0%
Chapter 1

കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ അറിയാതെ ഒന്ന് വിറച്ചുപോയി.


"ആദ്യം ഈ വണ്ടി വഴിയിൽ നിന്ന് ഒതുക്കിയിടാം. എല്ലാവരും ഒന്ന് പിടിച്ചേ..."


പെൺകുട്ടികളും വണ്ടിയിൽ നിന്നിറങ്ങി. ഞങ്ങൾ ആറുപേരും ചേർന്ന് ആ വലിയ മഹീന്ദ്ര ജീപ്പ് സർവ്വ ശക്തിയുമെടുത്ത് തള്ളി കാട്ടുപാതയുടെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി. വലിയ ടയറുകൾ ചരൽക്കല്ലുകളിലും ചെളിയിലും ഉരയുന്ന ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങിക്കേട്ടു. കിതപ്പോടെ ഞങ്ങൾ വണ്ടിയിൽ ചാരി നിന്നു. കാടിന്റെ ഇരുട്ട് ഞങ്ങളെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്നറിയാത്ത ഒരു വലിയ ആശയക്കുഴപ്പം എല്ലാവരുടെ മുഖത്തുമുണ്ട്. പരസ്പരം നോക്കി നിൽക്കുകയല്ലാതെ ആർക്കും ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല.


​മൗനം ഭേദിച്ചത് വിശാഖാണ്. അവൻ ജീപ്പിൽ നിന്ന് തന്റെ ക്യാബിൻ ബാഗ് എടുത്തുകൊണ്ട് പെട്ടെന്ന് പറഞ്ഞു,


"നമുക്ക് നടക്കാം."


​അത് കേട്ടതും ദേവു ഞെട്ടി അവനെ നോക്കി.


"എന്താടാ നിനക്ക് വട്ടാണോ? നടക്കാനോ? അതും ഈ കൊടും കാട്ടിലൂടെ?"


അവളുടെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.


"എത്ര ദൂരമുണ്ടെന്ന് പോലും അറിയില്ലല്ലോ. പോരാത്തതിന് ഈ കോടമഞ്ഞും ഇരുട്ടും... എനിക്ക് വയ്യ! ഞാൻ വരുന്നില്ല."


​"പിന്നെ നമ്മൾ എന്ത് ചെയ്യാനാ? ഈ ജീപ്പിനുള്ളിൽ ഇരുന്ന് രാത്രി കഴിച്ചുകൂട്ടാനോ?"


അവൻ തിരിച്ചുചോദിച്ചു.


"അത് ഇതിലും വലിയ റിസ്ക് ആണ്. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ഇനി അധികം ദൂരമുണ്ടാകില്ല. നമ്മൾ ഇത്രയും പേരുള്ളതുകൊണ്ട് കുഴപ്പമില്ല... പെട്ടെന്ന് നടന്നാൽ എത്തും."


​"അവൻ പറയുന്നതാ ശരി ദേവു,"


ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് പതുക്കെ പറഞ്ഞു.


"ഇവിടെ നിൽക്കുന്നത് ഒട്ടും സേഫ് അല്ല. ഫോണിൽ റേഞ്ചും ഇല്ല, ആരും ഇങ്ങോട്ട് വരാനും പോകുന്നില്ല. പെട്ടെന്ന് നടന്നാൽ ഇരുട്ടും മുൻപേ നമുക്ക് ആ ബംഗ്ലാവിൽ എത്താം."


കാവ്യയും മാളവികയും പരസ്പരം നോക്കി. അവർക്കും പേടിയുണ്ടെങ്കിലും വേറെ വഴിയില്ലെന്ന് അവർക്കുമറിയാമായിരുന്നു.


"അശ്വിൻ പറയുന്നതാ ശരി. നമുക്ക് നടക്കാം ദേവു," കാവ്യ അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.


​അതുകൂടി കേട്ടപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് അവൾ ഒടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ജീപ്പിനുള്ളിൽ നിന്ന് അവരവരുടെ ബാഗുകളും സാധനങ്ങളും എല്ലാവരും പുറത്തെടുത്തു. കാടിന്റെ തണുപ്പ് ശരീരത്തെ മരവിപ്പിക്കുന്നുണ്ടായിരുന്നു. വണ്ടി ലോക്ക് ചെയ്ത് മുന്നോട്ട് നടക്കുമ്പോൾ, സുരക്ഷിതമായ ഒരു തുരുത്തിൽ നിന്ന് ഞങ്ങൾ സ്വയം വലിയൊരു കടലിലേക്ക് എടുത്തുചാടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.


​മുന്നിൽ വഴിയുണ്ടെന്ന് പേരിനുമാത്രം പറയാം. കരിയിലകളും നനഞ്ഞ മണ്ണും നിറഞ്ഞ പാതയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നേർത്ത വെളിച്ചത്തിന് ഇപ്പോൾ ഒരു ചാരനിറമാണ്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കോടമഞ്ഞ് ഒരു വെളുത്ത നദിപോലെ ഞങ്ങളെ ലക്ഷ്യമാക്കി ഒഴുകിവരികയായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന കാലൊച്ചകൾ മാത്രം കേൾക്കാവുന്ന ആ കൊടുംകാട്ടിലൂടെ, മുൻപിൽ എന്താണ് കാത്തിരിക്കുന്നതെന്നറിയാതെ ഞങ്ങൾ പതിയെ മുന്നോട്ട് നടന്നു.


നടന്നു തുടങ്ങിയപ്പോൾ കാടിന്റെ

💬 Comments

View all comments