0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 264611

“നാശം പിടിക്കാൻ റെയിൻകോട്ടും എടുത്തില്ലലോ”

പിറുപിറുത്തുകൊണ്ടവൻ ബുള്ളറ്റ് ആ അടഞ്ഞുകിടക്കുന്ന കടയുടെ അരികിലേക്ക് ചേർത്ത് നിർത്തികൊണ്ടിറങ്ങി.പെട്രോൾ ടാങ്കിനു മുന്നിൽ ഇരുന്ന ബാഗ് എടുത്തുകൊണ്ട് കടയുടെ തിണ്ണയിലേക്ക് കയറിനിന്നു.മുഖത്തെ വെള്ളത്തുള്ളികൾ ഒരു കയ്യാൽ തുടച്ചു മാറ്റികൊണ്ട് ചുറ്റും കണ്ണോടിച്ചു.

വിജനമായ പ്രദേശമാണ്. അങ്ങിങ്ങായി വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നത് ഇരച്ചുപെയ്യുന്ന മഴക്കിടയിലൂടെ കാണാം.യൂണിഫോം പാന്റ്സ് ന്റെ പോക്കറ്റ് ഇൽ നിന്നും ഫോണെടുത്തു സമയം നോക്കുമ്പോൾ മണി 11.30.

“ഓഹ്..ഇനിയിപ്പോ ട്രെയിൻ മിസ്സ്‌ ആകുവോ…ഓരോരോ വള്ളിക്കെട്ട് ഇറങ്ങാൻ നേരത്ത് കൃത്യമായി വന്നു കയറും”

സ്വയം പറഞ്ഞു കൊണ്ട് അവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടു.സർവീസ് ഇൽ കയറിയിട്ട് ഇത് മൂന്നാമത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്..ഇത്തവണ ഇടുക്കി..

ഇനിയും നോക്കിനിന്നാൽ മഴ കുറയത്തുമില്ല തനിക്കു ട്രെയിനും മിസ്സാകും എന്നുറപ്പായ അവൻ ചുറ്റും ഒന്ന് നോക്കി മഴയിലേക്ക് ഇറങ്ങാൻ തുടങ്ങി.പെട്ടെന്ന് അടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ റോഡിലേക്ക് ഓടികയറി..വയറിൽ കൈ വച്ച കിതക്കുന്ന ആളെ സൂക്ഷിച് നോക്കിയപോൾ അതൊരുപെണ്ണാണ്.

വെളുത്ത സൽവാറിൽ നിൽക്കുന്ന അവളുടെ വീർത്തുന്തിയ വയർ കണ്ടപ്പോൾ സംശയത്തോടെ നോക്കി അവൻ.

“ഇതവളല്ലേ”

അരണ്ടവെളിച്ചതിൽ തിരിഞ്ഞുനോക്കിയവളും അവനെ കണ്ടു കഴിഞ്ഞു.വീർത്തുന്തിയ വയറും താങ്ങിയവൾ അവനടുത്തേക്ക് ഓടിയെത്തി

“എന്നെ..എന്നെ ഒന്ന് രക്ഷിക്കുവോ പ്ലീസ്…അയാൾ എന്റെ പിന്നാലെ ഉണ്ട് കണ്ടാൽ എന്റെ കുഞ്ഞിനെ കൊന്ന് കളയും എന്നെ പിടിച്ചു കൊണ്ടുപോകും..ഒന്ന് സഹായിക്കുവോ പ്ലീസ്……“

കിതച്ചും കരഞ്ഞും അവൾ എങ്ങനെയൊക്കെയോ പറഞ്ഞുനിർത്തിയതും കുഴഞ്ഞുവീഴാൻ ആഞ്ഞു.

കയ്യിലെ ബാഗ് താഴെയിട്ട് അവനവളെ താങ്ങിപിടിച്ചു.

”ഫിദാ…“

കവിളിൽ തട്ടികൊണ്ടവൻ വിളിച്ചു.അവളൊന്നു ഞരങ്ങി.കണ്ണുതുറന്ന് അവനെ നോക്കി….

അടുത്തേക്ക് വരുന്ന ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടതും ആ വിടർന്ന കണ്ണുകൾ ഭയം കൊണ്ട് തുറിച്ചു വരുന്നത് അവൻ കണ്ടു…

അവന്റെ കയ്യിൽ പിടിച്ചു വലിച്ചവളാ കടയുടെ മറവിലേക്ക് നീങ്ങി നിന്നു…

വെളിച്ചം അടുത്തേക്ക് വന്നതും ഇരുട്ടിലേക്ക് ഒന്നുകൂടെ പതുങ്ങിനിന്നു…

കാർ അവിടെയെത്തിയതും സ്ലോ ആക്കിയെങ്കിലും നിർത്താതെ മുന്നോട്ട് തന്നെ പോയി…

“ആരുമില്ല….പോയി….”

പേടിച്ചു വിറച്ചു പതുങ്ങി നിൽക്കുന്നവളോട് അവൻ പതിയെ പറഞ്ഞു…..

“ഇല്ലാ….അങ്ങനെ പോവില്ല…എന്നെ തിരക്കി വരും…എന്റെ റബ്ബേ എന്റെ കുഞ്ഞ്…..”

വൈകിട്ട് സ്റ്റേഷനിലെ തന്റെ ലാസ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഇറങ്ങാൻ നിൽകുമ്പോൾ ആയിരുന്നു പഞ്ചായത്ത്‌ മെമ്പറും ഗർഭിണിയായ ഒരു പെൺകുട്ടിയും കൂടെ കുറച്ചാളുകളും കയറിവരുന്നത്.കൂടെയുണ്ടായിരുന്നവരുടെ ആക്രോശങ്ങൾ തെല്ലുയർന്നപോൾ ആണ് CI കാബിനിലേക്ക് വിളിപ്പിക്കുന്നത്.കയറിചെല്ലുന്നതും കാണുന്നത് മേഘത്തുണ്ട് പോലെ വെളുത്ത കരഞ്ഞുചുവന്ന മുഖത്തോടെ നില്കുന്നവളെയാണ്. CI യുടെ ഇരുപ്പും ഭാവവും കണ്ടപ്പോഴേ മനസിലായി അയാൾക്കെന്തോ നേട്ടമുള്ള കേസ് ആണെന്ന്.

”സാറെ ഈ പിഴച്ചു വയറ്റിലുണ്ടാക്കിയവളെ ആ വീട്ടിൽ കയറ്റാൻ പറ്റത്തില്ല അങ്ങനെ ചെയ്‌താൽ എന്റനിയന് ഖബറിൽ പോലും സമാധാനം കിട്ടൂല.ഇവളൊരുത്തി കാരണമാ അവൻ കെട്യോളേം കൊന്ന് തൂങ്ങിച്ചതത്.എന്നിട്ടിവളെ ഇനീയവിടെ പൊറുപ്പിച്ചാൽ പടച്ചോൻ

💬 Comments

View all comments