Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
മനസ്സിലായി. പിന്നെ നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു."
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നതു.കയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങി പോയി.
"അന്നത്തെ ആ ഇഷ്ടം ഇന്നും നിനക്ക് ഉണ്ടെങ്കിൽ......
എന്നോട് ക്ഷമിച്ചുകൂടെ നിനക്ക്..???
എനിക്ക് നിന്നെ വേണം, എന്നും എന്റെ കൂടെ ,എന്നൊരു ആഗ്രഹം....."
അത് കേട്ടപ്പോൾ ഞാൻ എന്നെ തന്നെ തട്ടി എഴുന്നേല്പിക്കാൻ ശ്രമിച്ചു.ഒരു ദീർഘ നിശ്വാസമെടുത്തു ഞാൻ മനുവേട്ടന് നേരെ തിരിഞ്ഞു കൈ കെട്ടി നിന്നു.
"അതെ..ഇപ്പൊ തന്നെ നാലാമത്തെ സിഗരറ്റാ എന്റെ മുമ്പിൽ വച്ച് തന്നെ വലിക്കുന്നത്.ഇന്നത്തേക്ക് തത്കാലം അത്രയും മതി കേട്ടോ"എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.ആ പുഞ്ചിരിയിലെ സമ്മതം വായിച്ചെടുത്ത മനുവേട്ടൻ എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.അത് ഒരു പൊട്ടിച്ചിരിയിൽ ആയിരുന്നു അവസാനിച്ചത്.
"ഈ സ്ഥലം എനിക്ക് ഇഷ്ടായി.ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്.."
അത് കേട്ടതും മനുവേട്ടൻ എന്റെ കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു."ഇനി നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു.ഇതല്ല ഇതിനുമപ്പുറം..കുറെ..."
ആ വാക്കുകൾ എന്നെ പ്രണയത്തിന്റെ വാതിൽക്കൽ എത്തിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അന്ന് എനിക്കുണ്ടായത്.
കുറെ നേരം അവിടെ നിന്ന് സംസാരിച്ചു. എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാകുന്നിലായിരുന്നു.
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കുറെ നേരം സമയം ചിലവഴിച്ചു.
നേരം വൈകിക്കണ്ട എന്നും പറഞ്ഞു ചേട്ടൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.ഞാൻ കയറി ഇരുന്നു."അതെ ....എനിക്ക് വാലായ്മ ഒന്നുമില്ല.എന്നെ മുട്ടിയിരുന്നാൽ ആകാശം ഇടിഞ്ഞു വീഴത്തില്ല"
കേട്ട പാതി ഞാൻ അയാളെ കെട്ടിപിടിച്ചു.
അയാളുടെ ശരീരത്തിന് ഒരു പ്രത്യേക ചൂടായിരുന്നു.അത് എന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.ബുള്ളറ്റിൽ ചീറി പാഞ്ഞു പോകുമ്പോൾ സ്വർഗം കിട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ അയാളുടെ തോളിൽ മുറുകെ കടിച്ചു.
"ഡാ...ചെറുക്കാ, നീ എന്നെ കൊന്നെടുക്കുമോ???"
വേദനിച്ച പോലെ അയാൾ പറഞ്ഞു.
"അതെ ...അന്നെന്നെ കരയിച്ചില്ലേ.അതിനു പകരം വീട്ടിയതാ..."
അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു..
കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല.
ഞങ്ങൾ എന്റെ വീട്ടിൽ
💬 Comments
View all comments