Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]
കുറച്ച് നാളായിട്ട് എന്റെ മനസ്സിനൊരു അയവ് വന്നിട്ട് പറഞ്ഞെന്ന് മാത്രം.... മക്കൾടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് ഇതൊരു പാഠമാണു.."
അതും പറഞ്ഞ് ഞാൻ ഉള്ളിൽ പോയി ഷർട്ടിട്ട് തിരിച്ചിറങ്ങി..
"ഇക്കാക്കാ.. " അലീന.. വിളിച്ചു..
"നാടുവിട്ടൊന്നും പോവുന്നല്ലെടി.. "
അതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തിറങ്ങി..
പാർട്ടി ഓഫീസ് പരിസരത്ത് എന്നെയും കാത്ത് അടുത്ത വല. ഷൗക്കത്ത് ആൻഡ് ടീം.
"ദേ അടുത്ത വല.. മൈരു.. വല്ല സമാധാനവും തരൊ ഈ മൈരോളു.."
അകലെ നിന്നുതന്നെ കണ്ട ഞാൻ മനസിൽ കരുതി..
വണ്ടി നിർത്തിയിറങ്ങി.. പാർട്ടി ഓഫീസിലേക്ക് കയറാൻ തുടങ്ങവെ.. ഷൗക്കത്ത് എന്റെയടുത്തേക്ക്..വന്ന് എന്നോട്..
"അൻവറെ, വഴക്കിനൊ വക്കാണത്തിനൊ വന്നതല്ല ഞാൻ.. അപേക്ഷിക്കാൻ വന്നതാണു... "..
സംശയഭാവത്തോടെ നോക്കിയ എന്നോട് അയാൾ തുടർന്നു..
" കഴിഞ്ഞ ഏട്ട് പത്ത് വർഷങ്ങളായിട്ടുള്ള ഇതൊക്കെ ഇനിയെങ്കിലും ഒന്ന് അവസാനിപ്പിക്കണം.. ഒരാളു പോയി.. ഇനിയുള്ള ഒരെണ്ണമെങ്കിലും നല്ലരീതിയിൽ ആവണമെന്നാ ആഗ്രഹം.. അത് നീയായിട്ട് ഇല്ലാതാക്കരുത്.."
"എന്റെ പൊന്നു സഹോദരാ ഈ ലോകത്ത് നിങ്ങൾ ക്ക് മാത്രെ പെങ്ങളൊള്ളൊ..? അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്ക്യാ"!?
ദേഷ്യം കൊണ്ട് വിറച്ച് എന്റെ ശബ്ദം പരിതിയിൽ കൂടുതൽ ഉയർന്നു..
" ലോകത്തൊരുപാട് പെങ്ങന്മാരുണ്ടാകും പക്ഷെ, ഞങ്ങൾക്ക് അവളൊരുത്തിയെ ഉള്ളു..".
ഷൗക്കത്ത് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. അയാൾടെ കണ്ണൊന്ന് നിറഞ്ഞതായി ഞാൻ കണ്ടു..
"ഞാൻ നിങ്ങടെ പുന്നാരപെങ്ങളെ വശീകരിക്കാൻ വന്നിട്ടില്ല.. അവളോടെനിക്ക് പ്രണയൊം ഇല്ല ഒരു മണാം കട്ടയും ഇല്ല.. "
ഞാൻ പറഞ്ഞു..
തൊട്ടപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്ന ഷാനവാസ് ..
"അപ്പൊ പിന്നെ അവൾക്ക് വന്ന കല്ല്യാണാലോചന നീ മുടക്കീത് എന്തിന്റെ പേരിലാടാ നായെ"..
"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഷൗകത്തെ, നീ പിള്ളാരേം വിളിച്ച് പോവാൻ നോക്ക്.. എന്റെ ടെമ്പർ തെറ്റുന്നതെപ്പഴാന്ന് എനിക്ക് തന്നെയറിയില്ല..."
അങ്ങനെ പറഞ്ഞുകൊണ്ട്..
ഞാൻ തിരിഞ്ഞ് പാർട്ടിയോഫീസിലേക്കുള്ള സ്റ്റെപ്പ്
💬 Comments
View all comments