കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തണുപ്പും ഭയവും പതിയെ മാറി, അതൊരു ചെറിയ ട്രെക്കിങ്ങിന്റെ ആവേശത്തിലേക്ക് വഴിമാറിയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വരിവരിയായി നടക്കുമ്പോൾ സംസാരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.
"എടാ വിശാഖേ, ശരിക്കും ഈ സുഗന്ധഗിരി എന്ന് പറയുന്നത് വല്ല മിലിറ്ററി ക്യാമ്പും ആണോ? റിസോർട്ടിൽ പോയി സുഖമായി കിടന്നുറങ്ങാൻ വന്ന എന്നെക്കൊണ്ട് ഈ കാട്ടിലൂടെ മാർച്ച് പാസ്റ്റ് ചെയ്യിക്കുന്ന നിന്റെ ആ മനസ്സ് ഉണ്ടല്ലോ..."
പുറകിൽ നിന്ന് കിതച്ചുകൊണ്ട് രോഹിത് പറഞ്ഞപ്പോൾ എല്ലാവരുടെയും ഉള്ളിലൊരു ചിരി പൊട്ടി
.
"പോടാ അങ്ങോട്ട്! കുറച്ചു നടന്നപ്പോഴേക്കും അവന്റെയൊരു കരച്ചിൽ. നീ വേണമെങ്കിൽ ആ വഴിയിൽ പോയി കിടന്നുറങ്ങിക്കോ, രാത്രി വല്ല കാട്ടുപോത്തും വന്നു നിന്നെ എടുത്തോളും,"
മുന്നിൽ നടക്കുകയായിരുന്ന വിശാഖ് തിരിഞ്ഞുനോക്കാതെ തന്നെ വിളിച്ചുപറഞ്ഞു.
"അത് കൊള്ളാം, കാട്ടുപോത്തിനങ്കിലും വല്ലതും തിന്നാൻ കിട്ടുമല്ലോ. നമ്മൾ എന്തായാലും ഇവിടെ പട്ടിണി കിടന്ന് ചാകാനാ ചാൻസ്,"
മാളവിക കൂട്ടിചേർത്തു.
"ഏയ്, അവന്റെ ഒരു തള്ള് കേട്ടാൽ തോന്നും ഈ കാട് മൊത്തം അവൻ വിലയ്ക്ക് വാങ്ങിയതാണെന്ന്,"
കാവ്യയും വിശാഖിനെ കളിയാക്കാൻ കൂടി.
"അവന്റെ അമ്മാവന്റെ എസ്റ്റേറ്റ് അല്ലെ... അമ്മാവൻ ഒരു പുലിയാ, ഇവൻ വെറും എലിയും!"
ഞാൻ കൂടെ പറഞ്ഞപ്പോൾ കാടിന്റെ നിശബ്ദതയെ ഭേദിച്ച് എല്ലാവരും പൊട്ടിച്ചിരിച്ചു.
"നിങ്ങളവനെ വെറുതെ വിട്ടേ... പാവം, വഴിയറിയാതെ നമ്മളെയും കൊണ്ട്..."
എന്റെ തൊട്ടടുത്ത് നടക്കുകയായിരുന്ന ദേവു പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപേ അവളുടെ വലിയൊരു അലർച്ചയാണ് ഞാൻ കേട്ടത്.
"അമ്മേ!"
എന്ന് നിലവിളിച്ചുകൊണ്ട് അവൾ പെട്ടെന്ന് പുറകിലേക്ക് കുതറിമാറി എന്റെ ദേഹത്തേക്ക് വീണു. ഞാൻ അവളെ ഇറുകെ ചേർത്തുപിടിച്ചു. വല്ല പാമ്പോ മറ്റോ ആണോ എന്ന് കരുതി എല്ലാവരും ഒരടി പിന്നോട്ട് മാറി നോക്കി. താഴെ കരിയിലകൾക്കിടയിലൂടെ തടിച്ച വലിയൊരു കരിന്തേരട്ട ഇഴഞ്ഞുപോകുന്നുണ്ടായിരുന്നു.
"അയ്യേ... ഈ ഒരു തേരട്ടയെ കണ്ടിട്ടാണോ നീ കിടന്നു കാറിപ്പൊളിച്ചത്? വല്ല ആനയും വന്നാൽ ഇവൾ നമ്മളെ വെച്ച് ബലിയർപ്പിക്കുമല്ലോ!"
രോഹിത് ചിരികൊണ്ട് വട്ടംകറങ്ങി.
"ഒന്ന് പോടാ... പെട്ടെന്ന് കണ്ടപ്പോൾ പാമ്പാണെന്ന് വിചാരിച്ചു,"
അവൾ നാണക്കേടുകൊണ്ട് മുഖം തിരിച്ചു. അവളുടെ ആ പരിഭ്രമം കണ്ടപ്പോൾ എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.
ചിരിയും കളിയാക്കലുമായി ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ, സമയം ഇഴയുന്നതുപോലെ എനിക്ക് തോന്നി. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. സന്ധ്യ മയങ്ങാൻ തുടങ്ങുകയാണ്. കാടിന് ഭീകരമായ ഒരു നിശബ്ദത കൈവരുന്നു. ഞാൻ പതുക്കെ കൈയുയർത്തി എന്റെ സ്മാർട്ട് വാച്ചിലേക്ക് നോക്കി. സ്റ്റെപ്പ് കൗണ്ടർ കാണിക്കുന്നത് ഞങ്ങൾ കാട്ടിലൂടെ നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു എന്നാണ്.
വീണ്ടും കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ ബോർഡ് എന്റെ കണ്ണിൽ പെട്ടു. വെളിച്ചം കുറവായതുകൊണ്ട് ഞങ്ങൾ എല്ലാവരും
💬 Comments
View all comments