0%

Chapter Title : ഡിറ്റക്ടീവ് അരുൺ 9 [Yaser]

Author : Kambikathakal Read All Parts 129

ഞാനും ഭാര്യയും സർക്കാർ സ്കൂളിലെ അധ്യാപകരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു സഹായത്തിനായി ആണ് സാവിത്രി യോട് രാവിലെ വരാൻ പറഞ്ഞത്."

"ഓക്കേ ഇന്ന് രാവിലെ സാവിത്രി വന്നിരുന്നോ എന്നറിയാനാണ് ഞങ്ങൾ ഇപ്പോൾ വന്നത്."

"പതിവുപോലെ ഇന്നും സാവിത്രി വന്നിരുന്നു സർ."

ഒരു സംശയം കൂടി. ഇന്നലെ രാത്രിയിലെ അതിനുശേഷമോ ഇവിടെ ആരെങ്കിലും വന്നതായി ഓർക്കാൻ കഴിയുന്നുണ്ടോ.?"

''അങ്ങനെ ചോദിച്ചാൽ..... രാത്രി ഒരു പത്ത് മണിക്ക് മുമ്പ് ഇവിടെ രണ്ടു വണ്ടികൾ വന്നിരുന്നു. പിന്നീട് അവർ മടങ്ങിയത് ഏകദേശം അരമണിക്കൂറിനു ശേഷം ആണ്. അവർ എന്തിനാണ് വന്നത് എന്ന് ഞങ്ങൾക്കറിയില്ല."

"പകൽ സമയത്ത് ആരെങ്കിലും വന്നിരുന്നോ.? അതായത് നിങ്ങൾ ഇവിടുന്ന് സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുമ്പ്."

"സോറി സർ അങ്ങനെയാരും വന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല."

"വേറെ എന്തെങ്കിലും വിവരങ്ങൾ നിങ്ങളിൽ നിന്ന് അറിയാൻ ഉണ്ടെന്നു തോന്നുമ്പോൾ ഞങ്ങൾ വീണ്ടും വരാം." സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവർ പുറത്തേക്ക് നടന്നു.

"സർ നമ്മൾ ഇനി സാവിത്രിയുടെ വീട്ടിലേക്കാണ് പോകുന്നത്.?" സ്വാമിനാഥൻ ലോഡ്ജിന്റെ പുറത്തേക്കിറങ്ങിയപ്പോൾ കൂടെ ഇറങ്ങി കൊണ്ട് രാമൻ ചോദിച്ചു.

"അതെ രാമേട്ടാ. നേരത്തെ അവരിൽ നിന്നും വാങ്ങിയ അഡ്രസ് കയ്യിൽ ഉണ്ടല്ലോ അല്ലേ.?"

"ഉണ്ട് സർ." അയാൾ മറുപടി നൽകി.

ആ സമയത്താണ് അരുണിന്റെ ബൊലേറോ ലോഡ്ജിന് മുറ്റത്ത് എത്തിയത്. നന്ദൻ മേനോന്റെ വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നു അരുൺ.

പോലീസ് ജീപ്പിന്റെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ ഒരുങ്ങിയ സ്വാമിനാഥൻ അരുണിനെ കണ്ടതോടെ വണ്ടിയിൽ കയറാതെ പുറത്തു തന്നെ നിന്നു.

വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നതുകൊണ്ട് തന്നെ എസ് ഐ സ്വാമിനാഥനെ അവിടെ കണ്ടപ്പോൾ അരുൺ ഒന്നു പതറി.

എങ്കിലും അവൻ ബൊലേറോയിൽ നിന്നിറങ്ങി സ്വാമിനാഥൻ റെ അടുത്തേക്ക് തന്നെ ചെന്നു. "ഹായ് സർ." അരുൺ അയാളെ അഭിസംബോധന ചെയ്തു.

"ഹായ് എന്താ ഈ നേരത്ത് ഇവിടെ.?" സ്വാമിനാഥൻ അരുണിനെ ചുഴിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

"കൂട്ടത്തിലൊരാൾ മരണപ്പെട്ടതല്ലേ സർ. പരിസരത്തുള്ളവരോടൊക്കെ അതിനെക്കുറിച്ചൊന്നും തിരക്കാണെന്ന് കരുതി." അരുൺ പെട്ടെന്ന് തന്നെ ഒരു നുണ തട്ടിക്കൂട്ടി എടുത്തു.

"അതൊരു ആത്മഹത്യയാണെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ.?"

"ഇല്ല സർ. അതൊരു കൊലപാതകമാണെന്ന് എനിക്ക് വ്യക്തമായി അറിയാം." അരുൺ സംശയലേശമന്യേ അയാളോട് പറഞ്ഞു.

"ഓ... അത് ശരി. എന്നിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ അതിനെക്കുറിച്ച് ഒരു പരാതി കൊടുത്തില്ലല്ലോ.?''

"ഈ കൊലപാതകം എല്ലാം

💬 Comments

View all comments