0%
Chapter 2

ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Author : Hypatia | Read All Parts | 👁 473 |
നേട്ടവുമുണ്ടായാൽ അതിന് തന്നെ പ്രശംസിക്കാറുണ്ട്. സമ്മാനങ്ങൾ തരാറുണ്ട്. പുതുമകൾ ഒന്നുമില്ലെങ്കിലും നല്ല ആസ്വാദ്യമായ ലൈംഗീക സുഖവും തരുന്നുണ്ട്. തന്നെ ഇത് വരെ വഴക്ക് പറഞ്ഞിട്ടില്ല. മറ്റുള്ള സ്ത്രീകൾ പറയുന്ന പോലെ വീട്ടിലെ പണികൾ മൊത്തം എടുപ്പിച്ചു തന്നെ കഷ്ടത്തിലാക്കറില്ല. "സ്ത്രീയും പുരുഷനും തുല്യരാണ്.. സ്ത്രീക്ക് മാത്രമായി അല്ലെങ്കിൽ പുരുഷന് മാത്രമായി ഈ ഭൂമിയിൽ ഒന്നുമില്ല... എല്ലാം പരസ്പ്പരം പങ്കുവെക്കാനുള്ളതാണ്.." എന്നാണ് ഏട്ടൻറെ ഭാഷ്യം. അടുക്കളയിൽ തൻറെ കൂടെ സഹായിക്കും. തൻറെ വസ്ത്രങ്ങൾ അലക്കിയുണക്കി തരും. മുറ്റത്തു തൻറെ കൂടെ ചെടികൾ നാടും. തൻറെ കൂടെ ഷട്ടിൽ കളിക്കും. എല്ലാത്തിനും തൻറെ കൂടെ ഉണ്ടായിട്ടുണ്ട്. തന്നെ മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. 'ടീച്ചറെ..' എന്നെ വിളിക്കാറുള്ളു. അയാളേക്കാൾ പ്രായം കുറവാണെങ്കിലും കല്യാണം കഴിഞ്ഞത് മുതൽ അങ്ങനെയാണ് വിളിക്കാറ്. ആദ്യമൊക്കെ ഏട്ടൻ അങ്ങനെ വിളിക്കൊമ്പോൾ തനിക്ക് നാണം വരുമായിരുന്നു.. "എന്നെ ഏട്ടൻ അങ്ങനെ വിളിക്കണ്ട.." അവൾ ആദ്യമൊക്കെ അയാളോട് പറഞ്ഞിട്ടുണ്ട്. "അതെന്താ.." "ഏട്ടൻ വിളിക്കണ്ട... എനിക്ക് നാണം വരും.." "നാണിക്കുന്നത് എന്തിനാ... ടീച്ചറെ എന്ന വിളിയെക്കാൾ റാസ്‌പെക്ട് ഉള്ള മറ്റോരു വിളിയും ഈ ലോകത്തില്ല.." "എന്നാലും... ഏട്ടൻ വിളിക്കുമ്പോൾ..ഒരിത്.." "ഞാൻ ആ റെസ്‌പെക്ട് തന്നാലേ... മറ്റുള്ളവരും നിനക്ക് ആ റെസ്‌പെക്ട് തരൂ.. so.. ഞാൻ അങ്ങനെ വിളിക്കൂ." ആ മനുഷ്യനെയാണ് താൻ ഇന്നലെ.... അവളുടെ മനസ്സിടറി... താൻ ഇന്നലെ ചെയ്തതൊക്കെ അയാളോട് ചെയുന്ന മഹാപാപമാണ്. അവളുടെ മനസ്സ് കലങ്ങി മറഞ്ഞിരുന്നു. കണ്ണ് നിറയുമെന്നു തോന്നി. കൈ തണ്ടയിൽ കണ്ണ് തുടച്ചു അവൾ വസ്ത്രങ്ങൾ തേക്കാൻ തുടങ്ങി. ആ ചിന്തകളെ അവൾ മനപ്പൂർവം മനസ്സിൽ നിന്നോടിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അവൾ സ്വയം പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. അവൾ കണ്ണടച്ച് ഒരു ദീർഘശ്വാസമെടുത്തു. തേച്ചു വെച്ച വസ്ത്രങ്ങൾ അങ്ങറിൽ തൂക്കി വെക്കുമ്പോൾ അനുപ് മുറിയിലേക്ക് കയറി വന്നു. അയാളുടെ കയ്യിൽ കുറെ അടലാസുകളുണ്ടായിരുന്നു. "ടീച്ചറെ.. ഇതൊന്ന് നോക്കിയേ വല്ല ഗ്രാമർ മിസ്റ്റയ്‌ക്കും ഉണ്ടോന്ന്... അപ്പോയെക്കും ഞാൻ ഫ്രഷാവട്ടെ.." "ഒകെ ഏട്ടൻ പൊയ്ക്കോ ഞാൻ നോക്കി വെക്കാം.."ദൃതി പിടിച്ച് അനൂപിനെ യാത്രയ്‌ക്കൊരുക്കുമ്പോൾ അവളുടെ മനസ്സ് മറ്റെവിടെയോ അലഞ്ഞു നടക്കുകയായിരുന്നു. തൻറെ ചുവന്ന വോൾസ്‌വാഗൻ പോളോയിൽ അയാൾ കയറി ഗെയിറ്റ് കടന്ന് പോയിട്ടും അവൾ എന്തോ ആലോചിച്ചെന്ന പോലെ ആ വാതിൽ പടിയിൽ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. ഡൈനിങ് ഹാളിലെ ചുമരിൽ പെൻഡുലം ഘടിപ്പിച്ച ഒരു പഴയ ഘടികാരം എട്ട്മണിയടിച്ചു. അതിന്റെ എട്ട് തവണയുള്ള ശബ്ദ പ്രഹരം അനിതയുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു. "ആയോ.. " സമയം പോയിരിക്കുന്നു. 9 ആവുമ്പോയേക്കും കോളേജിൽ എത്തണം. ഫാസ്റ്റവർ ക്ലാസുണ്ട്.

💬 Comments

View all comments