Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 12 [Hypatia]
നിഴലിഴഞ്ഞു പോകുന്നതും സിന്ധു വീടിന്റെ ഉമ്മറത്ത് നിന്ന് നോക്കി നിന്നു. പൂർണ വളർച്ചയെത്തിയ അമ്പിളിവട്ടം അവളെ കണ്ട് നാണിച്ചു.
****************************
ആ രാത്രി അൽത്താഫിന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് എന്തൊന്നില്ലാത്ത ഒരു ദൃതി. പ്രവർത്തിയിലോക്കെ ഒരു താളം വന്നിരിക്കുന്നു. വീട്ടിൽ ചെന്നിട്ടും രാവണൻ കോട്ടയിൽ അകപ്പെട്ടത് പോലെ മനസ്സ് എവിടെയോ കുടുങ്ങി കിടക്കുന്നതായി തോന്നുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആലോചനകളിൽ നിന്ന് മുക്തി നേടാൻ അവന്റെ പ്രജ്ഞയ്ക്ക് ആയില്ല. ഉമ്മയും ഇത്തയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും അവന്റെ തലയിലേക്ക് കയറിയില്ല. മുക്കലും മൂളലുമായി അവൻ മറുപടി കൊടുത്തു.
തന്റെ മുറിയിൽ ആലോചനകളുടെ ഹിമാലയം കയറിക്കൊണ്ടിരിക്കുമ്പോഴാണ്, സിന്ധു പറഞ്ഞ കാര്യം അവൻ ഓർത്തത്.
' നുസൈബയോടെ ഞാൻ അന്വേഷിച്ചു പറയണേ..'.
ഏതൊരാളും ഒരു ഫോർമാലിറ്റിക്ക് പറയുന്ന ഒരു വാക്ക് ആണെങ്കിലും അൽത്താഫിന് അതൊരു വേദവാഖ്യമായിരുന്നു. പാലിക്കേണ്ട ഒന്ന്. തനിക്ക് രതിയുടെ ആദ്യപാഠം പഠിപ്പിച്ചുത്തന്ന ഗുരുവിന്റെ വാഖ്യം, പാലിക്കപ്പെടേണ്ട ദൗദ്യം പോലെ അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.
ഇത്ത നുസൈബയുടെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവൻ പതിയെ തള്ളിയപ്പോൾ വാതിൽ അനിഷ്‌ടം പോലെ ഒന്ന് മുരണ്ടു. കട്ടിലിൽ ചാരിയിരുന്ന് മൊബൈലിൽ കളിച്ച് കൊണ്ടിരുന്ന നുസൈബ അവനെ മുഖമുയർത്തി നോക്കി.
"എന്തെട..?"
അവൻ അകത്തേക്ക് കയറാതെ വാതിലും ചാരി നിന്നു.
"ഇത്താക്ക് സിന്ധു ചേച്ചീനെ അറിയോ..?"
"ഏത് സിന്ധു ചേച്ചി..?"
"താഴെ പറമ്പിലെ ചന്ദ്രേട്ടന്റെ മോള്.."
"ആഹ് അവളോ.. അറിയാം.. ഞാനും അവളും ഒരുമിച്ച് പഠിച്ചതാണ്.." നുസൈബ തന്റെ തോളിൽ കിടന്ന ഷാൾ തലയിലേക്കിട്ട് കഴുത്തിലൂടെ
💬 Comments
View all comments