എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 13
Ente Docterootty Part 13 | Author : Arjun Dev | Previous Part

എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;
""...മോളേ മീനൂ... നീ കഴിയ്ക്കാമ്മരണില്ലേ..??"""
""...എനിയ്‌ക്കൊന്നും വേണ്ടമ്മേ... വെശപ്പില്ലാ..!!"""_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,
""...ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??"""_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു...
അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;
...ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!
""...മീനൂ... നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!""_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്...
...ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;
""...സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ... അവനും വെശപ്പില്ലാന്ന്..!!"""_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു....
""...ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ... കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ... നാണങ്കെട്ടവൻ..!!"""_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു...
""...നെനക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാടീ പൂറീ..?? എനിയ്ക്കു വെശപ്പില്ലാന്നും ഫുഡ് വേണ്ടാന്നുമ്പറയാൻ നീയാരാടീ മൈരേ..??"""_ അവൾടെയാക്കിച്ചിരിയും
അതിനൊപ്പം കീത്തുവിന്റെ വാക്കുകളുമൊക്കെക്കൂടിയായപ്പോൾ പൊളിഞ്ഞ ഞാൻ, മീനാക്ഷിയുടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാനായി കൈയുയർത്തി...
എന്നാലവൾ പെട്ടെന്നൊഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു;
""...അപ്പൊ നീയല്ലേപറഞ്ഞേ, താലികെട്ടിയസ്ഥിതിയ്ക്ക് ഇനിയെന്റെമേലേ
നെനക്കധികാരമുണ്ടെന്ന്... അപ്പഴാ അധികാരമെനിയ്ക്കുമില്ലേ..??"""
""...അധികാരം... ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട... അവളൊന്നും
കഴിയ്ക്കാണ്ടിരുന്നിട്ട് എന്നെക്കൂടി പട്ടിണിയ്ക്കിടാന്നോക്കുന്നു..!!"""
""...അതിനു ഞാങ്കഴിച്ചില്ലെന്നാരാ പറഞ്ഞേ..?? അമ്മേം കീത്തൂങ്കൂടി ചെറീമ്മേടടുക്കെപ്പോയപ്പൊ ഞാമ്പോയെടുത്തു കഴിച്ചു... ഹൊ.! എന്നാടേസ്റ്റുള്ള ചിക്കങ്കറിയായ്രുന്നെന്നോ..?? എന്തായാലും നിന്റമ്മേടെ പാചകമൊരു
രെക്ഷേമില്ലാട്ടോ..!!"""_ പറയുന്നതിനൊപ്പം നാവു നുണഞ്ഞുകൊണ്ടവളെന്നെ കൊതികാട്ടുകകൂടി ചെയ്തപ്പോൾ എനിയ്ക്കു പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായി...
ഉടനെ മുന്നിലുനിന്ന അവളെയും തട്ടിയെറിഞ്ഞുകൊണ്ടു പുറത്തേയ്ക്കു നടക്കാനൊരുങ്ങീതും പിന്നിൽനിന്നവളു മൂപ്പിയ്ക്കാൻ മറന്നില്ല;
""...അതേ... വേണ്ടാന്നൊക്കെ വല്യജാഡേലു വിളിച്ചുപറഞ്ഞേച്ച് ഇനി കഴിയ്ക്കാഞ്ചെന്നിരുന്നാ മോശാട്ടോ... അതിന്റെ... അതിന്റെ നാണക്കേടെനിയ്ക്കൂടിയാ..!!"""_ അവളുടെ പരിഹാസംനിറഞ്ഞ വർത്താനത്തിനൊപ്പം വീണ്ടും വാപൊത്തിയുള്ള ചിരിവന്നപ്പോളേ എന്റെകലിപ്പ് പതിന്മടങ്ങായി;
""...ഇതൊക്കെകേട്ടിട്ട് തൊലിഞ്ഞുകെടക്കാൻ ചെലപ്പൊ നിന്റെതന്ത നിയ്‌ക്കോരിയ്ക്കും... പക്ഷേ എന്നെക്കിട്ടൂല..!!"""_ ഞാൻ ഡോറ് വലിച്ചുതുറന്നുകൊണ്ടാ ഡയലോഗുവിട്ടതും മീനാക്ഷീടെ ചിരിമങ്ങി...
