0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 154

ദാ... ആ കാണുന്ന വീട്ടിലെ കൂട്ടിയെ ആണ് കാണാതായത്. ഞങ്ങക്കൊക്കെ അറിയാവുന്ന കൊച്ചാണ് അവളങ്ങനെ ഒളിച്ചോടുകയാന്നുമില്ല." പ്രേമചന്ദ്രന്റെ വീടിനു നേർക്ക് വിരൽ ചൂണ്ടി ക്കൊണ്ട് അയാൾ പറഞ്ഞു. ആദ്യം അയാളൽപം ശബ്ദമുയർത്തിയെങ്കിലും പിന്നെ തണുത്തു.

"അയ്യോ ചേട്ടാ ചൂടാവല്ലെ. എനിക്ക് പരിചയമില്ലാത്തവർ പരസ്പരം പറയുന്നത് കേട്ടതാണ്. സംശയം തീർക്കാനായാണ് നിങ്ങളോട് ചോദിച്ചത്."

"അവർ തമ്മിലെന്താ പറഞ്ഞതെന്ന് താൻ കേട്ടോ."

"കഴിഞ്ഞ തിങ്കളാഴ്ച ആ കുട്ടി വീട്ടിൽ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയെന്നും കുറച്ചപ്പുറത്ത് കാത്ത് നിന്നിരുന്ന കാമുകന്റെ കൂടെയാണ് പോയതെന്നുമാണവർ പറഞ്ഞത്. അത് കേട്ടിട്ട് അവരിലൊരാൾ പോലീസുകാരനാണെന്നാണ് എനിക്ക് തോന്നിയത്." ഗോകുൽ കടക്കാരന് സംശയം തോന്നിക്കാത്ത രീതിയിൽ ഒരു നുണ തട്ടിക്കൂട്ടിയെടുത്തു.

"നിങ്ങളിത് പറയുമ്പോൾ ഞാനോർക്കുന്നു. സാധാരണയായി രശ്മി കുറച്ച് കൂട്ടുകാരോടൊപ്പമാണ് കോളേജിൽ പോവാറുളളത്. എന്നാൽ അവസാനം കണ്ട ദിവസം അവൾ തനിച്ചായിരുന്നു.എന്താ മോളേ തനിച്ച് പോവുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു വിഷാദം കലർന്ന ചിരിയായിരുന്നു. മറുപടി. കുറച്ചപ്പുറത്തൊരു ബൈക്ക് നിർത്തിയിരുന്നു. ആ കുട്ടി പോയി അൽപം കഴിഞ്ഞതിനു ശേഷമാണ് അയാൾ ബൈക്കുമായി പോയത്." ആലോചനയോടെ കടക്കാരൻ പറഞ്ഞു.

"ബൈക്കുകാരനെ നിങ്ങൾ ശ്രദ്ധിക്കാനെന്താ കാരണം.?" സംശയത്തോടെ ഗോകുൽ കടക്കാരനെ നോക്കി.

"മാറ്റൊന്നുമല്ല. ആ ബൈക്കിലിരുന്നയാൾ അവളെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഒരു പൂവാലനാണോ എന്ന സംശയത്തിലാണ് ഞാൻ നോക്കിയത്." അയാൾ വിശദീകരിച്ചു.

"ഇതൊക്കെ നിങ്ങൾ കണ്ടതാണോ." സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തിക്കൊണ്ടു ഗോകുൽ ചോദിച്ചു.

"അതേ ഞാൻ കണ്ടതാണ്. നിങ്ങൾ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് എന്ന് മാത്രം. പിന്നെ വേറൊരു കാര്യമുണ്ട് സാറേ."

എന്ത് കാര്യം.ഗോകുലിന്റെ നെറ്റി ചുളിഞ്ഞു.

"അന്ന് രശ്മിയുടെ കൂടെ പോവുന്ന രണ്ട് കുട്ടികളും അതിന് ശേഷം ഈ വഴി കോളേജിലേക്ക് പോയിരുന്നു.പിന്നീട് ഇന്ന് വരെ ആ രണ്ട് കുട്ടികൾ മാത്രമേ കോളേജിലേക്ക് പോയിട്ടുള്ളു."

"എങ്കിൽ ഞാൻ പോവട്ടെ." പോക്കറ്റിൽ നിന്ന് സിഗരറ്റിന്റെ പണമെടുത്ത് കടക്കാരന് നൽകിക്കൊണ്ട് ഗോകുൽ പറഞ്ഞു..

"ശരി." അയാൾ മറുപടി നൽകി.

ഗോകുൽ വേഗം തന്റെ ബൊലേറോ ലക്ഷ്യമാക്കി നടന്നു. നടന്നു. വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ നമ്പർ നോക്കിയപ്പോൾ മഹാദേവനാണ് അവൻ വേഗം കോൾ അറ്റന്റ് ചെയ്തു. "ഹലോ. ദേവേട്ടാ."

"ഗോകുൽ നീ പറഞ്ഞത് പ്രകാരം നിന്റെ പേരിൽ ഞാൻ എസ് ഐ ടെസ്റ്റിന് അപേക്ഷിച്ചിരുന്നു. മറ്റന്നാൾ എഴുത്ത് പരീക്ഷയാണ് നാളെ തന്നെ നീ വീട്ടിലെത്തണം." ആ മുഖ സംഭാഷണത്തിനൊന്നും

💬 Comments

View all comments