0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ജീപ്പിലേക്ക് കയറി.


​റേഡിയേറ്ററിലെ വെള്ളം നിറച്ച് ബോണറ്റ് വലിച്ചടച്ച ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.


എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞിരുന്നു. ജീപ്പിന്റെ എൻജിൻ വീണ്ടും ഇരമ്പി. കടക്കാരൻ അപ്പോഴും ആ പഴയ കടയുടെ പടിപ്പടിയിൽ നിന്ന് ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

​പൂക്കോട് പിന്നിട്ട് കോലിച്ചാലിലേക്കുള്ള വഴി തിരിയുമ്പോൾ കാടിന് ഇരുട്ട് കൂടിവരുന്നതായി എനിക്ക് തോന്നി. മരങ്ങൾക്ക് പെട്ടെന്ന് ഉയരം കൂടിയതുപോലെ. വെളിച്ചം കടക്കാത്ത ആ കാട്ടുപാതയിലൂടെ സുഗന്ധഗിരിയിലെ ആ പഴയ എസ്റ്റേറ്റ് ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ, പ്രകൃതി ഞങ്ങളെ ഏതോ വലിയൊരു കെണിയിലേക്ക് സ്വാഗതം ചെയ്യുകയാണോ എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നി.


കോലിച്ചാൽ കഴിഞ്ഞുള്ള ആ തിരിവ് ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ടാർ ചെയ്ത റോഡിൽ നിന്ന് പെട്ടെന്ന് കാട്ടിലേക്ക് വെട്ടിത്തുറന്ന ഒരു മൺവഴി. ആ ചായക്കടക്കാരൻ പറഞ്ഞതുപോലെ തന്നെ, കഴിഞ്ഞ ആഴ്ചത്തെ മഴയിൽ ആകെ തകർന്ന് കിടക്കുകയാണ് പാത. ജീപ്പ് ആ വഴിയിലേക്ക് തിരിഞ്ഞതും ഒരു വലിയ വള്ളിക്കുടിലിനുള്ളിലേക്ക് കയറിയതുപോലെ എനിക്ക് തോന്നി.


ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ സൂര്യപ്രകാശത്തെ ഏതാണ്ട് പൂർണ്ണമായും തടഞ്ഞുനിർത്തിയിരുന്നു. ജീപ്പിന്റെ വലിയ ടയറുകൾ ചരൽക്കല്ലുകളിലും ചെളിയിലും അമർന്നുകയറുന്ന ശബ്ദം മാത്രം കാടിന്റെ നിശബ്ദതയെ ഭേദിച്ചു.


​കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വണ്ടി വല്ലാതെ ഉലഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. പുറകിലിരിക്കുന്നവർ പരസ്പരം കൂട്ടിയിടിക്കാതിരിക്കാൻ ജീപ്പിന്റെ ഇരുമ്പുകമ്പികളിൽ മുറുകെ പിടിച്ചിട്ടുണ്ട്. തണുപ്പിന് പകരം കാടിന്റേതായ ഒരുതരം വിയർപ്പും പച്ചിലകളുടെ നനഞ്ഞ ഗന്ധവുമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.


​വണ്ടിയുടെ കുലുക്കത്തിനിടയിലും പുറകിൽ നിന്ന് കാവ്യയുടെ ശബ്ദം കേട്ടു.


"ഇനിയിപ്പോ നമ്മൾ എന്ന് ഇങ്ങനെ ഒന്നിച്ചുകൂടും അല്ലെ?"


അവൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.


​ആ ഒരു ചോദ്യം അതുവരെ അവിടെയുണ്ടായിരുന്ന ചിരിയും ബഹളവും ഒറ്റയടിക്ക് ഇല്ലാതാക്കി. കോളേജ് എന്ന ആ സുരക്ഷിതമായ കുടക്കീഴിൽ നിന്ന് പുറത്തിറങ്ങിയതിന്റെ യാഥാർത്ഥ്യം എല്ലാവരുടെയും മുഖത്ത് പെട്ടെന്ന് നിഴലിച്ചതുപോലെ.


​"പറയാൻ പറ്റില്ല... ഇനി ഓരോരുത്തരും ജോലി, ജീവിതം എന്നൊക്കെ പറഞ്ഞ് പല വഴിക്ക് പിരിയും."


സ്റ്റിയറിംഗ് വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ വിശാഖ് പറഞ്ഞു.


​"നിന്റെ പ്ലാൻ എന്താ? നാട്ടിൽ തന്നെ എന്തെങ്കിലും നോക്കാനാണോ?"


മുൻസീറ്റിൽ നിന്നു തിരിഞ്ഞുനോക്കി ഞാൻ രോഹിത്തിനോട് ചോദിച്ചു.


​"എന്ത് പ്ലാൻ? അടുത്തയാഴ്ച ബാംഗ്ലൂരിലേക്ക് വണ്ടി കയറണം. അവിടെ കുറെ ഇന്റർവ്യൂകൾ നടക്കുന്നുണ്ട്. കിട്ടിയാൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ കയറിപ്പറ്റണം. അല്ലെങ്കിൽ വീട്ടുകാർ എന്നെ ജീവനോടെ വെക്കില്ല."


രോഹിത് ചിരിച്ചു, പക്ഷെ ആ ചിരിയിൽ വലിയൊരു ആശങ്ക ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.


"അത് തന്നെയാ എന്റെയും അവസ്ഥ. ബാങ്ക് കോച്ചിങ്ങിന് പോകാൻ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഈ കണക്കും കാര്യങ്ങളും പണ്ടേ തലയിൽ കയറില്ല."


മാളവിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു.


​എന്റെ തൊട്ടടുത്തിരിക്കുന്ന ദേവു

💬 Comments

View all comments