0%
Chapter 1

ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

Author : കാവൽക്കാരൻ | Read All Parts | 👁 2591 |

ഈ കഥ വായിക്കുന്നതിനു മുൻപായി ഒരു ചെറിയ ആമുഖം... ​"നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന കഥകൾ പൂർത്തിയാക്കിയിട്ട് പോരേ പുതിയതൊന്ന് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനും അങ്ങനെ തന്നെയാണ് കരുതിയത്. പക്ഷേ, കുറച്ചു നാളുകളായി ഈയൊരു കഥ എന്റെ മനസ്സിൽ ഇങ്ങനെ കിടന്ന് വിങ്ങുകയാണ്. ഇതൊന്ന് അക്ഷരങ്ങളിലേക്ക് പകർത്തിയില്ലെങ്കിൽ മറ്റൊന്നും എഴുതാൻ എനിക്ക് കഴിയില്ല എന്ന് തോന്നി. ​അതുകൊണ്ടുതന്നെ, എല്ലാവരും ഇത് വായിക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല. പൂർണ്ണമായും എന്റെയൊരു ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നാണിത്; അതൊരു ചെറിയ കഥയായി ഒതുക്കാനാണ് നിലവിലെ ഉദ്ദേശം. ​ഇതൊരുപക്ഷേ ഞാൻ തുടർന്നെന്ന് വരില്ല, എന്റെ ഓരോ നേരത്തെ തോന്നലുകൾ പോലെയിരിക്കും ഇതിന്റെ ഭാവി. എന്റെ ഈ വട്ടുചിന്തകളിലേക്ക് നിങ്ങളെ വെറുതെ വലിച്ചിഴച്ച് അവസാനം ഞാൻ തന്നെ കുറ്റക്കാരനാകാൻ ആഗ്രഹിക്കുന്നില്ല. ​അതുകൊണ്ട്, വായിക്കുന്നവർ യാതൊരു മുൻവിധികളുമില്ലാതെ ഈ കഥയെ സമീപിക്കുക. ഇനി വായിച്ചില്ലെങ്കിലും കുഴപ്പമില്ല..... 🫂" ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു തനു എന്ന തൻവിക....   പുറത്ത് ഇടവപാതിയുടെ ഭാരം നിറഞ്ഞ ആകാശം കറുത്തിരുണ്ടു കവിഞ്ഞൊഴുകുകയായിരുന്നു. ആർത്തലച്ചുവീഴുന്ന മഴത്തുള്ളികൾ ബസിന്റെ ചില്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്നുണ്ട്.....   ഇടയ്ക്കിടെ അടിച്ചുവീശുന്ന തണുത്ത കാറ്റിലൂടെ മഴവെള്ളം അവളുടെ മുഖത്തേക്ക് നേരിയതായി വീഴുന്നുണ്ട്. തണുപ്പ് അരിച്ചിറങ്ങുമ്പോഴും ആ ഗ്ലാസ്സ് വലിച്ചടയ്ക്കാൻ അവൾക്ക് തോന്നിയില്ല.   മണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴയുടെ വല്ലാത്തൊരു ഗന്ധവും, ടയറുകൾ വെള്ളം തെറിപ്പിച്ചു പായുന്ന ശബ്ദവും അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു.....   ബസ് പാലക്കാടിന്റെ അതിർത്തികളിലേക്ക് കടന്നതോടെ ജനാലയ്ക്കൽ നിന്നുള്ള കാഴ്ചകൾക്ക് കൂടുതൽ മിഴിവേകി.   പാലക്കാടിന്റെ തനതായ പച്ചപ്പ് മഴയത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു. കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ! മഴവെള്ളം വീണ് കുതിർന്ന ആ പാടങ്ങൾക്കും അങ്ങിങ്ങായി കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾക്കും വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.   ദൂരെ കോടമഞ്ഞ് മൂടിയതുപോലെ പുകമറ തീർത്തുനിൽക്കുന്ന മലനിരകൾ. കാറ്റിലാടുന്ന തെങ്ങിൻ തോപ്പുകളും, മഴത്തുള്ളികൾ ഇറ്റുവീഴുന്ന വാഴയിലകളും അവളുടെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി. മഴയും പാലക്കാടിന്റെ ഹരിതാഭയും കൂടിച്ചേർന്നപ്പോൾ പ്രകൃതി കാൻവാസിൽ വരച്ചെടുത്ത ഒരു ജീവനുള്ള ചിത്രം പോലെ അവൾക്കത് തോന്നി.   പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയിലാണവൾ. തന്റെ ഉപരിപഠനത്തിനായി, കൂട്ടുകാരിയുടെ നാട്ടിലേക്കാണ് ഈ യാത്ര. മനസ്സിൽ ചെറിയൊരു ആകാംക്ഷയുണ്ടെങ്കിലും അവൾ ഒട്ടും തനിച്ചായിരുന്നില്ല....   അവൾക്ക് കൂട്ടായി രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഒപ്പമുണ്ട്.   പിന്നിലെ സീറ്റിലിരുന്ന് ആൺകുട്ടികൾ എന്തോ പഴയ ക്യാമ്പസ് തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരികൾ ഫോണിലെ പാട്ടിന്റെ താളത്തിനൊപ്പിച്ച് പതിയെ മൂളിപ്പാടുന്നുണ്ട്.   ഇടയ്ക്ക് അവരിലൊരാൾ തനുവിന്റെ തോളിൽ തട്ടി അവളെയും ആ പാട്ടിലേക്ക് ക്ഷണിച്ചു.   ചിരിച്ചുല്ലസിക്കുന്ന കൂട്ടുകാർക്കും, പുറത്ത് പെയ്തു തീരാ മഴയ്ക്കും, അതിമനോഹരമായ പാലക്കാടൻ പ്രകൃതിക്കും നടുവിലിരുന്ന് തനു ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുത്ത് പുഞ്ചിരിച്ചു.   **********     മഴയുടെ ആസ്വാദനത്തിനിടയിലാണ് ബസ് പതുക്കെ വേഗത കുറച്ചത്. കണ്ടക്ടറുടെ നീട്ടിയുള്ള വിസിൽ ശബ്ദത്തിനൊപ്പം അവർക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരിക്കുന്നു എന്ന്

💬 Comments

View all comments