Chapter Title : കളിയാട്ടങ്ങൾ 1 [ലസ്റ്റർ]
ചിന്തയുള്ളത് പോലെ അവൾ വേഗം നടന്ന് നീങ്ങി.
വഴിയരികിലെ തട്ടുകടയിൽ ഒരുഗ്ലാസ് ഛായ കൈയിൽ പിടിച്ചു നിന്നിരുന്ന വാഹിദ് അവളുടെ നടത്തം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ ഭയന്നത് പോലെയുള്ള ഭവമാണ് അവളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. ഒരുപക്ഷെ ഏതോ നാട്ടുഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ പോലൊരു നിഗൂഢ നഗരത്തിൽ എത്തിയതിന്റെ ഭയപ്പാട് ആയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും അവളോട് അനാവശ്യമായി പെരുമാറിയത് കൊണ്ട് മനസ്സിൽ ഭയം കുടുങ്ങിയത് ആയിരിക്കാം. എന്തായാലും ആ പേടിച്ചരണ്ട പേടമാനിന്റെ ഭാവം അവൾക്ക് ഈ നഗരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും, തീർച്ച.!
ചായകുടിച്ചു കൊണ്ട് തട്ടുകടയുടെ സമീപത്തുള്ള മറച്ചുവട്ടിൽ നിൽക്കുന്ന വാഹിദ്, അത്ര നേരവും അവിടെയിരുന്ന ഒരു യുവാവ് എഴുന്നേറ്റ് ഇരുട്ടിലേക്ക് ഇറങ്ങി സംഗീതയുടെ പിന്നാലെ പോകുന്നത് കണ്ടു. തലനിറയെ ചെമ്പൻ മുടിയുള്ള, വെട്ടിയൊതുക്കാത്ത ഊശാൻ താടിയും മീശയുമുള്ള, ആരോഗ്യവാനായ ആ യുവാവ് കുറച്ച് നേരം അലക്ഷ്യമായി നടന്നതിനു ശേഷം വേഗതകൂട്ടി ധൃതിയിൽ മുന്നോട്ട് നീങ്ങി അവളുടെ സമീപത്തേക്ക് ചെല്ലുന്നതും, പിന്നെ അവൾക്കൊപ്പം പതുക്കെ നടന്ന് അടുത്ത മരത്തിന്റെ നിഴലിലേക്ക് മറയുന്നതും മഞ്ഞ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വാഹിദ് കണ്ടു.
ഇതൊക്കെ ഇവിടെ ഒരുഗ്ലാസ് ചായ കുടിക്കുന്നതുപോലെ നിസ്സാര വിഷയങ്ങളാണ്. കണ്ടാൽ നിഷ്കളങ്കരെന്നു തോന്നുന്ന യുവതീയുവാക്കൾക്ക് കേട്ടാൽ അത്ഭുതം തോന്നുന്ന കുരുത്തക്കേടുകൾ ഉണ്ടാവും. ഓഫീസിൽ ആരോടും മിണ്ടാതെ, ആരുമായും അധികം ഇടപഴകാതെ, എല്ലാവരിൽ നിന്നും ചെറിയൊരു അകലം പാലിച്ചു ജീവിക്കുന്ന സംഗീതയാണ് ആ കണ്ടാൽ വൃത്തിയില്ലാത്ത യുവാവിന്റെ ഒപ്പം ഇരുട്ടിലൂടെ നടന്നു മറഞ്ഞത്. ഈ തണുപ്പുള്ള നഗരത്തിൽ പരസ്പരം പുതച്ചുമൂടിയുറങ്ങാൻ ഓരോ ആണും പെണ്ണും കൊതിക്കും. അതൊക്കെ നിസ്സാര വിഷയങ്ങൾ. ഒരുപക്ഷെ രോഹൻ ഇല്ലായിരുന്നുവെങ്കിൽ രമ്യയും തന്റെ കൂടെ വന്നു താമസിക്കുമായിരുന്നില്ലേ.. തീർച്ചയായും വന്നേനെ. അതുപോലും വേണ്ട, രോഹൻ രണ്ടുദിവസം മാറിനിന്നാൽ പോലും അവൾ ഓടിവരും. നൂറയോ ഭർത്താവോ അവൾക്കൊരു വിഷയമല്ല. സാഹചര്യം ഒതുക്കിട്ടുന്നില്ല എന്ന ഒരേയൊരു കാരണമേ അവൾക്ക് തടസ്സമായിട്ടുള്ളൂ. രമ്യയുടെ ഓരോ നോട്ടത്തിലും തങ്ങൾക്കിടയിൽ ഇപ്പോഴും ആ സ്നേഹബന്ധം നിലനിൽക്കുന്നുണ്ട് കേട്ടോ എന്ന് സൂചന തരുന്ന ഒരു ഭാവമുണ്ട്, ദാഹമുണ്ട്.!
ചായയുടെ പണം കൊടുത്തിട്ട് സംഗീത പോയ
💬 Comments
View all comments