Chapter Title : ഹലോ [ഋഷി]
ഒന്നൂടെ ചാരിയിരുന്നു.... ഞാൻ കണ്ണുകളടച്ചു...
തണുപ്പുള്ള രാവിലെ പുതപ്പിനുള്ളിൽ മടിപിടിച്ചു കിടക്കുന്നു...
മോനൂ! ഒന്നെണീക്കടാ കുട്ടാ! ചേച്ചിയൊന്നു തൂത്തു തൊടച്ചോട്ടെടാ! മെത്തയൊക്കെ കൊടഞ്ഞു വിരിക്കണ്ടേടാ?
രമണിച്ചേച്ചി! ആ വീട്ടിൽ എന്നോടെന്തെങ്കിലും നല്ല വാക്കുകൾ പറയുന്ന ഒരേ ഒരാൾ! അതു കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഉറക്കം നടിച്ചു കിടക്കും.
ബോർഡിങ്ങിൽ നിന്നും തറവാട്ടിൽ സമ്മർ വെക്കേഷനു വന്നതായിരുന്നു. സ്ക്കൂളിൽ ചേർത്തതു തന്നെ ഒരു കൊല്ലം കഴിഞ്ഞാണ്. എന്നെക്കണ്ടതോടെ അമ്മയുടെ മുഖം കറുത്തു. മുത്തശ്ശിയാണെങ്കിൽ ഏതോ ചെകുത്താനെ കണ്ടതുപോലെ രാമനാമവും അർജ്ജുനപ്പത്തുമൊക്കെ ജപിച്ചു തുടങ്ങും. ഒരു പന്ത്രണ്ടുകാരൻ എന്തു ചെയ്യാനാണ്! എല്ലാവരും കല്ലെറിയുന്ന തെരുവുനായെപ്പോലെ, വാലും കാലിന്റെടേലാക്കി മോളിലത്തെ അറ്റത്തുള്ള മുറിയിലൊളിക്കും. കൊച്ചിലേ തൊട്ട് ബോർഡിങ്ങിലായതുകൊണ്ട് കൂട്ടുകാർ ആരുമില്ല.
മീനാമ്മ ചോദിച്ചു...കിച്ചൂ... ഒന്നു നിക്കണേ! എന്തിനാണ് അമ്മയ്ക്കിത്രേം ദേഷ്യം? അപ്പോ അച്ഛനിതിൽ കാര്യമൊന്നുമില്ലേ? ബാക്കി അമ്മേടെ പെങ്ങമ്മാരോ ആങ്ങളമാരോ ഒന്നുമില്ലേ?
ആ നാളുകളോർത്തപ്പോൾ നെഞ്ചിലൊരു കല്ലെടുത്തു വെച്ചപോലായിരുന്നു. മീനാമ്മേ.. ഒരു ബിയറുകൂടി വേണം. ഞാനങ്ങോട്ടു വിളിക്കാം. മീനാമ്മയ്ക്കെന്തേലും കഴിക്കണ്ടേ?
ആഴ്ചേലേതെങ്കിലും ഒരു ദിവസം രാത്രീലുപവാസാണെടാ... വ്രതമൊന്നുമല്ല. പഴയൊരു ശീലം. ഇന്നാവാന്നു നീരീച്ചു...
ബിയറെടുത്ത് ബാൽക്കണിയിൽ ചെന്നപ്പോൾ അതാ വിളി വരുന്നു. ഞാൻ ഇയർഫോണിന്റെ ബട്ടണമർത്തി. സോറി കിച്ചൂ... ക്ഷമയില്ലാതെപോയി... നിന്റെ കഥ കേൾക്കണം...
മുഴുവനുമിന്നു പറയാനൊക്കില്ല..
സാരല്ലടാ നിയ്യ് പറഞ്ഞോളൂ...
ഇത്തിരി നിമിഷങ്ങൾ നിശ്ശബ്ദനായി...ഞാനെവിടെ നിർത്തി? ആ ദിവസങ്ങളിലേക്ക് ഞാൻ മനപ്പൂർവ്വം മനസ്സു പറിച്ചു നട്ടു. പഴയ, ഭംഗിയുള്ള തറവാട്. രണ്ടു നിലകൾ. മണ്ണുറപ്പിച്ച മുറ്റം. തുളസിത്തറ. വശങ്ങളിൽ ചെമ്പരത്തി, പിച്ചി, റോസ... മുറ്റത്തു നിന്നും പടിയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾത്തന്നെ എന്റെ നേർക്കു തിരിയുന്ന വെറുപ്പിന്റെയലകൾ... ആരും ഒന്നും ചോദിക്കുന്നില്ല. തല കുനിച്ചു നടക്കുന്നവന്റെ പിടലി വേദന അവധി കഴിഞ്ഞിട്ടും ദിവസങ്ങൾ നീണ്ടു നിന്നിരുന്നു. കണ്ണുകൾ മാത്രമുയർത്തി ഭിത്തിയിലെ ചില്ലിട്ട ഛായാചിത്രത്തിലേക്കൊരു നോട്ടം. കോണി കയറുമ്പോൾ നിശ്ശബ്ദനായി അപേക്ഷിക്കുന്നു... എന്റെയച്ഛാ! എന്തിന് മരിച്ചു? എന്നെ ഈ വെറുപ്പിന്റെ കയത്തിലേക്ക് തള്ളിയിട്ടിട്ട്!
അമ്മയുടെ പേരുകേട്ട തറവാടായിരുന്നു, മീനാമ്മേ.. ഒരു തലമുറയിൽ പെണ്ണുങ്ങൾ മാത്രമായി. ഓരോരോ വസ്തുത്തർക്കങ്ങളിൽ അവരകപ്പെട്ടു. മെല്ലെ സ്ഥിതിഗതികൾ വഷളായി വരുമ്പോഴാണ് മൂത്ത പെണ്ണായ അമ്മ കല്ല്യാണം കഴിക്കുന്നത്. മുത്തശ്ശിയ്ക്ക് ഒരൊറ്റ കണ്ടീഷൻ. അച്ഛൻ അവിടെത്താമസിക്കണം. അങ്ങനെയാണ് ദേവനാരായണൻ അവിടത്തെ കാരണവരാവുന്നത്.
അച്ഛനെ എല്ലാവർക്കും വലിയ കാര്യമായിരുന്നു. രണ്ടു കുഞ്ഞമ്മമാരുടേയും കല്ല്യാണം അച്ഛൻ നടത്തിക്കൊടുത്തു. കേസുകളെല്ലാം ഒന്നാന്തരം വക്കിലന്മാരെ വെച്ച് ജയിപ്പിച്ചു. സ്വത്തുക്കൾ
💬 Comments
View all comments