0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

ശ്വാസം അവൻ വില്ലനായി വന്നു ഞങ്ങളുടെ അധരത്തെ വേർപ്പിരിക്കാൻ. ഇരുവരും ശ്വാസമെടുക്കുന്നു. മതിവരാതെ അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങളാൽ പൊതിഞ്ഞു.

ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം...
ഉണ്മതൻ ഉണ്മയാം കണ്ണുനീർ...
ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം...

കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ
കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം..
നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ
നാരായണനെന്തിനമ്പലങ്ങൾ..
നെടുവീർപ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...
ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും...

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം...
മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ
പൂർണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും...
അല്ലലറിയാത്ത കുഞ്ഞായിരിക്കും...”
റേഡിയോയിൽ ഞങ്ങൾക്കായി അടുത്ത ഗാനം . അതു കേട്ടതും അവൾ ചിരിച്ചു. ആ ചിരി മാത്രം മതിയായിരുന്നു നോവിലെരിഞ്ഞ മനസിന് ആശ്വാസത്തിൻ്റെ തീരം തേടാൻ. അവൾ ചിരിച്ചു തൊടങ്ങി. ആ ചിരി എനി ഒരിക്കലും മായാതിരിക്കാൻ ഞാൻ കൊതിച്ചു. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ എന്നാണവായുധത്തെ വിശേഷിപ്പിച്ചവർ അവളുടെ ആ ചിരി കണ്ടിരുന്നെങ്കിൽ മാറ്റി പറഞ്ഞേനെ.
ഇപ്പോഴാ എൻ്റെ വാവ സുന്ദരിയായെ
ദേ കള്ളം പറയല്ലേ
അല്ലാ സത്യം . നി സുന്ദരിയായെടി പെണ്ണേ
എന്നെ പറ്റിക്കാൻ പറയണ്ട എനിക്കറിയാ
നിനക്കെന്തറിയാ
അതെ ( അവളിൽ നാണത്തിൻ്റെ മാറ്റൊലി )
പറ ,എന്താ ടാ
ഞാനെ ആകെ മുഷിഞ്ഞിരിക്കാ
എന്ത്
ഈ മനുഷ്യനെ കൊണ്ട് തോറ്റു
നി പറയുന്നുണ്ടേ പറ ഇല്ലേ വേണ്ട
വെറുതെ കള്ള പരിഭവം നടിച്ചു. അതു കണ്ട അവൾ കാതിനരികിലേക്ക് വന്നു പതിയെ മൊഴിഞ്ഞു.
കുളിയും തേവാരും മൊടങ്ങീട്ടു മൂന്നുസായി, ഡ്രസ്സ് പോലും മാറ്റിട്ടില്ല
അതാണോ വലിയ കാര്യം'ഞാനും അങ്ങനൊക്കെ തന്നാ
അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു. പതിയെ പതിയെ വിഷമങ്ങൾ ഞങ്ങളെ വിട്ടു പോവുകയായിരുന്നു. സന്തോഷത്തിൻ്റെ മേച്ചിൻ പുറങ്ങളിൽ ഒരു മൂവാണ്ടൻ മാവിനെ തേടി ഞങ്ങൾക്കായ് കൂടൊരുക്കാൻ . ഈ ഇണക്കുരുവികളുടെ കുഞ്ഞു കൂട്
ടാ ഹരി നി അതിങ്ങെടുത്തേ
ആ പേരു പറഞ്ഞതും അവൾ അവനെ നോക്കി.

💬 Comments

View all comments