0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Author : സ്മിത Read All Parts 163

കോബ്രാ ഹില്‍സിലെ നിധി 3

CoBra Hillsile Nidhi Part 3 Author : [—smitha—]  click here to all parts

"സമയം നാല് കഴിഞ്ഞല്ലോ, അവരെന്താ വരാത്തേ?" മനോജ്‌ ആത്മഗതമായി ചോദിച്ചു. കോബ്രാഹില്‍സിന്‍റെ അടിവാരത്ത്, നദീ തീരത്തെ തകര്‍ന്ന്‍ തുടങ്ങിയ ക്ഷേത്രാവഷിഷ്ട്ടങ്ങള്‍ക്കടുത്തിരിക്കുകയായിരുന്നു ലത്തീഫും മനോജും. 'കഴിഞ്ഞ പ്രാവശ്യം നാല് പി എമ്മിന്‍റെ സ്ഥാനത്ത് നാല് എ എം എന്നാ നീ എഴുതീത്." ലത്തീഫ് നീരസം കലര്‍ത്തി പറഞ്ഞു. "ഏതായാലും കാത്തിരിക്കാം." കോബ്രാ ഗ്യാങ്ങിന്‍റെ ഒരടിയന്തിര മീറ്റിംഗ് വിളിച്ചുകൂട്ടിയതായിരുന്നു ലത്തീഫ്. മീറ്റിംഗ് സമയം നാലുമണിയെന്നറിയിച്ചിട്ടും സംഘാംഗങ്ങളെ കാണാത്തതിനാല്‍ അവന്‍ അക്ഷമനായി. മനോജും ആകാംക്ഷയോടെ പരിസരങ്ങളിലെക്ക് കണ്ണോടിച്ചു. രാജശേഖര വര്‍മ്മയുടെ എസ്റ്റേറ്റ് പരിധിയിലാണ് കോബ്രാഹില്‍സ്‌. മേഘങ്ങള്‍ ചൂടിനില്‍ക്കുന്ന ആ കൊടുമുടികള്‍ അതിഗഹനമായ വനമേഖലയാണ്. അത്യപൂര്‍വ്വവും അതിപ്രാചീനവുമായ മരങ്ങള്‍ നിറഞ്ഞ കോബ്രാഹില്‍സിന്‍റെ, ചില ഭാഗങ്ങളില്‍, ഉള്ളില്‍, സൂര്യപ്രകാശം കടന്നുചെല്ലാറില്ല. പുരാതനകാലത്ത് കോബ്രാഹില്‍സ്‌ ശ്മശാന ഭൂമിയായിരുന്നു. മലനിരകളിലെവിടെയോ. ഒരജ്ഞാത ഭൂഗര്‍ഭത്തിലെ നിധിയുടെ കാവല്‍ക്കാരനെന്ന്‍ വിശ്വസിക്കപ്പെടുന്ന രാജവെമ്പാലയുടെ ആസ്ഥാനമാണ് കോബ്രാഹില്‍സ്‌ എന്നും ആളുകള്‍ കരുതുന്നു. ഇക്കാരണത്താല്‍ മനുഷ്യരാരും നിഗൂഡവും വിസ്മയാവഹവുമായ ആ ആരണ്യസൌന്ദര്യത്തിലേക്ക് കടന്ന്‍ ചെല്ലാറില്ല. കോബ്രാഹില്‍സിന്‍റെ മരതകപ്പച്ചയെ രണ്ടായി ഭാഗിച്ചുകൊണ്ട് ശന്തിപുരം പുഴ ഒഴുകുന്നു.

ദൂരെ മലഞ്ചെരിവിലെ ഒറ്റയടിപ്പാതയിലൂടെ മോട്ടോര്‍ ബൈക്കുകളുടെ ശബ്ദം കേട്ടു തുടങ്ങി. "അവരാ വരുന്നേന്ന്‍ തോന്നുന്നു," സമീപത്തേക്ക് ഓടിയടുത്തുകൊണ്ടിരിക്കുന്ന മോട്ടോര്‍ബൈക്കുകളിലെ ആളുകളെ നോക്കി മനോജ്‌ പറഞ്ഞു. "പക്ഷെ അവരെന്തിനാ ഇതിലെ വരുന്നെ?" ലത്തീഫും അവരെ ശ്രദ്ധിച്ചു. "ലത്തീഫ് ദാദാ..!" അവരെ സൂക്ഷിച്ചുനോക്കിക്കൊണ്ട് സംഭ്രമത്തോടെ മനോജ്‌ വിളിച്ചു. "അത്..അത് ജയകൃഷ്ണനും അവന്‍റെ ഫുള്‍ ഗ്യാങ്ങുമാ ...അന്ന്‍ നമ്മള്‍ അവനെ തല്ലീല്ലേ? ഇന്നവന്‍ ഫുള്‍ ഗ്യാങ്ങുമായി വരുവാ. മറുപടി പറയാന്‍.." "ഗോഡ്!" ലതീഫിന്‍റെയും മുഖത്ത് പരിഭ്രമം ദൃശ്യമായി. "നമ്മള്‍ രണ്ടുപേര്‍! അവമ്മാര്‍ പത്തിരുപത് പേരുണ്ട്!" ജയകൃഷ്ണനും കൂട്ടരും അവരുടെയടുത്തെത്തി. മോട്ടോര്‍ ബൈക്കുകള്‍ കൊണ്ട് അവര്‍ ലതീഫിനും മനോജിനും ചുറ്റും ഒരു വലയം തീര്‍ത്തു. പിന്നെ ഓരോരുത്തര്‍ ചാടിയിറങ്ങി. കൂട്ടുകാരുടെ മുമ്പില്‍ നേതാവിന്‍റെ ഭാവത്തില്‍ ജയകൃഷ്ണന്‍ അവരെ സമീപിച്ചു. തന്നെ സമീപിച്ച ജയകൃഷ്ണനെ ലത്തീഫ് അക്ഷോഭ്യനായി അഭിമുഖീകരിച്ചു. ജയകൃഷ്ണന്‍ അവന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. "നീയെന്താ വിചാരിച്ചെ, നായിന്‍റെ മോനേ?" ജയകൃഷ്ണന്‍ തന്‍റെ ചൂണ്ടുവിരല്‍ ലത്തീഫിന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉയര്‍ത്തി. "ഞാനിനി മേലാല്‍ നിന്‍റെ മുമ്പി വരില്ലെന്നോ? ഇതാ ഇപ്പൊ സര്‍വ്വ സന്നാഹോം കൂടെയുണ്ട്. നിന്നെ പച്ചക്ക് തിന്നാന്‍." "ഏതായാലും തിന്നുവല്ലേ, പച്ചയ്ക്ക് വേണ്ട. കുറച്ച്

💬 Comments

View all comments