ദൂരങ്ങളിലേക്ക് 2🍃[പട്ടം]
ദൂരങ്ങളിലേക്ക് 2🍃
Doorangalilekku Part 2 | Author : Pattam
[ Previous Part ] [ www.kkstories.com ]

പത്രോസിന്റെ ജീപ്പ് ദൂരത്ത് നിന്നും ഹോൺ മുഴക്കിയപ്പോൾ ഫിലിപ്പ് തന്റെ ചിന്തകളിൽ നിന്നും പതുക്കെ ഉണർന്നു. വാ മോനേ...അച്ഛൻ വിളിച്ചു.
വണ്ടിയിൽ കയറിയതും, ഫിലിപ്പ് വീണ്ടും ഒരിക്കൽ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
ആ വലിയ ഗേറ്റ്... അതിനകത്തെ വീട്...അതിലുപരി സാറ.!
അവൾ ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടോ എന്നൊരു ചെറു പ്രതീക്ഷ അവന്റെ കണ്ണുകളിൽ തെളിഞ്ഞു. ഒരു നിമിഷം കൂടി അവൻ അവിടെ നോക്കി നിന്നു.
ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന അതിശയകരമായ ഒരു വികാരം... പേരിടാൻ പോലും കഴിയാത്ത ഒരു അനുഭൂതി... പക്ഷേ ഗേറ്റ് ഇതിനകം അടഞ്ഞിരുന്നു.
അവന്റെ പ്രതീക്ഷയും അതോടൊപ്പം ശാന്തമായി അടഞ്ഞു. ജീപ്പ് മുന്നോട്ടുപോയി.
എന്താ മോനേ, ഇഷ്ടമായോ ആ വീട്? അച്ഛൻ ചോദിച്ചു. ഫിലിപ്പ് മൗനമായി ഇരുന്നു.
അവന്റെ കണ്ണുകൾ മുന്നോട്ടായിരുന്നു... പക്ഷേ മനസ്സ് പിന്നിലായിരുന്നു.
അച്ഛന് അവന്റെ ആ മൗനം മനസ്സിലായി.
“ഞാൻ എവിടേക്കും പോവുന്നില്ല ഫാദർ” ഫിലിപ്പ് താഴ്ന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. (ആരുമില്ലാതിരുന്ന തന്റെ ജീവിതത്തിൽ, സ്വന്തം പോലെ നോക്കി വളർത്തിയ ഒരാളിൽ നിന്ന് പിരിയേണ്ടി വരുമെന്ന് ഫിലിപ്പ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സത്യത്തിൽ മലയോര പ്രദേശമായ അവന്റെ നാട്ടിൽ നിന്ന് കഷ്ട്ടിച്ച് 5 മണിക്കൂർ യാത്ര, അങ്ങോട്ടുമിങ്ങോട്ടും ജീപ്പ് ഷട്ടലിംഗുകൾ, പുറത്ത് നിന്ന് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത എല്ലാ സൗകര്യമുള്ള അവരുടേതായ ഗ്രാമം. ആ സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തത് ജോസഫാണ്. ഓർമ്മ വെച്ച നാൾ മുതൽ അവന്റെ വീട് പള്ളിയും അനാഥാലയവുമായിരുന്നു... അച്ഛനും അമ്മയും എന്ന വാക്കുകൾക്ക് ഒരേ അർത്ഥം "കുര്യാകോസച്ചൻ.!"
ആവശ്യമായ എല്ലാം കൊടുത്ത ഒരാൾ മാത്രമല്ല... അവന്റെ ജീവിതം തന്നെ പിടിച്ചു നിർത്തിയ ഒരാൾ. പഴയ ഓർമ്മ അവന്റെ മനസ്സിൽ തെളിഞ്ഞു... അവൻ പത്തു വയസ്സ് മാത്രം ഉണ്ടായിരിക്കുമ്പോൾ. മഴയുള്ള ഒരു രാത്രി. അനാഥാലയത്തിന്റെ ഒരു കോണിൽ ഇരുന്ന് ഫിലിപ്പ് കരഞ്ഞുകൊണ്ടിരുന്നു.
മറ്റു കുട്ടികൾ എല്ലാവരും ആ സമയം ഉറങ്ങിയിരുന്നു… പക്ഷേ അവന് ഉറങ്ങാനായില്ല.
ആ ദിവസം സ്കൂളിൽ ഒരു കുട്ടി ചോദിച്ച ഒരു ചോദ്യം “നിനക്ക് അച്ഛനും അമ്മയും ഇല്ലേ?” ആ ചോദ്യം ഒരു കുത്തുപോലെ അവന്റെ ഉള്ളിൽ കയറി. ആ രാത്രി...അവൻ നിശബ്ദമായി പുറത്തേക്ക് നടന്നു.
മഴ പെയ്യുന്നു...കാറ്റ് ശക്തമായി വീശുന്നു...എവിടെയെന്ന് പോലും അറിയാതെ...അവൻ നടക്കാൻ തുടങ്ങി. “ഫിലിപ്പേ...!” പിന്നിൽ നിന്ന് ഒരു ശബ്ദം. കുര്യാകോസച്ചൻ. മഴയിലൂടെയും ഇരുട്ടിലൂടെയും അവനെ തേടി വന്നിരുന്നു.
“എവിടേക്കാ പോകുന്നത് മോനേ..."
അച്ഛൻ അവന്റെ അടുത്തേക്ക് വന്ന് മൃദുവായി ചോദിച്ചു. ഫിലിപ്പ് ഒന്നും പറഞ്ഞില്ല. അവൻ കരഞ്ഞു. എനിക്കാരുമില്ല അച്ചോ...അവൻ വിങ്ങിപ്പൊട്ടി. അച്ഛൻ ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നീട് അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.
“ആരും ഇല്ലേ...?” അച്ഛൻ ചോദിച്ചു.
“അപ്പോൾ ഞാൻ ആരാണ് മോനേ...?”
ആ വാക്കുകൾ കേട്ടതും ഫിലിപ്പ് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മഴയിലും, ഇരുട്ടിലും,
ഒരു കുട്ടിയുടെ ലോകം വീണ്ടും പൂർണ്ണമായി.
💬 Comments
View all comments