Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചോദിച്ചപ്പോൾ ഞാൻ വേണ്ടാന്നുപറഞ്ഞതും..!!"""_ തലകുലുക്കി, അങ്ങനെന്റെതന്തയ്ക്കു നീ താജ്മഹലുപണിയണ്ടടാന്ന ഭാവത്തിലൊരു നിൽപ്പായ്രുന്നൂ മീനാക്ഷി...
""...ശ്ശെ.! അതെന്നാ മറ്റേടത്തെ പരിപാടിയാടീ നീയീക്കാണിച്ചേ..?? അവരെവിളിയ്ക്കാണ്ട് എനിയ്ക്കെന്താഘോഷമാ ഉള്ളേ..?? നെനക്കറിയോ അവരെ സ്വീകരിയ്ക്കാനായ്ട്ട് ഞാനെന്തൊക്കെയാ പ്ലാൻചെയ്തു വെച്ചിരുന്നേന്ന്..??"""
""...അറിയാം.! അതോണ്ടുതന്നെയാ ഞാനവരൊഴിവാക്കീതും... അങ്ങനേ... അങ്ങനവരെക്കളിയാക്കി എന്റെമോനത്ര സുഖിയ്ക്കണ്ട..!!"""_ തികട്ടിവന്ന ചിരിയുംകടിച്ചുപിടിച്ച് മീനാക്ഷിപറഞ്ഞു...
""...അങ്ങനാണേല് എന്തേലുംകൂടോത്രംകാണിച്ച് എന്റതന്തേക്കൂടി ഒന്നൊഴിവാക്കിത്താടീ...
നെനക്കു പുണ്യംകിട്ടും..!!"""
""...അയ്യട.! അങ്ങനെകിട്ടുന്ന പുണ്യമെനിയ്ക്കു വേണ്ടെങ്കിലോ... എന്റപപ്പേംമമ്മിയേം ഞാനൊഴിവാക്കി... അതുപോലെ നിന്റച്ഛനവേണേ നീയൊഴിവാക്കണം..!!"""_ പറഞ്ഞുകൊണ്ടവള് തലയിണയെടുത്ത് ക്രാസിയിലേയ്ക്കു ചാരിവെച്ചു...
""...മ്മ്മ്.! ഞാനൊഴിവാക്കിയാ അതെന്നന്നേയ്ക്കുമായ്ട്ടുള്ള ഒഴിവാക്കലായ്പ്പോവും... അതോണ്ടടങ്ങിനിൽക്കുവാ ഞാൻ..!!"""_ കടിച്ചുപിടിച്ചങ്ങനെ പറയുമ്പോൾ മീനാക്ഷി ചാടിയിടയ്ക്കുകേറി,
""...ഡാ ചെക്കാ... ദേ ആവശ്യോല്ലാത്തതു പറയല്ലേ... കല്യാണംനമുക്കു
വൈബാക്കേണ്ടതാ... അതിനെടേലാണോ ഇമ്മാതിരിവർത്താനം..??"""_ ന്നു ചോദിച്ചതും,
""...ഉവ്വ.! പുള്ളിയുണ്ടേല് വൈബല്ല, വാണമാവത്തേയുള്ളൂ..!!"""_ ന്നും തിരിച്ചടിച്ച് ഫോണുമായി ഞാൻകട്ടിലിലേയ്ക്കു കേറി... ഇടയ്ക്കെപ്പോഴോ പിന്നിലൊരടക്കിച്ചിരി കേട്ടാണ് ഞാൻതിരിഞ്ഞുനോക്കീത്... അപ്പൊക്കാണുന്നതോ, എന്റെനേരെ തിരിഞ്ഞുകിടന്നു ചിരിയടക്കാനായി പണിപ്പെടുന്ന മീനാക്ഷിയേം... എന്റെനോട്ടംകണ്ടതും അവൾമുഖം കട്ടിലിലേയ്ക്കുപൂഴ്ത്തി... അതോടെ കുലുങ്ങിച്ചിരിയുടെ അളവുകൂടുവേംചെയ്തു...
""...എന്ത്രീ മെയ്രേ..?? കിട്ടുമിപ്പൊ നെനക്ക്..??_ കടിച്ചുപിടിച്ചുകൊണ്ട് ഞാൻകണ്ണുരുട്ടീതും,
""...എടാ... മനഃപൂർവ്വല്ലടാ... എന്നെക്കൊണ്ട് ചിരിനിർത്താൻ പറ്റാഞ്ഞിട്ടാ..!!"""_ ന്നുംപറഞ്ഞവൾ കവിഴ്ന്നുതന്നെ കിടന്നു...
