0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നോക്കി.

"നീ എന്തൊക്കെയാണ് ഈ പറയുന്നത്? സന്ദീപിന് അങ്ങനെയൊന്നും ഇല്ലായിരുന്നു. അവൻ എപ്പോഴും സന്തോഷവാനായിരുന്നു."

​"അതായിരുന്നു എന്റെ ഏറ്റവും വലിയ തെറ്റ് മീരേ,"

സന്ദീപ് തന്റെ കണ്ണുകൾ അമർത്തി തുടച്ചു.

"നിന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ എല്ലാം ഒളിപ്പിച്ചു വെച്ചു. രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നത് പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എന്റെ ഉള്ളിലെ ആ ഭയം കാരണമായിരുന്നു.

ഞാൻ രഹസ്യമായി ഡോക്ടർ രാജീവിനെ കാണാറുണ്ടായിരുന്നു. ആ മരുന്നുകളുടെ കുപ്പി നമ്മുടെ കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്നു. നീ അത് കണ്ടിട്ടില്ലേ?"

​മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു.. ഒരിക്കൽ കാർ വൃത്തിയാക്കുമ്പോൾ കണ്ട ആ ചെറിയ മരുന്നു കുപ്പി, താൻ ചോദിച്ചപ്പോൾ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞ് അവൻ ചിരിച്ചുതള്ളിയത് അവൾ ഓർത്തു.

ഒടുവിൽ... ആ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായപ്പോഴാണ് ഞാൻ ആ കടുംകൈ ചെയ്തത്. നിന്നെ തനിച്ചാക്കി പോകുമ്പോൾ എന്റെ നെഞ്ച് പൊട്ടുകയായിരുന്നു.

പക്ഷേ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

മരിക്കുമ്പോൾ എന്റെ ഒരേയൊരു പ്രാർത്ഥന നിന്നെ ഒരിക്കൽ കൂടി കാണണമെന്നായിരുന്നു. ആ പ്രാർത്ഥനയാവാം എന്നെ ഈ രൂപത്തിൽ നിന്റെ മുന്നിൽ എത്തിച്ചത്."

​മീരയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി.

ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ അവൻ അനുഭവിച്ച ഈ ഏകാന്തത താൻ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല എന്ന കുറ്റബോധം അവളെ വേട്ടയാടി.

​"ഇപ്പോൾ എന്തിനാ വന്നത്?"

അവൾ വിറയലോടെ ചോദിച്ചു.

​"എനിക്ക് ഈ ജന്മമെങ്കിലും നിനക്ക് വേണ്ടി ജീവിക്കണം മീരേ. നമ്മൾ പാതിവഴിയിൽ നിർത്തിയ ആ പ്രണയം പൂർത്തിയാക്കണം. എനിക്ക് നിന്നെ വീണ്ടും വിവാഹം കഴിക്കണം. പഴയതെല്ലാം മറന്ന്, നിന്റെ ഈ സന്ദീപിനെ നിനക്ക് സ്വീകരിക്കാൻ കഴിയില്ലേ?"

​അവൻ എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു. അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട ആ സ്പർശനം, ആ ശബ്ദം... എല്ലാം മീരയെ ഭ്രാന്ത് പിടിപ്പിച്ചു. പക്ഷേ അവളുടെ യുക്തി തടസ്സമായി നിന്നു.

"നിനക്ക് ഇരുപതിയഞ്ച് വയസ്സേ ഉണ്ടാവൂ... എനിക്ക് മുപ്പത്തിയഞ്ചും. ലോകം നമ്മളെ നോക്കി ചിരിക്കും. എന്റെ കുടുംബം നിന്നെ ഒരു തട്ടിപ്പുകാരനായി കാണും.പറ്റില്ല...

💬 Comments

View all comments