Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഇട്ടേക്കുവായിരുന്നു. പോയി നോക്കിയപ്പോ പപ്പുവാണ്.
"ഹലോ പറയാടാ"
"അഹ് എടാ നിനക്കൊരു ജോലി ശെരിയായിട്ടുണ്ട്."
"ആണോ എവിടെ??"
"അവളറിയണ്ട. എന്നെ കൊല്ലും. പിന്നെ നീ എനിക്ക് സ്വയിരം തരാത്തത് കൊണ്ട നോക്കിയേ."
"നീ എവിടാന്ന് പറയടാ."
"ഒരു IT കമ്പനിയിലാ. താല്പര്യം ഉണ്ടേ നാളെ രാവിലെ എന്റെ കൂടെ പോര്."
"എന്തൊക്കെ വേണം??"
"അവര് പറഞ്ഞത് +2 ജയിച്ച സർട്ടിഫിക്കറ്റ് വേണം എന്ന."
"അത് മാത്രം മതിയല്ലോ??"
"മതിയാവും. എന്നാ ശെരിടാ. ഒരു ഓർഡർ കൊടുക്കാന്ന്ണ്ട്."
അവൻ ഫോൺ വച്ചു. ഞാൻ ജോലിക്ക് പോണത് ചേച്ചിക്ക് ഇഷ്ടമല്ല. പക്ഷെ ഇങ്ങനെ ചുമ്മായിരുന്നാ പഴയ ഓർമകൾ എന്നെ കാർന്ന് തിന്നും. അത് കൊണ്ട് ചേച്ചിയറിയാണ്ട് പപ്പുനോട് പറഞ്ഞതാ ഒരു ജോലി തരപ്പെടുത്തി തരാൻ. സർട്ടിഫിക്കറ്റ് ഇപ്പളേ എടുത്ത് വയ്ക്കാന്ന് വിചാരിച്ചു. എന്റെ മുറിയിലുള്ള അലമാരയില ഇരിക്കുന്നെ. ഹോസ്പിറ്റലിന്ന് വന്ന ശേഷം എന്റെ മുറിയിലേക്ക് കേറിയതെ ഇല്ല. കേറാൻ തോന്നില്ല എന്നതാണ് സത്യം.
അലമാരക്ക് ഉള്ളിൽ നിന്ന് സർട്ടിഫിക്കറ്റ് തപ്പുമ്പോളാണ് ആ ഫോട്ടോ കണ്ണിൽ പെട്ടത്. വിറയാർന്ന കൈകളാൽ അതെടുത്തു. കരയാതിരിക്കാൻ ആയില്ല. കളിക്കാണേ പോലും അന്നാ മഴയത്ത് ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ആ കാവിന്റെ നടേന്ന് ചെറുപൂ മാല കഴുത്തിൽ ചാർത്തി നിക്കുന്ന ഞാനും കുഞ്ചുവും. അവൾ തന്നെ എടുത്ത സെൽഫി ആയിരുന്നു അത്. ഇന്നവൾ അരൂടെയോ ഭാര്യയാ. സഹിക്കാൻ പറ്റുന്നില്ല. കുഞ്ചു ഈ ചതി എന്നോട് തന്നെ വേണമായിരുന്നോ?? എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തേ?? എത്രയൊക്കെ കരയാണ്ടിരിക്കാൻ ശ്രമിച്ചിട്ടും ആയില്ല. അലമാര വലിച്ചടച്ച് അതിൽ ചാരിയിരുന്ന് കരഞ്ഞു. എത്രയോ നേരം. കരഞ്ഞ് കരഞ്ഞ് കണ്ണീര് വറ്റിയപ്പോ എഴുന്നേറ്റു. നേരെ പോയത് അടുക്കളയിലേക്കാ. കണ്ണുടക്കിയത് കത്തിയിലും. അറിയാതെ കൈകൾ അങ്ങോട്ടേക്ക് ചലിച്ചു. കണ്ണുകൾ അടച്ച് കഴുത്തിന് നേരെ കത്തി കൊണ്ട് വന്നു.
"ഹലോ മാഷേ....."
പിന്നിൽ നിന്നും ഒരു പെണ്ണിന്റെ ശബ്‌ദം. ഞെട്ടി കൈയിലിരുന്ന കത്തി താഴെ പോയി. ഞാൻ തിരിഞ്ഞു നോക്കി. കറുത്ത ചുരിതാർ അണിഞ്ഞ ഒരു പെണ്കുട്ടി.
"ആരാടി നീ?? നിയെങ്ങാനാ ഉള്ളി വന്നേ??"
"അഹ്
💬 Comments
View all comments