0%

Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]

Author : യാസർ Read All Parts 164

പറയാം തുടരന്വേഷണം വേണോ വേണ്ടയോ എന്ന്."

"സർ."

"എന്നാൽ സ്വാമിനാഥൻ പൊയ്ക്കോളൂ. ഞാൻ ഇതൊന്ന് പഠിച്ചതിനു ശേഷം വിളിക്കാം."

"സർ. പെട്ടെന്നു തന്നെ ഇതിന്മേൽ അന്വേഷണം നടത്തിയെങ്കിലേ നമുക്ക് യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഒരുപക്ഷേ അവർ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ട്."

"അത് ഞാൻ നോക്കിക്കോളാം താൻ എന്റെ അധികാരത്തിൽ കൈ കടത്താൻ നിൽക്കണ്ട." ഗൗരവ സ്വരത്തിൽ അയാൾ പറഞ്ഞു.

"ശരി സാർ." അയാൾ വീണ്ടും സിഐ ശേഖരന് സല്യൂട്ട് നൽകിക്കൊണ്ട് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി.

സ്വാമിനാഥൻ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സിഐ ശേഖരൻ ആ അന്വേഷണ റിപ്പോർട്ട് മറിച്ചു നോക്കാൻ തുടങ്ങിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അയാൾ അത് വായിച്ചു തീർത്തു.

ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാൻ ആയിരുന്നല്ലോ സൂര്യൻ ഇന്നലെ തന്നെ വിളിച്ചിരുന്നത് എന്നയാൾക്ക് അപ്പോഴാണ് ഓർമ വന്നത്. ഏതായാലും അവനെ വിളിച്ചു ഒന്ന് കാര്യം തിരക്കാം. അയാൾ കരുതി.

അയാൾ വേഗം സ്റ്റേഷനിലെ ലാൻഡ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ. സൂര്യനല്ലേ." മറുഭാഗത്ത് ഫോണെടുത്ത ഉടൻ സിഐ ശേഖരൻ ചോദിച്ചു.

"അതെ." സൂര്യനെ മറുപടിയും വന്നു.

"ഹലോ സൂര്യൻ. ഞാൻ സിഐ ശേഖരൻ ആണ്.''അയാൾ സ്വയം പരിചയപ്പെടുത്തി.

"എന്താണ് സർ.? കാര്യം പറയൂ." ഉദ്യോഗത്തോടെ സൂര്യൻ ചോദിച്ചു.

"എന്റെ കീഴിലുള്ള, എസ് ഐ സ്വാമിനാഥൻ ആണ് നന്ദൻ മേനോന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്."

"അതിന്.?" അയാൾ പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ സമ്മതിക്കാതെ സൂര്യൻ ഇടയിൽ കയറി.

"അതൊരു കൊലപാതകം ആണെന്നാണ് അയാളുടെ കണ്ടെത്തൽ. നിങ്ങൾ ഇന്നലെ വിളിച്ച് മരണപ്പെട്ടയാളുടെ ലോഡ്ജിൽ നിന്ന് കിട്ടിയ സാധനങ്ങൾ കുറിച്ച് ചോദിച്ചതു കൊണ്ടാണ് ഈയൊരു കാര്യം എനിക്ക് ഓർമ്മ വന്നത്. ഇതിൽ നിനക്കെന്തെങ്കിലും പങ്കുണ്ടെങ്കിൽ രക്ഷപ്പെടാനുള്ള ഒരു സാധ്യത ഞാനായിട്ട് കളയുന്നത്.?" അതിനു വേണ്ടിയാണ് ഞാൻ വിളിച്ചത്."

"അയാളുടെ അന്വേഷണ റിപ്പോർട്ട് നിങ്ങൾ ശ്രദ്ധിച്ചോ.?"

"യെസ്. രശ്മി എന്ന പെൺകുട്ടിയെ കാണാതായ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഡിറ്റക്റ്റീവ് ആണ് മരണപ്പെട്ടത് എന്നും ആ മരണത്തിന് പിന്നിൽ ആ കുട്ടിയെ കൊണ്ടു പോയവരാണ് എന്നുമാണ് അയാളുടെ കണ്ടെത്തലുകൾ."

"അല്പം കുഴപ്പം പിടിച്ച പ്രശ്നമാണല്ലോ സാറേ.?"

"എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണ് ഞാൻ വിളിച്ചത്."

"ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും സർ."

"കേസന്വേഷണത്തിന്റെ ചുമതല അയാളിൽനിന്നും എന്നിലേക്കോ അല്ലെങ്കിൽ എസ് ഐ സത്യനാഥനിലേക്കോ മാറ്റണം. എസ്

💬 Comments

View all comments