0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

ചെയ്യുന്നത് കേട്ടു. എനിക്ക് ഉറപ്പായിരുന്നു അത് പ്രശാന്ത് ഏട്ടൻ ആയിരിക്കുമെന്ന്. മുഖം പെട്ടെന്ന് ഒന്ന് കഴുകി എന്ന് വരുത്തി ടർക്കിയിൽ ഒന്നു തുടച്ചിട്ട്

ബാത്റൂമിൽ നിന്നും ഫോൺ ലക്ഷ്യമാക്കി ഞാൻ ഓടി.

ഫോണിലേക്ക് നോക്കിയപ്പോൾ ഒന്നു ഞെട്ടി ഒരു പരിചയമില്ലാത്ത നമ്പർ. കേരള നമ്പർ തന്നെയാണ്. സമയം 11 കഴിഞ്ഞിരിക്കുന്നു.ആരാണ് ഈ അ സമയത്ത് എന്നെ വിളിക്കുവാൻ. അല്പനേരത്തിനുള്ളിൽ റിങ്

അവസാനിച്ചു. ചുറ്റിനും നിശബ്ദത മാത്രം , ഞാൻ ഫോൺ കയ്യിലെടുത്തു. ആരായാലും തിരിച്ചു വിളിക്കേണ്ട കാര്യമൊന്നുമില്ല അത്യാവശ്യക്കാർ ആണെങ്കിൽ പകൽ സമയത്ത് വീണ്ടും വിളിച്ചോളും. പെട്ടെന്ന് വീണ്ടും നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. പെട്ടന്നുണ്ടായ വെപ്രാളത്തിൽ അറിയാതെ തന്നെ ഫോൺ ഞാൻ അറ്റൻഡ് ചെയ്തു പോയി.

"ഹലോ വീണ അല്ലേ ...?"

മറു തലയ്ക്കൽ നിന്നുള്ള പരുക്കൻ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി. "അ .. അതെ .. ആരാ ഇത് ?"

വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.

"അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിക്കുന്നതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഞാൻ നമ്പൂതിരി മാഷ് ആണ് " ഹാവൂ .. ആശ്വാസമായി ഇപ്പോഴാണ് ശ്വാസം നേരെ വീണത്.

"പറയൂ സാർ ക്ഷമിക്കണം പെട്ടെന്ന് ഫോണിൽ കൂടി ശബ്ദം കേട്ടിട്ട് മനസ്സിലായില്ല.. പ്രത്യേകിച്ച് അസമയത്തുള്ള ഒരു കോള് ..ഒരുപാട് പേടിയോടെയാണ് ഞാൻ എടുത്തത് "

വിനയപൂർവ്വം ഞാൻ മറുപടി നൽകി.

"അതെ .. അസമയത്തുള്ള കോൾ അനാവശ്യമാണ് പക്ഷേ ഒരു ആവശ്യത്തിന് ആകുമ്പോൾ തീരെ ഒഴിവാക്കുവാൻ സാധിച്ചില്ല അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ ക്ഷമ പറഞ്ഞത് "

മാഷ് പറഞ്ഞു.

"സാർ പറഞ്ഞോളൂ ... "

"എനിക്ക് കാശിനു ചെറിയൊരു അത്യാവശ്യം സാധിക്കുകയാണെങ്കിൽ നാളെ എനിക്ക് ഒരു 5000 രൂപ തരാൻ സാധിക്കുമോ ?"

സാറിൻറെ ആവശ്യം എനിക്ക് കേട്ടിട്ട് തീരെ അപരിചിതത്വം തോന്നി. പക്ഷേ അതിൽ അരുതായ്മ ഒന്നും ഇല്ല താനും.

എൻറെ ഭാഗത്തു നിന്നുള്ള മറുപടി വൈകിയതിനാൽ മാഷ് പറഞ്ഞു ,

"ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാൻ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ട് ഇല്ല എന്ന് തന്നെ കരുതിക്കോളൂ "

"അയ്യോ സാർ ഒരു ബുദ്ധിമുട്ടുമില്ല നാളെ എവിടെ വന്നാണ് സാറിന് കാശ് തരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി "

"ബുദ്ധിമുട്ടാവില്ലെങ്കിൽ മുൻസിപ്പൽ ഓഫീസിന് എതിർ വശത്തുള്ള ഡി അഡിക്ഷൻ സെൻററിൽ രാവിലെ ഒരു 11

💬 Comments

View all comments