Chapter Title : ഹലോ [ഋഷി]
വിളിച്ചപ്പോൾ അവളു നിന്നെയറിയാത്ത പോലെ! നിങ്ങളു ബ്രേക്കപ്പായത് അപ്പഴാണറിഞ്ഞത്. ഷീ വാസ് എ ബിച്ച്! നീ രക്ഷപ്പെട്ടെടാ.
എടാ ദയവായി അതൊന്നും.. എന്റെ സ്വരമിടറി..
സോറി കിച്ചൂ.. നീഡ് റ്റു റൺ... ഞാൻ വിളിച്ചോളാം. അവൻ ലൈൻ കട്ടു ചെയ്തു. പക്ഷേ അപ്പഴേക്കും ഞാൻ ഇരുട്ടിലാണ്ടു തുടങ്ങിയിരുന്നു.
നല്ല മൂഡിൽ തുടങ്ങിയ ദിവസം മനപ്പൂർവ്വം അല്ലെങ്കിലും അവന്റെ ഫോൺ വിളി നശിപ്പിച്ചു. ഗീത! പുണ്ടച്ചിമോള്. രണ്ടുമൂന്നു കൊല്ലം അവളുടെ വാക്കും, കുഴിത്തിരിപ്പും, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങും സഹിച്ച്, ഏതാണ്ട് തടവറയിൽ കഴിഞ്ഞതു പോലെ ജീവിതത്തിലെ കൊറേ നല്ല ദിവസങ്ങൾ നഷ്ട്ടപ്പെടുത്തി. ഞാനണീറ്റു പോയിക്കുളിച്ചു. മൂഡു മാറിയാലോ? എബ്ബടെ? വെരുകിനെപ്പോലെ മുറിയിൽ ചുറ്റിത്തിരിയുമ്പോഴാണ് ദീദി വാതിൽ തുറന്നത്. ആവി പറക്കുന്ന പോഹയും, ഏലക്കചേർത്ത ചായയും, ദയ കലർന്ന കണ്ണുകളും. ഒന്നു പുഞ്ചിരിച്ച് ദീദി കഴിഞ്ഞ ദിവസം ഞാൻ കഴുകിവെച്ചിരുന്ന ഒഴിഞ്ഞ പാത്രങ്ങളുമെടുത്ത് പോയി... പച്ചമുളകും, ഉള്ളിയും, കപ്പലണ്ടിയും, അവലും ചേർത്ത പോഹയുടെ മണമുയർന്നപ്പോൾ ഒപ്പം വിശപ്പുമുണർന്നു...
ശാന്തമല്ലാത്ത മനസ്സും ശാന്തമായ വയറും പേറി ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തോർന്നിരുന്നു. ഇപ്പോൾ വെയിലില്ല. എന്നാലും മഴപെയ്തേക്കാം. എന്തുവേണം? പെട്ടെന്നൊരൈഡിയ! നേരെ ലിഫ്റ്റിൽ കേറി ടെറസ്സിലേക്കു വിട്ടു. വാതിലിന്റെ മോളിൽ സ്ഥിരം സ്ഥലത്ത് ചാവിയിരുപ്പുണ്ട്. നനഞ്ഞ ടൈലുകൾ.. തുറന്ന ടെറസ്സിൽ ഒരു വശത്ത് നിരയായി ഫിറ്റുചെയ്ത സാറ്റലൈറ്റ് ഡിഷുകൾ. മറ്റേ വശത്ത് സിൻടെക്സിന്റെ ടാങ്കുകൾ. ബാക്കി ഒഴിഞ്ഞു കിടപ്പാണ്. വെള്ളമിറങ്ങിയതുകൊണ്ട് വഴുക്കലില്ല. മെല്ലെ വട്ടത്തിൽ നടന്നു. തണുത്ത കാറ്റുവീശിയപ്പോൾ സുഖം തോന്നി..അരമണിക്കൂർ നടന്നപ്പോൾ രാവിലത്തെ ബോറുമൂഡ് മെല്ലെ തോളിൽ നിന്നുമൂർന്നു വീണു. വശത്തുള്ള പടിയിലിരുന്ന് ബീഡി കത്തിച്ചു... ഹാഷിന്റെ ലഹരി മൃദുവായി ബോധത്തിൽ പടർന്നപ്പോൾ മൊത്തം റിലാക്സ്ഡായി.
മനസ്സിന്റെ കോണിൽ സൂക്ഷിച്ച പ്രതീക്ഷ പോലെ ഫോൺ വിളി വന്നു. ഇയർഫോണെടുത്തു ഫിറ്റു ചെയ്തു.
ഗുഡ്മോർണിംഗ് കുട്ടൂസ്....മൂഡെങ്ങനെ? ഇപ്പഴെവിടെയാണ്?
നമസ്കാരം മീനൂട്ടീ! ആ സ്വരം കേട്ടപ്പോൾത്തന്നെ ഒന്നു പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... ഇത്തിരി ഓഫ് മൂഡായിരുന്നു. ഇപ്പോ മീനൂട്ടീടെ സ്വരം കേട്ടപ്പോൾ ശരിയായി.
എടാ മോനൂ... കുണുങ്ങിച്ചിരി.. നീ പഞ്ചാരയടിയില് മോശല്ലല്ലോ! ഹം...ഇറ്റ്സ് വർക്കിങ്ങ്
💬 Comments
View all comments