0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ജീവിതത്തിനും ഇടയിൽ എവിടെയോ വെച്ച് ഞാൻ നിനക്ക് വാക്ക് തന്നിരുന്നില്ലേ മീരേ, ഞാൻ തിരിച്ചു വരുമെന്ന്. ഇതാ ഞാൻ എത്തി. എനിക്ക് ഒരുപാട് കാര്യങ്ങൾ നിന്നോട് പറയാനുണ്ട് മീരാ..എന്റെ ഈ ഓർമദിവസം നിനക്കൊപ്പം ചിലവഴിക്കണമെന്ന് എനിക്കുണ്ടായിരുന്നു."

​മീരയുടെ യുക്തിയും ഹൃദയവും തമ്മിൽ ഒരു വലിയ യുദ്ധം തുടങ്ങുകയായിരുന്നു. മുന്നിൽ നിൽക്കുന്ന ഈ പയ്യൻ തന്റെ സന്ദീപാണെന്ന് വിശ്വസിക്കാൻ ബുദ്ധി സമ്മതിക്കുന്നില്ല, പക്ഷേ അവന്റെ കണ്ണുകളിലെ ആ തിളക്കവും രഹസ്യങ്ങളും അവളെ തളർത്തിക്കളഞ്ഞു.

ഉമ്മറത്തെ തിണ്ണയിൽ സന്ദീപ് ഇരുന്നു. മീരയുടെ മനസ്സിൽ സംശയങ്ങളുടെയും ഓർമ്മകളുടെയും ഒരു വലിയ യുദ്ധം നടക്കുകയായിരുന്നു. അഞ്ചു വർഷം മുമ്പ് നഗരത്തിലെ പ്രമുഖ കമ്പനിയിൽ ഒരു സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്ന സന്ദീപിന്റെ മുഖം അവൾ ഓർത്തു. സദാസമയവും ലാപ്ടോപ്പിന് മുന്നിലിരുന്നിരുന്ന, ബുദ്ധിമാനും ശാന്തനുമായിരുന്ന സന്ദീപ്.

അയാൾ നഗരത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ മാസത്തിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമേ വീട്ടിലേക്ക് വരുവായിരുന്നുള്ളു.. മീരക്ക് അയാളെ കാണാൻ കഴിയുന്ന ആ ദിവസങ്ങൾ അവളുടെ മനസ്സിൽ തറച്ചുനിന്നു..

​"മീരേ, നീ കണ്ടിരുന്നത് പുറമെ എപ്പോഴും പുഞ്ചിരിക്കുന്ന സന്ദീപിനെ മാത്രമാണ്," യുവാവ് പതുക്കെ പറഞ്ഞു തുടങ്ങി.

"പക്ഷേ ആ ജോലിയിലെ കടുത്ത സമ്മർദ്ദവും, നമുക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത PTSD (Post-Traumatic Stress Disorder) എന്ന രോഗവും എന്നെ ഉള്ളിൽ നിന്ന് കാർന്നു തിന്നുകയായിരുന്നു. പണ്ട് ജോലി സംബന്ധമായുണ്ടായ ചില വലിയ പരാജയങ്ങൾ എന്റെ ഉറക്കം കെടുത്തിയിരുന്നു."

​മീര ഞെട്ടലോടെ അവനെ നോക്കി.

"നീ എന്തൊക്കെയാണ് ഈ പറയുന്നത്? സന്ദീപിന് അങ്ങനെയൊന്നും ഇല്ലായിരുന്നു. അവൻ എപ്പോഴും സന്തോഷവാനായിരുന്നു."

​"അതായിരുന്നു എന്റെ ഏറ്റവും വലിയ തെറ്റ് മീരേ,"

സന്ദീപ് തന്റെ കണ്ണുകൾ അമർത്തി തുടച്ചു.

"നിന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ എല്ലാം ഒളിപ്പിച്ചു വെച്ചു. രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നത് പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എന്റെ ഉള്ളിലെ ആ ഭയം കാരണമായിരുന്നു.

ഞാൻ രഹസ്യമായി ഡോക്ടർ രാജീവിനെ കാണാറുണ്ടായിരുന്നു. ആ മരുന്നുകളുടെ കുപ്പി നമ്മുടെ കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്നു. നീ അത് കണ്ടിട്ടില്ലേ?"

​മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു.. ഒരിക്കൽ കാർ വൃത്തിയാക്കുമ്പോൾ കണ്ട ആ ചെറിയ മരുന്നു കുപ്പി, താൻ ചോദിച്ചപ്പോൾ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞ് അവൻ ചിരിച്ചുതള്ളിയത് അവൾ ഓർത്തു.

ഒടുവിൽ... ആ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായപ്പോഴാണ് ഞാൻ ആ കടുംകൈ ചെയ്തത്. നിന്നെ

💬 Comments

View all comments