Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]
മണിയാവുമ്പോൾ എത്തിച്ചേർന്നാൽ വളരെ ഉപകാരമാകും .. പിന്നെ ഈ തുക എനിക്ക് എന്ന് തിരികെ തരാൻ സാധിക്കും എന്ന് ഉറപ്പ് പറയുവാൻ പറ്റുകയില്ല, ഇനി അഥവാ തിരികെ തരുവാൻ സാധിച്ചില്ല എങ്കിൽ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ശമ്പള തുകയിൽ നിന്നും കുറച്ചു തന്നാൽ മതി "
അതീവ വിനയത്തോടെ മാഷ് പറഞ്ഞു.
"അയ്യോ സാർ .. താങ്കളെ ഞാൻ എൻറെ ഗുരു സ്ഥാനിയനും പിതൃ സ്ഥാനീയനും ആയി മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെയുള്ള ഒരു വ്യക്തി എന്നോട് കാശിന്റെ കണക്ക് പറയുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. താങ്കൾക്ക് എന്ത് അത്യാവശ്യം വന്നാലും എന്നോട് ചോദിക്കാം .. അതിനൊരു മടിയും വിചാരിക്കേണ്ടതില്ല.എന്നെ ഒരു മകളുടെ സ്ഥാനത്ത് കണ്ടാൽ മതി .. താങ്കൾ എന്നോട് ചോദിച്ച തുക എനിക്ക് തരുവാൻ സാധിക്കും.താങ്കൾ ഈ തുക തിരികെ തരുന്ന കാര്യങ്ങളൊക്കെ നമുക്ക് നമുക്ക് പിന്നീട് ആലോചിക്കാം "
നമ്പൂതിരി മാഷിന് മറുപടി നൽകുമ്പോൾ എൻറെ കണ്ണ് നിറഞ്ഞിരുന്നു. അദ്ദേഹത്തിനു വേണ്ടി ഞാൻ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് ഒരു പുണ്യമാണ് .കാരണം മാസ ശമ്പളം നൽകാം എന്ന് പറഞ്ഞിട്ട് ആണെങ്കിൽ പോലും എനിക്ക് വേണ്ടി ജോലി ഉപേക്ഷിക്കാൻ തയ്യാറായ മഹത് വ്യക്തിയാണ് അദ്ദേഹം.
"ഇങ്ങനെയുള്ള കുട്ടികളെ കണ്ടു മുട്ടുന്നത് തന്നെ ഒരു മുജ്ജന്മ സുകൃതം ആണ് . പുണ്യം ചെയ്ത മാതാപിതാക്കളാണ് വീണയുടെത് , ഇങ്ങനെ ഒരു തങ്കക്കുടത്തിനെ സ്വന്തമാക്കാൻ സാധിച്ച മോളുടെ ഭർത്താവാണ് ഈ ഭൂമിയിലെ ഏറ്റവും പുണ്യം ചെയ്ത പുരുഷൻ "
നമ്പൂതിരി സാർ അദ്ദേഹത്തിൻറെ അനുഗ്രഹാശിസ്സുകൾ എനിക്കുമേൽ ചൊരിഞ്ഞു.
അദ്ദേഹത്തിൻറെ പ്രശംസാ വചനങ്ങൾ കേട്ട് എനിക്ക് എൻറെ മാതാപിതാക്കളെയും ഭർത്താവിനെ യും ഓർത്തു അഭിമാനം തോന്നി.
"ഭർത്താവ് അടുത്തുണ്ടോ ഉണ്ടെങ്കിൽ ഒന്ന് കൊടുക്കൂ അദ്ദേഹത്തോട് സംസാരിക്കുവാൻ സാധിച്ചാൽ വലിയ ഉപകാരമായി .."
അദ്ദേഹം ചോദിച്ചു
"പ്രശാന്ത് ഏട്ടൻ ഇന്ന് രാവിലെ തിരികെ പോയി സർ . സാറിനെ കണ്ടിട്ട് വീട്ടിലേക്ക് വരുന്ന വഴി ചേട്ടന് കോൾ വന്നു അത്യാവശ്യമായി തിരികെ ചെല്ലണം എന്ന് പറഞ്ഞു.അതു കൊണ്ട് പെട്ടെന്ന് പോകേണ്ടി വന്നു "
ഞാൻ പറഞ്ഞു.
"അയ്യോ അത് വളരെ കഷ്ടവും സങ്കടകരവും ആയല്ലോ .. അദ്ദേഹം ഉണ്ടാകും എന്ന് കരുതിയാണ് അസമയത്ത് ആണെങ്കിലും ധൈര്യപൂർവ്വം ഞാൻ വിളിച്ചത് .. ഇതിപ്പോ ഭർത്താവിൻറെ അസാന്നിധ്യത്തിൽ വിരഹ ദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയോട് രാത്രിയിൽ
💬 Comments
View all comments