എന്നെ പട്ടിണിയ്ക്കിടാമെന്നുള്ള പ്ലാൻപൊളിഞ്ഞ നിരാശയിൽ നോക്കിനിന്ന അവളേയുമവഗണിച്ച് ഞാൻ താഴത്തേയ്ക്കിറങ്ങി...
ഡൈനിങ്ടേബിളിലിരുന്ന മനുഷ്യരെ മൈൻഡുചെയ്യാതെ പ്ലേറ്റുമെടുത്തുചെന്നിരുന്ന ഞാൻ, കഴിയ്ക്കാനായി തുടങ്ങുമ്പോൾ ഓരോമുഖങ്ങളും വല്ലാത്തൊരുഭാവത്തിലെന്നെ നോക്കി...
പിന്നെ നമുക്കതൊന്നുമൊരു വിഷ്യമേയല്ലാത്തോണ്ട് നൈസിനിരുന്നങ്ങ് കഴിച്ചു...
ഇടയ്ക്ക്
കറിവിളമ്പാനായടുത്തുവന്ന ചെറിയമ്മ, എന്തോചോദിയ്ക്കാനായി തുടങ്ങീതും അമ്മ, വേണ്ടെന്നും അച്ഛനിരിയ്ക്കുന്നെന്നും കണ്ണുകാട്ടുന്നുണ്ടായ്രുന്നു...
ചെറിയമ്മയിനിയെന്തേലും കൊനഷ്ടാണു പറയുന്നതെങ്കിൽ അച്ഛന്റെവായീന്ന് പൂരപ്പാട്ടുതുടങ്ങുമല്ലോ..??!!
അതിൽപ്പിന്നെ ചെറിയമ്മ ചോദിയ്ക്കാൻവന്നത് പുറത്തുമിണ്ടീതുമില്ല, ഞാനിട്ട് കൂടുതൽനേരം അവിടിരുന്നതുമില്ല...
.
തിരി പറിച്ചുകളഞ്ഞൊരു തോട്ട മുറിയ്ക്കുള്ളിലിരിയ്ക്കുമ്പോൾ അങ്ങനെ വെറുതെയിരുന്നു
സമയങ്കളയാൻ പറ്റോ..??
കഴിച്ചു കയ്യുംകഴുകി നേരേ മുറിയിലേയ്ക്കോടുമ്പോളാണ് താഴെയിരുന്നെല്ലാരുമെന്നെ
ശ്രെദ്ധിയ്ക്കുന്നതറിയുന്നത്...
അതോടെ കാൽവെയ്പ്പുകൾ താളാത്മകമാക്കി ഞാൻ
മുറിയിലേയ്ക്കു കയറി...
""...കഴിച്ചോ..??"""_ ബാഗിൽനിന്നും കുറേ ബുക്ക്‌സും ലാപ്ടോപ്പുമൊക്കെയെടുത്ത് ടേബിളിന്റെ പുറത്തു വെയ്ക്കുന്നതിനിടയിൽ കയറിച്ചെന്നയെന്നോട് തിരിഞ്ഞുപോലും നോക്കാതവൾചോദിച്ചു...
""...ഞാങ്കഴിച്ചാലുമില്ലേലും നെനക്കെന്താ..?? എന്റെ തന്തപ്പടിയെ ഓർത്തിട്ടാ, അല്ലേൽ അടിനാവിയ്ക്കിട്ടൊരു ചവിട്ടുംതന്നെങ്ങോട്ടേലും വലിച്ചെറിഞ്ഞേനെ ഞാൻ..!!"""
""...ഉവ്വ.! തീറ്റ വേണ്ടെന്നു വിളിച്ചുപറഞ്ഞിട്ട് ചെന്നിരുന്നുകേറ്റിയ നീ, എന്നെവിരട്ടുന്നോ..?? അന്തസ്സുണ്ടോടാ..??"""_ കയ്യിലിരുന്ന അവസാനത്തെ ബുക്കും ടേബിളിലേയ്ക്കു പ്രതിഷ്ഠിച്ചശേഷം തിരിഞ്ഞുകൊണ്ടവൾ ചോദിച്ചു...
💬 Comments
View all comments