0%
Chapter 1

ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Author : Ottakkuvazhivetti Vannavan | Read All Parts | 👁 274 |

ഇടവപ്പാതിയിലെ വിരുന്നുകാരൻ

Edavappathiyile Virunnukaran | Author : Ottakku Vazhivetti Vannavan


പുറത്ത് ഇടവപ്പാതി പെയ്തു തോർന്നിട്ടേയുള്ളൂ.

ആകാശത്ത് കാർമേഘങ്ങൾ ഇനിയും പെയ്യാൻ വെമ്പി നിൽക്കുന്നു.

മുറ്റത്തെ മാവിൻകൊമ്പുകളിൽ നിന്നും അടർന്നുവീഴുന്ന മഴത്തുള്ളികൾ മണ്ണിൽ ചെറിയ കുഴികളുണ്ടാക്കുന്നുണ്ട്.

തറവാട്ടു വീടിന്റെ വിശാലമായ ഉമ്മറത്ത് വൈകുന്നേരം തന്റെ ഏകാന്തതയുമായി ചാരുകസേരയിൽ ഇരിക്കുകയായിരുന്നു മീര.

ഗ്രാമത്തിലെ ഹൈസ്കൂളിൽ മലയാളം അധ്യാപികയാണ് അവൾ.

മുപ്പത്തഞ്ചിനോട് അടുക്കുന്ന പ്രായം അവളുടെ മുഖത്ത് ഒരു ശാന്തത നൽകിയിട്ടുണ്ടെങ്കിലും, ആ കണ്ണുകളിൽ വർഷങ്ങളുടെ ഏകാന്തതയുടെ ആഴമുണ്ടായിരുന്നു.

സ്കൂളിലെ കുട്ടികൾക്കും സഹപ്രവർത്തകർക്കും സുന്ദരിയും സുമുഖയുമായ മീര ടീച്ചർ എന്നും ഒരു മാതൃകയായിരുന്നു.

പക്ഷേ, വൈകുന്നേരം സ്കൂൾ വിട്ട് ആ വലിയ തറവാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അവൾ വെറുമൊരു ഓർമ്മ മാത്രമായി മാറും.

​അന്ന് മിഥുനമാസത്തിലെ ആ പ്രത്യേക ദിവസമായിരുന്നു,സന്ദീപിന്റെ ഓർമദിവസം.

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ഒരു ദിവസമാണ് പ്രകൃതി പോലും കരഞ്ഞുകൊണ്ട് അവനെ അവളിൽ നിന്നും തട്ടിയെടുത്തത്.

കൈയ്യിലുണ്ടായിരുന്ന ചായക്കപ്പ് തണുത്തുറഞ്ഞു കഴിഞ്ഞിരുന്നു, അവളുടെ ഹൃദയത്തെപ്പോലെ.

​പെട്ടെന്നാണ് തുരുമ്പിച്ച ആ ഇരുമ്പ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.

കരിയിലകൾക്കിടയിലൂടെ ആരുടെയോ കാൽപ്പെരുമാറ്റം. മീര പതുക്കെ തലയുയർത്തി നോക്കി.

​വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു അപരിചിതനായ സുന്ദരനായ യുവാവ് മുറ്റത്തേക്ക് നടന്നു വരുന്നു. കഷ്ടിച്ച് ഇരുപത്തിയഞ്ചു വയസ്സുണ്ടാകും പ്രായം.

അവന്റെ നടത്തത്തിൽ, തോളുകൾ വീശുന്ന രീതിയിൽ, എന്തിന്... ആ നോട്ടത്തിൽ പോലും എവിടെയോ കണ്ടുമറന്ന പരിചയം.. മീരയുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. അഞ്ചു വർഷം മുൻപ് മണ്ണടിഞ്ഞു പോയ തന്റെ സന്ദീപിന്റെ അതേ നടത്തം!

​അവൻ ഉമ്മറത്തെ പടികൾ കയറി അവളുടെ മുന്നിൽ വന്നു നിന്നു. അവന്റെ നനഞ്ഞ മുടിയിഴകളിൽ നിന്നും കുറേശെ മഴത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.

​"മീരേ..."

​ആ വിളി... അത് വെറുമൊരു വിളിയായിരുന്നില്ല. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഒരു പ്രണയത്തിന്റെ ആർദ്രത മുഴുവൻ ആ ശബ്ദത്തിലുണ്ടായിരുന്നു.

മീരയുടെ കൈയ്യിലുണ്ടായിരുന്ന ചായക്കപ്പ് വിറച്ചു.

​"ആരാണ് നിങ്ങൾ? "

അവൾ കഷ്ടപ്പെട്ട് സ്വരമുയർത്തി ചോദിച്ചു.

അവൻ ഉമ്മറത്തെ പടികൾ കയറി വന്നപ്പോൾ മീര എഴുന്നേറ്റു.

"ആരെയാ തിരയുന്നത്?"

അവൾ ചോദിച്ചു.

​അവൻ മറുപടി പറയാതെ മീരയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ ആ നോട്ടത്തിൽ ഒരു തരം ആശ്വാസവും സങ്കടവും കലർന്നിരുന്നു.

​"മീരേ..."

അവൻ വീണ്ടും വളരെ പതുക്കെ വിളിച്ചു.

​മീരയുടെ ഉള്ളിലൊന്ന് ഞെട്ടി.

"എന്താ? നിങ്ങൾക്ക് എന്നെ അറിയാമോ?"

​"അറിയാമോ എന്നോ?"

അവൻ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു.

"മീരേ, ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്."

​മീര ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ അവളുടെ മുഖത്ത് ദേഷ്യം പടർന്നു.

"എന്താ പറഞ്ഞത്? എന്തായാലും തമാശ ഇത്തിരി കൂടിപ്പോയി. എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു കൊല്ലമായി. വെറുതെ ആ പേര് പറഞ്ഞു ഓരോരുത്തർ ഇങ്ങോട്ട് വരരുത്. ഇറങ്ങിക്കോ ഇവിടുന്ന്!"

​"മീരേ, നിൽക്ക്... ഒന്ന് കേൾക്ക്. എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. ഈ ശരീരം വേറെയാണ്, പ്രായം കുറവാണ്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ

💬 Comments

View all comments