Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
ശബ്ദത്തിൽ അത്ര കടുപ്പമില്ലായിരുന്നു.
അന്നാമ്മ പതുക്കെ ജോസഫിനെ നോക്കി. പിന്നെ സാറയിലേക്കും. “രണ്ടു ദിവസം. അതിൽ കൂടുതൽ വേണ്ട, നാളെ പോയാൽ മറ്റെന്നാൾ ഇവിടെ എത്തിക്കോണം”
അവൾ പറഞ്ഞു.
“ഫോൺ എപ്പോഴും കൈയിൽ വേണം. എത്തിച്ചേരുമ്പോൾ ഉടനെ വിളിക്കണം.”
ആ വാക്കുകൾ കേട്ട നിമിഷം സാറയുടെ കണ്ണുകളിൽ പ്രകാശം തിരിച്ചു വന്നു.
“ശരി അമ്മച്ചീ,”
അവൾ സന്തോഷത്തോടെ പറഞ്ഞു. ജിനി കൈയടിച്ചു.
“ഡീൽ ക്ലോസ് ആയി,”
അവൾ ചിരിച്ചു.
“ശ്രദ്ധയോടെ പോയി വരണം,” ജോസഫ് പറഞ്ഞു.
ആ ശബ്ദത്തിൽ ഇപ്പോൾ ഒരു അപ്പന്റെ സ്നേഹമുള്ള മുന്നറിയിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. സാറ അവന്റെ അടുത്തേക്ക് ചെന്നു. “താങ്ക്സ്, അപ്പച്ചാ,” അവൾ മൃദുവായി പറഞ്ഞു. കൂടെ ജിനിയും.
ആ രാത്രി സാറയുടെ ഉള്ളിൽ ഒരു ചെറിയ സന്തോഷം നിറഞ്ഞിരുന്നു. അത് ഒരു യാത്രയുടെ ആവേശം മാത്രമല്ല. അവൾ വിശ്വസിക്കുന്ന ആളെ കൂടെ പോകാനുള്ള അവസരം. അവൾ മുറിയിലേക്ക് തിരിഞ്ഞപ്പോൾ, പുറത്തുള്ള മഴയുടെ നനവ് പോലെ തന്നെ അവളുടെ മനസ്സിലും ഒരു തണുപ്പ് പരന്നു. ഈ യാത്ര...ഒരു സാധാരണ യാത്രയല്ലെന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി.
ആ രാത്രി വീടിന്റെ ഉള്ളിൽ ശാന്തത കൂടുതൽ ആഴത്തിൽപ്പെട്ടു. മഴ നിന്നെങ്കിലും കാറ്റിൽ മണ്ണിന്റെ നനഞ്ഞ മണം നിലനിന്നിരുന്നു. വരാന്തയിൽ കിടന്നിരുന്ന വെള്ളത്തിന്റെ തുള്ളികൾ പോലും ഇപ്പോൾ നിശ്ചലമായി. അന്നാമ്മ പുറത്തേക്ക് വന്നപ്പോൾ ഫിലിപ്പ് മുറ്റത്തിന്റെ അരികിൽ നിന്നു ആകാശം നോക്കിക്കൊണ്ടിരുന്നു.
“ഫിലിപ്പേ” അന്നാമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.
“അമ്മച്ചി,” അവൻ ശാന്തമായി മറുപടി പറഞ്ഞു.
അന്നാമ്മ അവന്റെ അടുത്തേക്ക് നടന്നു. “നാളെ സാറയും ജിനിയും കോഴിക്കോട് പോകുന്ന കാര്യം കേട്ടോ?” അന്നാമ്മ ചോദിച്ചു.
“കേട്ടു” ഫിലിപ്പ് ചെറുതായി മറുപടി നൽകി.
“അവർക്കൊപ്പം നീയും പോയാൽ നന്നായിരിക്കും,”
അന്നാമ്മ പതുക്കെ പറഞ്ഞു.
ആ വാക്ക് കേട്ട നിമിഷം ഫിലിപ്പ് അല്പം അമ്പരന്നു. അവൻ ഉടനെ മറുപടി പറഞ്ഞില്ല. കുറച്ച് നിമിഷം അവന്റെ കണ്ണുകൾ താഴേക്ക് പോയി. “ഞാനോ?” ഇവിടെ ഒരുപാട് പണി കിടക്കല്ലേ. അവൻ ചോദിച്ചു.
“അറിയാം മോനേ,” അന്നാമ്മ ശാന്തമായി പറഞ്ഞു.
“രണ്ട്
💬 Comments
View all comments