Chapter Title : ഹൃദയത്തിന്റെ ഭാഷ 5
അതിലെ 'സിദ്ധാര്ഥ്നാരായണന്' എന്ന പേര് തിളങ്ങിനില്ക്കുന്നതായി തോന്നിച്ചു..... പലചരക്കുകടക്കാരനായിരുന്ന അച്ഛന് ജീവിച്ചിരുന്ന കാലമത്രയും എല്ലാമാസവും അഞ്ചാംതീയതി താന് നേരിട്ട് വലിയകടമാര്ക്കെറ്റില് ചെന്ന് സാധനങ്ങള് കയറ്റിയയച്ചാലെ ശരിയാവുള്ളൂ എന്നുപറഞ്ഞ് ചിലപ്പോഴൊക്കെ രണ്ടോനാലോ ദിവസങ്ങള് നീണ്ടുനില്ക്കുന്ന യാത്രപോയിരുന്നതും സിദ്ധാര്ഥന്റെ ഓര്മ്മയില് മിന്നിമറഞ്ഞു ഡ്രൈവ്ചെയ്ത് തിരികെവന്നുകൊണ് ടിരിക്കുമ്പോള് ഷാരോൺ മിഥുൻ ദേവരാജന് ഈ മൂന്ന് മുഖങ്ങള് കണ്ണില് നിറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു.. ദൂരെയൊരുപെണ്കുട്ടിയെന്നത് മാറി സ്വന്തംകൂടെപ്പിറപ്പെന്നായപ്പോള് പകയോടെ തിളയ്ക്കുന്ന രക്തത്തില് നിയമത്തിന്റെ വഴിയെന്നചിന്ത ലവലേശം ഉണ്ടായിരുന്നില്ല.... അപ്പോള് തന്റെ കാറിനെ അതിവേഗം കടന്ന് പോയ സ്കോർപിയോയുടെ ഡ്രൈവിംഗ്സീറ്റി ലിരുന്ന യുവതിയെ ഒരു മിന്നായം പോലെയാണ് സിദ്ധാര്ഥന് കണ്ടത്.. ''അത് റീഗലല്ലേ?!! അപ്പോൾ കൽക്കട്ടയിലേക്ക് പോയെന്നു രാമേട്ടൻ പറഞ്ഞതോ?!! സിദ്ധാര്ഥന് ആ കാറിനെ ഫോളോചെയ്യാന് തുടങ്ങി... റീഗല് ഒരിക്കലും തന്നെചതിക്കില്ല െന്ന് അപ്പോഴും സിദ്ധാര്ഥ് ഉറച്ചുവിശ്വസിച്ചു...റീഗലിന്റെ മുഖം ഓര്ക്കുമ്പോഴെല്ലാം അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങളില് ഓടിനടന്നിരുന്ന കലാലയനാളുകളാണ് സിദ്ധാര്ഥന്റെ ഓര്മയില് വിടരുക ...സിനിയാരെന്നറിഞ്ഞാല് റീഗല് തീര്ച്ചയായും തന്റെ കൂടെനില്ക്കുമെന്നു സിദ്ധാര്ഥനു ഉറപ്പുണ്ടായിരുന്നു..അവര് റീഗലിനെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിച്ചുവിട്ടതാകാമെന്നും സിദ്ധാര്ഥന് ഊഹിച്ചു.... ഹൈവേയില് ഇടതുവശത്തേക്കുള്ള ചെറിയ ട്ടാറിട്ടറോഡിലേ ക്ക് ആ വണ്ടി തിരിഞ്ഞു ഒരു നിശ്ചിതകലത്തില്‍ സിദ്ധാര്ത്ഥനും...കുറച്ചുദൂരം കഴിഞ്ഞു ഇരുവശങ്ങളും റബ്ബര്മരങ്ങളുള്ള മണ്ണിട്ടറോഡിലേക്ക് ആ വണ്ടിതിരിയുമ്പോ ള് സിദ്ധാര്ഥന്റെ ഫോണ് റിംഗ് ചെയ്തു..അതില് ദേവരാജന്റെ മുഖം തെളിഞ്ഞുകണ്ടപ്പോള് സിദ്ധാര്ഥന്റെ കണ്ണുകളില് കനലെരിഞ്ഞു...വണ്ടി നിര്ത്തി ഫോണ് അറ്റന്റ് ചെയ്തു ചെവിയില് വച്ചു..അങ്ങോടു എന്തെങ്കിലും പറയുംമുന്നേ ഇങ്ങോട് സംസാരിക്കാന് തുടങ്ങി.. ''സിദ്ധാര്ഥ്..നിന്റെ കണ്ണില് എനിക്കിപ്പോള് വില്ലന് വേഷമാണെന്നറിയാം ആ വേഷത്തില്നിന്ന് കൊണ്ടുതന്നെ സംസാരിക്കുയാണ് ഷാരോണും,മിഥുനും.എന്റെ കൂടെയുണ്ട് ഒരു വിലപേശലില്ലാതെ അവര്ക്ക് നിന്നോട്
💬 Comments
View all comments