കാർലോസ് മുതലാളി (ഭാഗം 8)
എടോ വലപ്പാടെ താനിനി ആ തമ്പിയെ വിളിക്കണ്ടാ....നമുക്കിവനെ കൂട്ടാം...ഇന്നുമുതൽ ഇവാൻ ജോലി തുടങ്ങട്ടെ നാരായണൻ കുട്ടി...മാസം ഒരു മുപ്പതിനായിരം രൂപ അങ്ങ് കൊടുക്കാം...തുക കേട്ട ഗോപുവിന്റെ കണ്ണുകൾ തിളങ്ങി...താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തുക...നാരായണൻ കുട്ടിയും സന്തോഷത്തോടെ കാർലോസിന്റെ രണ്ടു കൈകളിലും ചേർത്ത് പിടിച്ചു...മോളെ ആനി...ഇന്നോവയുടെ താക്കോലിങ്ങെടുത്തു കൊടുക്ക്...ആനി താക്കോൽ ഗോപുവിന്റെ കയ്യിൽ കൊടുത്തു...ആനിയെ ഒരു നോക്ക് കണ്ടതേയുള്ളൂ...ആ ഇരുപത്തിരണ്ടു വയസ്സുകാരന്റെ ഉള്ളിൽ ഒരുപാട് വികാരങ്ങൾ മിന്നി മറഞ്ഞു...എന്താല്ലേ?....അവരെ നാല് പേരെയും വഹിച്ചു കൊണ്ട് ഗോപു ഇന്നോവ സ്റ്റാർ്റ്റാക്കി ...മരണത്തിൽ പൊതിഞ്ഞ തന്റെ മകനെ കാണാനുള്ള യാത്രയാണെന്നു കാർലോസ് അറിഞ്ഞില്ല...ഗോപുവും.... മാർക്കോസ് സെക്യൂരിറ്റി പറഞ്ഞുകൊടുത്ത വഴിയിലൂടെ ഇന്ദിരയുടെ വീട്ടിൽ എത്തി.ഗേറ്റിനു മുന്നിൽ എത്തിയ മാർക്കോസിന്റെ വാ പൊളിഞ്ഞു പോയി...ഹോ എന്താ യിത് ഈ മലമുകളിൽ ഒരു കൊട്ടാരമോ? മാർക്കോസ് ഗേറ്റു തുറന്നു അകത്തു കയറി.വെളിയിൽ ഒരു പട്ടി അത് മാർക്കോസിനെ കണ്ടുകൊണ്ട് കുരച്ചു കൊണ്ട് പാഞ്ഞെത്തി....മാർക്കോസ് ഞെട്ടിപ്പോയി കൈസർ......നീട്ടിയുള്ള വിളികേട്ടു കൈസർ ഒന്ന് നിന്ന്.അകത്തു നിന്ന് ഒരു മുപ്പതുവയസ്സു മാത്രം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു.ഊം..ആരാ...എന്ത് വേണം... മാഡം എന്റെ പേര് മാർക്കോസ്,റാന്നിയിലാണ് സ്വദേശം...ഒരു ജോലി തേടിയിറങ്ങിയതാണ്.എന്തെങ്കിലും പണി തന്നാൽ ജീവിക്കാനൊരു മാർഗ്ഗമായേനെ...വിധേയ കുണാസ്തനായി മാർക്കോസ് പറഞ്ഞു... അതിനിവിടെ പണിയൊന്നുമില്ല ...നിങ്ങൾ പോകണം...ആ സ്ത്രീ പറഞ്ഞു...മാഡം അങ്ങനെ പറയരുത്....അപ്പോഴേക്കും അകത്തു നിന്നും ആരാ ഗംഗേ....അറിയില്ല കൊച്ചമ്മേ ഏതോ ഒരാൾ പണി അന്വേഷിച്ചു വന്നതാ... അയ്യേ ഇത് വേലക്കാരിയായിരുന്നോ....മാർക്കോസ് മനസ്സിൽ ചോദിച്ചു...പുറത്തേക്കിറങ്ങി വന്ന ആ സുന്ദര രൂപം കണ്ട മാർക്കോസ് ഒന്ന് ഞെട്ടി..എന്തായിത്...ആനിയൊന്നുമല്ല...ഇവരുടെ മുന്നിൽ...അത് ഇന്ദിര ആയിരുന്നു.ഭർത്താവ് മരണപ്പെട്ട ദുഖമോ ഭാവമോ ഒന്നുമില്ലാത്ത ഒരു സ്ത്രീ...
💬 Comments
View all comments