0%
Chapter 5

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]

Author : Hypatia | Read All Parts | 👁 307 |
ആയിഷുമ്മ അടുക്കയിലുണ്ടായിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു."ഇതാണ് അന്നാമ്മേ നീ അന്വേഷിച്ച് ആൾ..." കൂടെ വന്ന സ്ത്രീയെ നോക്കി കൊണ്ട് ആയിഷുമ്മ പറഞ്ഞു. അന്നമ്മ ആ സ്ത്രീയെ നോക്കി. സിന്ധുവിനെ പോലെ തന്നെ നല്ല ഒതുങ്ങിയ ശരീരം. അധികം തടിയോ മെലിച്ചിലോ ഇല്ല. സിന്ധുവിന്റെ അത്ര തന്നെ നിറമില്ല, പക്ഷെ നല്ല മുഖകാന്തിയുണ്ട്. പച്ച ചുരിദാറിനു മുന്നിലേക്ക് തെറിച്ചു നിൽക്കുന്ന ഉരുണ്ട മാറിടങ്ങൾ, അതെ കനത്തിൽ ഭാരം തുല്യമാകാനെന്നോണം പിറകിലേക്ക് മുഴച്ചു നിൽക്കുന്ന നിതമ്പം. ഒറ്റ നോട്ടത്തിൽ തന്നെ ആ സ്ത്രീയെ അന്നമ്മക്ക് ബോധിച്ചു. തന്നെ ചൂഴ്ന്ന് നോക്കുന്ന അന്നമ്മയുടെ നോട്ടം കണ്ട ആ സ്ത്രീ നാണം കൊണ്ടോ സംശയം കൊണ്ടോ ചുമരിലേക്ക് ഒതുങ്ങി നിന്നു. ആരാണ് ഈ സ്ത്രീയെന്നോ തന്നെ എന്തിനാണ് ആയിഷുമ്മ ഇവിടെ കൊണ്ട് വന്നതെന്നോ അവൾക്ക് മനസ്സിലായില്ല. ആ മനസ്സിലാകായികയിൽ നിന്ന് അവളുടെ മനസ്സിൽ ചെറിയ ഭയവും ആകാംഷയും മുളപൊട്ടിയിരുന്നു. പക്ഷെ അവളത് മനപ്പൂർവം മുഖത്ത് വരാതിരിക്കാൻ ശ്രമിച്ചു. 'എന്താ മോളെ പേര്...?" അല്പനേരത്തെ നോട്ടത്തിന് ശേഷം അന്നമ്മ ചോദിച്ചു. "രമ..." അവൾ ഉടനെ മറുപടി പറഞ്ഞെങ്കിലും ആ ശബ്ദത്തിൽ നേരിയ ഇടർച്ചയുണ്ടായിരുന്നു. "ഞാൻ ഇറങ്ങട്ടെ അന്നാമ്മേ..." ആയിഷുമ്മ സ്റ്റൂളിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ആയിഷുമ്മ അന്നമ്മയുടെ അടുത്ത് ചെന്ന് അവരുടെ കൈ കവർന്നു പിടിച്ചു. "അന്നാമ്മേ... ഒരു പാവം പിടിച്ച കുടുമ്പാണ് കുമാരന്റെ... സേവ്യറിന്റെ തോട്ടത്തിൽ പണിയുണ്ടാന്നെ ഒള്ളു. മൂന്ന് കുട്ടികളെയും പോറ്റാൻ നന്നായി കഷ്ട്ടപെടുന്നുണ്ടാവാൻ... നീ അറിഞ്ഞ് തന്നെ അവരെ ഒന്ന് സഹായിക്ക്..." അതും പറഞ്ഞ് ആയിഷുമ്മ പുറത്തേക്കിറങ്ങി.പോകുന്ന പോക്കിൽ 'ഞാൻ പോകട്ടെ മോളെ' എന്നും പറഞ്ഞ് രമയുടെ തോളിൽ തട്ടി. ആയിഷുമ്മ പോയി. ആയിഷുമ്മയുടെ സംസാരം കേട്ടപ്പോഴാണ് രമക്ക് ഏകദേശകാര്യങ്ങൾ പിടികിട്ടിയത്. കഷ്ട്ടപെട്ടു ജീവിക്കുന്ന തന്നെ സഹായിക്കാൻ വേണ്ടിയാണ് തന്നെ ഇവിടെ കൊണ്ടുവന്നത്. ആ ചിന്തയവളിൽ ആശ്വാസം നൽകി. താൻ എന്തിനാണ് രമയെ കൂട്ടി കൊണ്ടൊരാൻ പറഞ്ഞതെന്ന് ആയിഷുമ്മക്ക് മനസിലായിട്ടില്ല - അന്നമ്മ ആലോചിച്ചു. ആയിഷുമ്മ വിചാരിച്ചിരുന്നത് താൻ അവൾക്ക് സഹായമായി വല്ല പണവും നൽകാൻ വേണ്ടിയാണെന്നാണ്. അങ്ങനെ പലർക്കും അന്നമ്മ സഹായങ്ങൾ മുമ്പും ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് ആയിഷുമ്മക്ക് സംശയമൊന്നും തോന്നിയില്ല. അന്നമ്മയും മകൻ പത്രോസും കളവ് ചെയ്തിട്ടുണ്ടെങ്കിലും അവർക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാവുമായിരുന്നു. അത് മനസ്സിലാക്കി കട്ടമുതലാണെങ്കിലും, അവർക്ക് കിട്ടുന്ന തുകയിൽ നിന്നും അവരെ കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കാറുണ്ട്. അതിനു കാരണം, അന്നമ്മയെ പീലിച്ചായൻ കല്യാണം കഴിക്കുന്നതിന് മുമ്പ് വളരെ കഷ്ടപ്പാടിലായിരുന്നു അവരുടെ കുടുമ്പത്തിന്റെ ജീവിതം. ആ ജീവിതത്തിലെ ദുരിതങ്ങൾ കണ്ടിട്ടാണ് പീലിച്ചായൻ അന്നമ്മയെ കല്യാണം കഴിച്ച് ചന്തപുരത്തേക്ക് കൊണ്ടുവന്നത്. കഷ്ടപ്പെടുന്നവരെ കാണുമ്പൊൾ അന്നമ്മക്ക് അവളുടെ പഴയ ജീവിതം ഓർമ്മവരും. "വാ... മോളെ..." അന്നമ്മ രമയെ അകത്തേക് വിളിച്ച് സ്റ്റൂളിൽ ഇരുത്തി. സ്റ്റൂളിലേക്കിരുന്ന രമയുടെ ചന്തികൾ സ്റ്റൂളും കവിഞ്ഞ് പുറത്തേക്ക് തുളുമ്പി നിൽക്കുന്നത് അന്നമ്മ ശ്രദ്ധിച്ചു. അന്നമ്മ അവൾക്ക് അൽപ്പം ചായ ക്ലസിലേക്ക് പകർന്ന് കൊടുത്തു. അവൾ ചൂട് ചായ ഊതിയൂതി കുടിച്ചു.

💬 Comments

View all comments