരിച്ച വഴിയിലൂടെ അന്വേഷണം നടത്തുന്നു. രാജൻ എന്ന കടക്കാരനിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു.

നന്ദൻ മേനോൻ അരുണിന്റെ ഓഫീസിൽ ചാർജെടുക്കുന്നു. ഗോകുൽ എസ് ഐ ടെസ്റ്റിന് പോകുന്നു. വൈകുന്നേരം അരുൺ രശ്മിയുടെ കൂട്ടുകാരികളായ രേഷ്മയെയും പ്രിയയേയും കാണുന്നു. അവരോടൊപ്പം കോളേജ് വരെ രശ്മിയുമുണ്ടായിരുന്നെന്ന് അവർ പറയുന്നു.

നന്ദൻ മേനോൻ പലചരക്ക് കടക്കാരൻ രാജനെ കാണാൻ പോകുന്നു. കൂടുതൽ അറിയണമെങ്കിൽ രേഷ്മയുടെ കാമുകനായ ചെട്ടിയൻ സന്തോഷിനെ കാണാൻ അയാൾ നിർദേശിക്കുന്നു.

ശനിയാഴ്ച രാവിലെ വ്യാപാരി രാജൻ കൊല്ലപ്പെട്ടെന്ന ഭീഷണിക്കത്ത് അരുണിന് ലഭിക്കുന്നു. അരുണും നന്ദൻ മേനോനും സംഭവസ്ഥലത്തെത്തുന്നു. അരുണും നന്ദൻ മേനോനും ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് വേഷം മാറുന്നു. അരുൺ രാജനെ ഇടിച്ച ലോറി അന്വേഷിച്ചിറങ്ങുന്നു.

ഞായറാഴ്ച പൊള്ളാച്ചിയിൽ വെച്ച് അരുണിന് സെൽവരാജന്റെ ഗുണ്ടകളുമായി ഏറ്റ് മുട്ടേണ്ടി വരുന്നു. കമലേഷിന്റെ സഹായത്തോടെ ഷൺമുഖന്റെ ഗോഡൗണിൽ അരുൺ അ ലോറി കണ്ടെത്തുന്നു. ശണ്മുഖന്റെ മകളെയും കാണാനില്ലെന്ന് കമലേഷിൽ നിന്ന് അരുൺ മനസ്സിലാക്കുന്നു. അരുൺ നാട്ടിലേക്ക് തിരിക്കുന്നു.

💬 Comments

View all comments