0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇതെല്ലാം കേട്ട് വെറുതെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ ശല്യമില്ലാത്തതുകൊണ്ട് അവൾ തലയിലെ ഷാൾ മാറ്റിയിരുന്നു. വണ്ടിയുടെ കുലുക്കത്തിൽ ഇടയ്ക്കിടെ അവളുടെ മുലകൾ എന്റെ തോളിൽ തട്ടുന്നുണ്ട്. ആ സുഖത്തിൽ ഞാൻ മതിമറന്നിരുന്നു.

അവൾ  പതുക്കെ എന്റെ നേർക്ക് തിരിഞ്ഞു.


​"പിന്നെ നിന്റെ കാര്യമോ അശ്വിൻ? നിനക്കാകുമ്പോൾ വീട്ടിൽ വലിയ പ്രഷർ ഒന്നും കാണില്ലല്ലോ."


അവൾ ചോദിച്ചു.


​"ഞാൻ തൽക്കാലം അച്ഛന്റെ കൂടെ ഷോപ്പിൽ പോയിത്തുടങ്ങാം എന്നാ വിചാരിക്കുന്നത്. അല്ലെങ്കിൽ വെറുതെ ഇരുന്നു തിന്നുന്നതിന് വീട്ടിൽ നിന്ന് പുറത്താക്കും."


ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.


"നീ ഒന്നും തീരുമാനിച്ചില്ലേ?"


​അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.


"എനിക്കൊരു ഗ്രാഫിക് ഡിസൈനർ ആകണം എന്നല്ലേ... കൊച്ചിയിൽ ഒരു കമ്പനിയിൽ പോർട്ട്ഫോളിയോ അയച്ചിട്ടുണ്ട്. ചിലപ്പോൾ അടുത്ത മാസം അങ്ങോട്ട് മാറേണ്ടി വരും."


അവൾ അത് പറയുമ്പോൾ ആ ശബ്ദത്തിൽ ഒരു ചെറിയ സങ്കടം ഉള്ളതുപോലെ എനിക്ക് തോന്നി. എനിക്കും അത് കേട്ടപ്പോൾ ഉള്ളിലൊരു ശൂന്യത അനുഭവപ്പെട്ടു. അവൾ കൊച്ചിയിലേക്ക് പോയാൽ... പിന്നെ ഞങ്ങൾ തമ്മിൽ എന്ന് കാണാനാണ്?


​"എന്തായാലും ഇപ്പോ നമ്മൾ ഈ കാട്ടിലല്ലേ... ജോലിയുടെയും ഭാവിയുടെയും ടെൻഷൻ ഒക്കെ അവിടെ നിൽക്കട്ടെ. ഈ യാത്ര നമുക്ക് പൊളിക്കണം."


ആ മൂഡ് മാറ്റാനും എല്ലാവർക്കും ഒരു ധൈര്യം കൊടുക്കാനുമായി ഞാൻ ഉറക്കെ പറഞ്ഞു.


​"അതെ, ഇതൊക്കെ എന്ത്!"


രോഹിത് വീണ്ടും പഴയ ആവേശത്തിലേക്ക് തിരികെ വന്നു.


​പക്ഷെ, ജീപ്പ് കൂടുതൽ ഉള്ളിലേക്ക് പോകുന്തോറും ആ കാട് വല്ലാതെ മാറുന്നതുപോലെ എനിക്ക് തോന്നി. മരങ്ങളുടെ ഇലകൾക്ക് ഒരു പ്രത്യേകതരം ഇരുണ്ട പച്ചനിറം വന്നിരിക്കുന്നു. ഇടതൂർന്ന മരച്ചില്ലകൾക്കിടയിലൂടെ താഴേക്ക് വീഴുന്ന വെളിച്ചത്തിന് ഒരു വിളറിയ നീലനിറമുള്ളതുപോലെ. എന്റെ വെറും തോന്നലാണോ എന്നറിയില്ല, പക്ഷെ വണ്ടിയുടെ എൻജിൻ ശബ്ദമല്ലാതെ ഒരു പക്ഷിയുടെയോ ഷഡ്പദത്തിന്റെയോ ഒച്ചപോലും ആ കാട്ടിൽ ഇല്ലായിരുന്നു. വല്ലാത്തൊരു ശാന്തത... ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ. ഞങ്ങളെല്ലാം ആ നിശബ്ദതയിലേക്ക് മെല്ലെ ആഴ്ന്നിറങ്ങുകയായിരുന്നു.


ഇരുൾ കനത്തുവരികയായിരുന്നു. മരച്ചില്ലകൾ പരസ്പരം കെട്ടിപ്പുണർന്ന് ആകാശത്തെ ഏതാണ്ട് പൂർണ്ണമായും മറച്ചുതുടങ്ങി. നിലത്തുകൂടി ഒരു വെളുത്ത പുകപോലെ കോടമഞ്ഞ് അരിച്ചുനീങ്ങുന്നുണ്ട്. കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ജീപ്പിന്റെ എൻജിൻ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. എന്റെ തൊട്ടടുത്തിരിക്കുന്ന ദേവുവിന്റെ മുഖത്ത് ഭയമാണോ അതോ തണുപ്പാണോ എന്നറിയാത്ത ഒരു വിളർച്ചയുണ്ടായിരുന്നു.

​പെട്ടെന്നാണ് അത് സംഭവിച്ചത്.


മുന്നിലെ വലിയൊരു കുഴിയിലേക്ക് ടയർ ഇറങ്ങിയതും, ജീപ്പിന്റെ ബോണറ്റിനടിയിൽ നിന്ന് 'ഠപ്പേ' എന്നൊരു വലിയ ശബ്ദം കേട്ടു. വണ്ടി ഒറ്റയടിക്ക് മുന്നോട്ടൊന്ന് ആഞ്ഞ് നിന്നുപോയി. എൻജിന്റെ ഇരമ്പൽ ഒറ്റയടിക്ക് നിലച്ചു. അതോടെ, കാടിന്റെ വല്ലാത്തൊരു നിശബ്ദത ഞങ്ങളെ വന്ന് പൊതിഞ്ഞു.


​"എന്ത് പറ്റി? വണ്ടി ഓഫ് ആയോ?"


പുറകിൽ നിന്ന് കാവ്യയുടെ ശബ്ദത്തിൽ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു.


​"ഏയ്,

💬 Comments

View all comments