0%

Chapter Title : ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]

Author : Master Read All Parts 207

മറന്ന് പോയിരുന്നു. അവര്‍ ചെല്ലുമ്പോള്‍ കുഞ്ഞുങ്ങളുടെ മുന്‍പില്‍ വച്ച സ്റ്റീല്‍ പാത്രത്തില്‍ പഴങ്കഞ്ഞി വിളമ്പുകയാണ്‌ സുമതി. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും സ്വന്തം കണ്ണുനീര്‍ തടയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മനസ് തകര്‍ന്നിരിക്കുന്ന ആ അമ്മയുടെ കണ്ണീര്‍ ആ പഴങ്കഞ്ഞി പാത്രങ്ങളിലേക്ക് വീഴുന്നത് കണ്ടുകൊണ്ടാണ് ചാക്കോ ഉള്ളിലേക്ക് കയറിയത്.

“ഹിതെന്നാ പണിയാടി സുമതി..ക്രിസ്മസ് ആയിക്കൊണ്ട് കൊച്ചുങ്ങള്‍ക്ക് പഴങ്കഞ്ഞിയോ..അതങ്ങോട്ട് മാറ്റടി..”

ചാക്കോ അവളോട്‌ തട്ടിക്കയറി.  സുമതി നിറ കണ്ണുകളോടെ അയാളെ നോക്കി. കണ്ണുനീര്‍ കരണം ചാക്കോയുടെ മുഖം അവള്‍ക്ക് സ്പഷ്ടമായിരുന്നില്ല.

“ഹായ് ചാക്കോ അങ്കിള്‍..” കുട്ടികള്‍ സന്തോഷത്തോടെ തുള്ളിച്ചാടി. ഇടയ്ക്കിടെ അവര്‍ക്ക് അയാള്‍ പലതും വാങ്ങി കൊടുക്കാറുണ്ട്. ഗോപാലനും ചാക്കോയുടെ ശബ്ദം കേട്ടു. നല്ല അയല്‍ക്കാരനായ ചാക്കോ എന്താവശ്യത്തിനും സമീപിക്കാവുന്ന ആളാണ്‌. പക്ഷെ അഭിമാനിയായ ഗോപാലന്‍ ആരോടും അങ്ങോട്ട്‌ ചെന്നു സഹായം ചോദിക്കില്ല. അത് ചാക്കോയ്ക്കും അറിയാം.

“ഇങ്ങോട്ട് വക്കടി മേരി..കോവാലന്‍ എന്തിയെ..എടാ കോവാലാ..വാടാ..” ചാക്കോ ഉള്ളിലേക്ക് നോക്കി വിളിച്ചു.

മേരി ഉള്ളില്‍ കയറി പാത്രങ്ങള്‍ നിലത്ത് വച്ച ശേഷം സുമതിയുടെ കൈയില്‍ പിടിച്ചു.

“വാ സുമതി..നമുക്ക് കഴിക്കാനുള്ളത് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്..ഇന്ന് ക്രിസ്മസ് നിങ്ങളുടെ കൂടെയാണ്...” അവള്‍ പറഞ്ഞു.

സുമതിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അത് മനസ് നിറഞ്ഞുള്ള സന്തോഷം കൊണ്ടായിരുന്നു. ചാക്കോ ചെന്നു ഗോപാലനെ എഴുന്നേല്‍പ്പിച്ച് കൊണ്ടു വന്നിരുത്തി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ സുമതി അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കൊണ്ടുവന്നു നിരത്തി.

“യ്യോ ചാക്കോച്ചായന്‍ നിലത്തിരിക്കുമോ..” അവള്‍ പാത്രം വയ്ക്കുന്നതിനിടെ ചോദിച്ചു.

“അതെന്നാടി ഇരുന്നാല്‍..എനിക്കെന്നാ മൂലക്കുരു ഉണ്ടോ?’

“ഈ ഇച്ചായന്‍..വായ്ക്ക് ഒരു ലൈസന്‍സും ഇല്ല” മേരി അയാളെ നുള്ളി. ഗോപാലന്‍ സുഖമില്ലാത്ത അവസ്ഥയിലും ചിരിച്ചു.

“പിള്ളേര്‍ എന്തിയെ ചാക്കൊച്ചാ...” അവന്‍ ചോദിച്ചു.

“അയ്യോ രണ്ടും അവിടുണ്ട്..ഇങ്ങോട്ട് വെളമ്പടി....” ചാക്കോ മേരിയോടു പറഞ്ഞു. അവര്‍ എല്ലാവര്‍ക്കും വിളമ്പി. കുട്ടികളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നു.

“കഴിക്ക് മക്കളെ..വയറു നിറച്ച് കഴിക്ക്...ഇനി കോവാലന് പണിക്ക് പോകാന്‍ ആകുന്നത് വരെ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തരും..രണ്ടുപേരും വേണ്ടാന്ന് പറയരുത്...കേട്ടല്ലോ..” ചാക്കോ ഗോപാലനേയും സുമതിയെയും നോക്കിയാണ് അത് പറഞ്ഞത്.

അവര്‍ക്ക് മനസ്‌ നിറഞ്ഞു തുളുമ്പിയതിനാല്‍ പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.

“എടി മേരി..കര്‍ത്താവ് ജനിച്ചത് പശുത്തൊഴുത്തില്‍ ആണ്..അവിടെ മാത്രമേ അവന്‍ കാണൂ..നമ്മുടെ ആ കോണ്ക്രീറ്റ് മാളികയില്‍ അവനില്ലടി...ഈ സന്തോഷം നമുക്ക് അവിടെ കിട്ടുമോ....” അയാള്‍ ഭാര്യയോട്‌ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചതെ ഉള്ളു.

“അയ്യാ..അങ്ങനെ ഞങ്ങളെ പട്ടിണി

💬 Comments

View all comments