0%

Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 50404

"എന്നിട്ട്.? നിന്റെ സങ്കടം കണ്ടപ്പോ ആ പാവത്തിന്റെ മനസ്സലിഞ്ഞു. ചുരുക്കി പറഞ്ഞാൽ നീ നമ്മൾ പെണ്ണുങ്ങളുടെ അവസാന അടവ് പുറത്തെടുത്തു എന്നർത്ഥം."

രഞ്ജിനി കള്ളച്ചിരിയോടെ അതും പറഞ്ഞു ബാക്കിയുണ്ടായിരുന്ന മദ്യം കൂടി അകത്താക്കി.

"അങ്ങനെയല്ല. ഞാൻ സത്യത്തിൽ എന്റെ മാനസികാവസ്ഥ അവനോട് പറഞ്ഞുപോയെന്നേയുള്ളൂ. അന്ന് അവൻ എനിക്ക് വാഹിദ് ആയിരുന്നില്ല, വാഹിദ് സാർ ആയിരുന്നു. സുധീർ സാർ അങ്ങേരുടെ നിരവധി പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരു കീപ്പിനെ പോലെ എന്നെയും വേണ്ടപ്പോളൊക്കെ കൊണ്ടുപോയി അടിക്കാറുണ്ടായിരുന്നു. എന്നിട്ടും എന്നോട് വലിയ താത്പര്യം ഒന്നും കാണിക്കാത്ത വാഹിദിനോട് എന്റെ അവസ്ഥ പറയാനാണ് തോന്നിയത്. അവനോട് ഞാൻ നുണ പറയില്ല. രഞ്ജുവും പറയില്ല."

രമ്യ സത്യാവസ്ഥ ആത്മാർത്ഥമായി രഞ്ജിനിയോട് തുറന്നു പറഞ്ഞു. രഞ്ജിനി ഒന്ന് ദീർഘാനിശ്വാസം വിട്ടിട്ട് രണ്ടുപേരുടെയും ഗ്ലാസിലേക്ക് വീണ്ടും മദ്യം പകർന്നു.

"എന്നിട്ട് നീ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ആ ശാരിക അവനെ പറ്റിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്?"

രഞ്ജിനി ഗ്ലാസ്സ് അവൾക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

"അതിന് മുമ്പ് ജീവിതത്തിൽ ഒരുപെണ്ണിനേയും അവൻ തൊട്ടിട്ടില്ല. അവളെയല്ലാതെ അവൻ സ്നേഹിച്ചിട്ടും ഇല്ല. ഭയങ്കര സ്ട്രൈറ്റ് ഫോർവേഡ് മൈന്റ് ഉള്ള മനുഷ്യനാണ് വാഹിദ്. അവൾക്ക് വേണ്ടി വലിയൊരു ഡ്രഗ് ഗാങ്ങിനെ തന്നെ അവൻ തകർത്തുകളഞ്ഞു. അപ്പോഴെങ്കിലും ശാരിക തന്നോട് സത്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ എന്ന് അവൻ ചിന്തിച്ചു. അതിൽ പിന്നെയാണ് അവനും സാധാരണ ആണുങ്ങളെ പോലെ അവനോട് താത്പര്യം ഉള്ള പെണ്ണുങ്ങളോടൊപ്പം ഫ്രണ്ട്ഷിപ് തുടരാൻ തുടങ്ങിയത്."

രഞ്ജിനി കുറച്ച് നേരത്തേക്ക് മൗനത്തിലായി. രണ്ടുപേരും സംസാരിക്കാതെ അൽപാല്പമായി മദ്യം നുകർന്നു. പതിയെ ലഹരിയുടെ മായാവലയത്തിലേക്ക് ആ രണ്ടു സ്ത്രീകളും വഴുതുകയും കണ്ണുകളിൽ ചടച്ച ഭാവം കടന്നുവരികയും ചെയ്തു. കുറച്ച് ദൂരത്തോളം പരന്നു കിടക്കുന്ന പുൽത്തകിടിയുടെ അതിരിലുള്ള മതിലിനപ്പുറം റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹങ്ങളുടെ ചക്രം റോഡിൽ ഉയരുന്ന ശബ്ദം കേൾക്കാം.

"എന്നെ അവന് ഇഷ്ടമാകുമോ രമ്യ? എന്റെ ശരീരം ഉടഞ്ഞുപോയിട്ടുണ്ടോ?"

പൊടുന്നനെ ഏതോ ആലോചനയുടെ ഗർത്തത്തിൽ നിന്ന് തലയുയർത്തുന്നത് പോലെ രഞ്ജിനിയുടെ ചോദ്യം ഉയർന്നു.

"രഞ്ജു.. എന്റെ വായിൽ നിന്ന് സുഖിപ്പിക്കുന്ന വാക്കുകൾ കേൾക്കാനുള്ള അടവ് പുറത്തെടുക്കല്ലേ. നിങ്ങൾക്ക്

💬 Comments

View all comments