""...അതൊരു തൊഴികിട്ടുമ്പോൾ തനിയേ നിന്നോളും..!!"""_ ഞാൻകലിപ്പോൾ അവൾപിന്നേം കുലുങ്ങിച്ചിരിയ്ക്കാൻ തുടങ്ങി...
""...എന്തായാലും നീയൊരവതാരം തന്നെടാ..!!"""_ അവൾ കടിച്ചുപിടിച്ചുകൊണ്ടു പറഞ്ഞു...
ഉടനെ വെട്ടിത്തിരിഞ്ഞ ഞാൻ,
""...നിന്റെ തന്തയാടീ അവരാതം..!!"""_ ന്നുംപറഞ്ഞ് അവൾടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻ ചെന്നു...
""...എടേ... അവരാതോന്നല്ല, അവതാരംന്നാ പറഞ്ഞേ..!!"""_
ന്നവൾ തിരുത്തിയശേഷം
വീണ്ടുമെന്നെനോക്കി ഒറ്റച്ചിരിയായ്രുന്നു... കോന്ത്രമ്പല്ലുകൾ കാട്ടിയുള്ളയാ ചിരിയുടെ
സൗന്ദര്യത്തിലെപ്പോഴോ
കുലുക്കംതട്ടിയ എന്റെമനസ്സ് പിന്നതിലങ്ങനെ തഴുകിനടക്കുവായ്രുന്നു...
എന്തായാലും എന്റെതന്തപ്പടിയുണ്ടേൽ വൈബല്ല, വാണമാവേയുള്ളൂന്നു മീനാക്ഷിയോടു പറഞ്ഞയാവാക്കുകൾ അക്ഷരംപ്രതിസംഭവിച്ചു... പക്ഷേയതിനു കല്യാണത്തിന്റെ തലയ്ക്കുംദിവസംവരെ കാത്തിരിയ്ക്കേണ്ടി വന്നെന്നുമാത്രം...
എന്താന്നല്ലേ, വിശദായ്ട്ടുതന്നെ പറയാം...
അന്നത്തെദിവസം രാവിലേയെഴുന്നേൽക്കുന്നത് ഡോറിന്മേലുള്ള തട്ടലുംമുട്ടലും കേട്ടിട്ടാണ്... കല്യാണത്തിരക്കിന്റെ ഓട്ടത്തിനിടയിൽ പാതിരാത്രിയെപ്പോഴോ വന്നുകിടന്നതുകൊണ്ട് മുട്ടലുകേട്ടിട്ടും കണ്ണുതുറക്കാനായി പറ്റീരുന്നില്ല...
""...നാശമ്പിടിയ്ക്കാൻ...
ഈ വെളുപ്പാങ്കാലത്തേ വിളിച്ചെഴീപ്പിയ്ക്കാന്ന്
ഇവർക്കെന്തേലും നേർച്ചയുണ്ടോ ആവോ..??"""_ എന്നെ ചേർന്നുകിടന്നിരുന്ന മീനാക്ഷിയുടെസ്വരം ഇതിനിടയിലെപ്പോഴോ കേൾക്കുവേംചെയ്തു... കുറച്ചുകഴിഞ്ഞപ്പോൾ ഡോറിന്റെ കൊളുത്തെടുക്കുന്നതും ഞാനറിഞ്ഞു...
""...മീനൂ... സിത്തുവോ..?? സിത്തുവെവടെ..??"""_ വെപ്രാളംകലർന്നുള്ള ശ്രീയുടെ ശബ്ദമാണ് ആദ്യംകേട്ടത്...
അതിനവള്,
""...ഉറങ്ങുവാ..!!"""_ ന്ന് മറുപടികൊടുത്തതും,
""...പിന്നേ... ഈ നേരത്താവന്റൊരു പള്ളിയുറക്കം... പോയി വിളിച്ചെറക്കടാ..!!"""_ ന്നുള്ള ചെറിയമ്മേടെചാട്ടം...
...പിന്നേ... വിളിച്ചിറക്കിയാൽ കൂടെപ്പോവാൻ ഞാനാരവന്റെ കാമുകിയാ..?? ഒന്നുപോണം ഹേ..!!_ ന്ന് മനസ്സിൽപിറുപിറുത്തുകൊണ്ട് ഞാൻതിരിഞ്ഞു കിടക്കുമ്പോഴേയ്ക്കും ശ്രീയകത്തേയ്ക്കു കേറിയിരുന്നു...
""...സിത്തൂ... ഡാ കോപ്പേ... എഴീയ്ക്കടാ..!!"""_ രണ്ടുവട്ടം പിടിച്ചുകുലുക്കി നോക്കിയെങ്കിലും അനങ്ങാതെകിടന്നപ്പോൾ കവിഴ്ന്നുകിടന്നയെന്റെ കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിച്ചവൻ...
💬 Comments
View all comments