Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
പാവം ഓപ്പോൾ കാത്തിരിക്കുകയാണ്.
മാലിനി അരുണിന്റെ ഓപ്പോളുടെ മുറിയിൽ നാടകീയമായി ഉന്തിത്തള്ളി എത്തിച്ചു.
അതിനുശേഷം ഓപ്പോളെ കൂട്ടി ആ മുറിയുടെ വാതിൽക്കൽ എത്തി.
അരുൺ അവിടെ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു.
മാലിനി പാലുമായി ഓപ്പോളെ ആ മുറിയിലേക്ക് മെല്ലെ ഉന്തി.
മാലിനി- കണ്ണാ, ദേ എന്റെ മരുമകൾ. ഒരു മയം വേണം കേട്ടൊ.
ഒരു ചിരിയോടെ ഇത്രയും പറഞ്ഞ് വാതിലടച്ച് മാലതി തിരിഞ്ഞ് നടന്നു. അടുക്കളയിലെ ബാക്കി പണികൾ തീർത്ത് അവൾ തങ്ങളുടെ മുറിയിലേക്ക് പോയി.
രണ്ടാം ശാന്തിമുഹൂർത്തം.
പത്തൊമ്പതാം വയസ്സിലാണ് താൻ ആദ്യമായി ഈ തറവാട്ടിൽ ഇതുപോലെ വലതുകാൽ വെച്ച് ഈ മുറിയിലേക്ക് കയറിയതെന്ന് ലക്ഷ്മിക്കുട്ടി ഓർത്തു. അന്നും അമ്മായിയമ്മയായിരുന്നു തന്നെ ഇവിടെവരെ കൊണ്ടുവിട്ടത്.
അന്നത്തെ പ്രായത്തിൽ തനിക്ക് ആകെ ഒരു വിഹ്വലതയായിരുന്നു. പല പേടികളും, ആകാംക്ഷയും, വിറയലും. ഇനി ഈ തറവാടിന് പുറംലോകം കാണുമോ എന്നുപോലും ഭയന്നു. കാരണം അച്ഛനില്ലാത്ത, കൂടപ്പിറപ്പുകളില്ലാത്ത തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് തന്റെ വേളിയെ തന്റെ അമ്മാവന്മാരും ബന്ധുക്കളും തന്റെ മുന്നിൽ അവതരിപ്പിച്ചത്. അച്ഛനെ കണ്ട ഓർമ്മപോലും ഇല്ലാതിരുന്ന തന്നെ ആശ്വസിപ്പിക്കാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കല്യാണം നടത്താൻ എന്നപേരിൽ തന്റെ അമ്മയുടെ സ്വത്തുക്കൾ ആ അമ്മാവന്മാർ പങ്കിട്ടെടുത്തു. ഒന്നും മറുത്ത് പറയാതെ അമ്മ ജീവിച്ചു. വിധവയ്ക്ക് അതാണ് വിധിയത്രെ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാർത്ഥരായ ബന്ധുക്കൾക്ക് വൈധവ്യവും തട്ടിപ്പിന് ആയുധമാവും എന്ന് അന്നേ താൻ മനസ്സിലാക്കി.
തനിക്കുപിറകേ വന്നുകയറിയ മാലിനിയുടെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെയാണെന്ന് താൻ മനസ്സിലാക്കിയപ്പോളാണ് തന്റെ പ്രതിബിംബത്തെ അവളിൽ കണ്ടത്. അവളുടെ അമ്മയിൽ തന്റെ അമ്മയുടെയും.
പ്രതീക്ഷിക്കാത്ത വിധിയുടെ പ്രഹരത്തിൽ അടിപതറിയപ്പോൾ മരിക്കും വരെ ഹരികൃഷ്ണൻ ഉണ്ടായിരുന്നു, ഏട്ടന്റെ വിധവയുടെ താങ്ങായിട്ട്. ഒരേ ഉയിർപോലെ നടന്ന ഏട്ടന്റെ ഏട്ടത്തിക്കായി, തറവാട്ടിലെ ഏട്ടന്റെ എല്ലാ അവകാശങ്ങളും, ബഹുമാനത്തോടെ നിയമപരമായി അയാൾ പകുത്തു നൽകി. അതുകൊണ്ട് ഒരു ബന്ധുക്കൾക്കും യാതൊരു വിധത്തിലും ഇവിടെ ഒന്നും ചെയ്യാൻ പറ്റിയില്ല. പലവിധത്തിലും അവരെല്ലാം ശ്രമിച്ചെങ്കിലും ഹരികൃഷ്ണന്റെ മുമ്പിൽ എല്ലാം പാഴായി.
ഏട്ടനും അനിയനും അവരും ഭാര്യമാരും അറിവ് നേടണം എന്ന
💬 Comments
View all comments