0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കുഴിയിൽ വീണപ്പോൾ ഞാൻ ബ്രേക്ക് ചവിട്ടിയതാ... ഒന്നൂടെ സ്റ്റാർട്ട് ചെയ്യാം,"


വിശാഖ് വലിയ കുഴപ്പമില്ലാത്ത മട്ടിൽ പറഞ്ഞു. അവൻ താക്കോൽ തിരിച്ചു. എൻജിൻ മുരളുന്ന ശബ്ദം കേട്ടു, പക്ഷെ വണ്ടി സ്റ്റാർട്ട് ആയില്ല. അവൻ വീണ്ടും വീണ്ടും ആക്സിലറേറ്റർ കൊടുത്ത് ശ്രമിച്ചുകൊണ്ടിരുന്നു.


​"എടാ... പതുക്കെ. വെറുതെ ബാറ്ററി കൂടെ ഡൗൺ ആക്കല്ലേ,"


ഞാൻ അവനോട് പറഞ്ഞു.


​"സ്റ്റാർട്ട് ആകുന്നില്ലടാ... വല്ല പണിയും കിട്ടിയോ എന്തോ,"


വിശാഖിന്റെ ശബ്ദത്തിൽ ഇപ്പോൾ വെപ്രാളമുണ്ടായിരുന്നു. അവൻ ഡോർ തുറന്ന് പുറത്തിറങ്ങി ബോണറ്റിന്റെ അടുത്തേക്ക് പോയി.


​"വല്ല മെക്കാനിക്കിനെയും വിളിക്ക്. അല്ലാതെ ഇതിപ്പോ എന്ത് ചെയ്യാനാ?"


മാളവിക പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. ആ കാടിന്റെ നിശബ്ദതയിൽ അവളുടെ ശബ്ദം വല്ലാതെ മുഴച്ചുനിന്നു.


​"കാടിന്റെ നടുക്കാടീ നമ്മൾ നിൽക്കുന്നത്, ഇവിടെ ഏത് മെക്കാനിക്ക് വരാനാ!"


രോഹിത് ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ടും അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി നിരാശയോടെ അവൻ പറഞ്ഞു,


"റേഞ്ച് ഇല്ല... ഒരു കുന്തവും കാണിക്കുന്നില്ല."


​ഇത് കേട്ടതും ഞാൻ വേഗം എന്റെ ഫോൺ എടുത്തുനോക്കി. നോ നെറ്റ്‍വർക്ക്! ദേവുവും സീറ്റിൽ നിന്നെഴുന്നേറ്റ് അവളുടെ ഫോൺ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് സിഗ്നൽ കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു.


​"എനിക്കും റേഞ്ച് ഇല്ല അശ്വിൻ,"


ദേവു എന്നെ നോക്കി പതുക്കെ പറഞ്ഞു. അവളുടെ കണ്ണുകളിലെ പേടി എനിക്ക് വ്യക്തമായി കാണാമായിരുന്നു.


​"എന്റെ ഫോണിലും ഇല്ല,"


കാവ്യയും മാളവികയും ഒരേ സ്വരത്തിൽ പറഞ്ഞു.


​എല്ലാവരുടെയും ഫോണുകൾ ആ നിബിഡവനത്തിൽ വെറും പ്ലാസ്റ്റിക് കഷണങ്ങൾ മാത്രമായി മാറിയിരുന്നു. നമ്മൾ ഈ കാട്ടിൽ പൂർണ്ണമായും ഒറ്റപ്പെട്ടു എന്ന യാഥാർത്ഥ്യം എല്ലാവർക്കും മനസ്സിലായിത്തുടങ്ങിയിരുന്നു.


വണ്ടിയുടെ പുറത്തിറങ്ങി ബോണറ്റ് തുറന്നു വെച്ച്, എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കൈയും കൊടുത്ത് നിൽക്കുകയാണ് വിശാഖ്.

​അതിനിടയിൽ എവിടെനിന്നോ ഒഴുകിയെത്തിയ കോടമഞ്ഞ് ജീപ്പിനെയും ഞങ്ങളെയും പതുക്കെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. വെറുമൊരു മഞ്ഞായിരുന്നില്ല അത്. ജീവനുള്ള എന്തോ ഒന്നിനെപ്പോലെ, തണുത്ത വിരലുകൾ കൊണ്ട് ഞങ്ങളെ പൊതിഞ്ഞുപിടിക്കുന്ന ഒരു വെളുത്ത പുതപ്പ്. ജീപ്പിന് പത്തടി മുന്നിലുള്ള വഴിപോലും ഇപ്പോൾ കാണാൻ കഴിയുന്നില്ല. വെളിച്ചം വളരെ വേഗത്തിൽ കുറഞ്ഞുവരികയാണ്. ലോകത്ത് നമ്മൾ ആറുപേർ മാത്രമേയുള്ളൂ എന്നൊരു ഭീകരമായ തോന്നൽ പതിയെ ഞങ്ങളുടെ തലച്ചോറിലേക്ക് അരിച്ചുകയറുകയായിരുന്നു.


വിശാഖ് വീണ്ടും വീണ്ടും താക്കോൽ തിരിച്ചെങ്കിലും, എൻജിൻ ഒന്നു മുരളാൻ പോലും കൂട്ടാക്കിയില്ല. വണ്ടിയുടെ ജീവൻ പൂർണ്ണമായും പോയെന്ന് അവന് മനസ്സിലായി. അവൻ നിരാശയോടെ സ്റ്റിയറിംഗിൽ ആഞ്ഞിടിച്ചു.


​"തീർന്നു... വണ്ടി എട്ടിന്റെ പണി തന്നു."


ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അവൻ ജീപ്പിന്റെ ബോണറ്റ് വലിച്ചടച്ചുകൊണ്ട് പറഞ്ഞു.


​"ഇനിയിപ്പോ എന്ത് ചെയ്യും? ഈ നടുക്കാട്ടിൽ..."


രോഹിത്തും പുറത്തേക്കിറങ്ങി.


​ഞാനും വണ്ടിയിൽ നിന്നിറങ്ങി. തണുത്ത കാറ്റ് മുഖത്ത് അടിച്ചപ്പോൾ

💬 Comments

View all comments