0%
Chapter 1

കോബ്രാഹില്‍സിലെ നിധി 28 [Smitha]

Author : സ്മിത | Read All Parts | 👁 99 |

നരിമറ്റം മാത്തച്ചന്‍ പിമ്പോട്ട് ചുവട് വെച്ചു. "എന്നെ കൊല്ലാനോ? എന്നേത്തിന്? ആര് പറഞ്ഞിട്ട്?" "ഹീ സെന്റ്‌ മീ," ട്രിഗറില്‍ വിരലമര്‍ത്തി ജയകൃഷ്ണന്‍ പറഞ്ഞു. "വിമല്‍!!" ആ പേര് തന്നെയാണ് നരിമറ്റം മാത്തച്ചന്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ജയകൃഷ്ണന്റെ നാവില്‍ നിന്ന്‍ തന്നെ അത് കേട്ടപ്പോള്‍ തന്‍റെ ദേഹം കുഴയുന്നത് പോലെ അയാള്‍ക്ക് തോന്നി. താന്‍ വിറയ്ക്കുന്നത് അയാള്‍ അറിഞ്ഞു. "ജയകൃഷ്ണാ," അയാള്‍ പറയാന്‍ ശ്രമിച്ചു. "അതെന്‍റെ കൈയ്യിലില്ല! ആ മാപ്പ് ഞാന്‍ എടുത്തിട്ടില്ല!" നിസ്സഹായനായി യാചന നിറഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു. ജയകൃഷ്ണന്‍ അയാളെ നോക്കി മന്ദഹസിച്ചു. പിന്നെ ഉച്ചത്തില്‍ ചിരിച്ചു. അതിനു ശേഷം അവന്‍ അയാളുടെ നെറ്റിയില്‍ മുട്ടിച്ചിരുന്ന റിവോള്‍വര്‍ പിന്‍വലിച്ചു. അത് മുമ്പിലെ മേശപ്പുറത്ത് വെച്ചു. വേണ്ടും അയാളെ നോക്കി മന്ദഹസിച്ചു. അവന്‍ വാതില്‍ക്കലേക്ക് തിരിഞ്ഞു. "ഞാന്‍ നിങ്ങളെ കൊല്ലാനൊന്നും വന്നതല്ല," പുറത്തേക്ക് നടന്നുകൊണ്ട് വിമല്‍ പറഞ്ഞു. "ഞാനാരെയും കൊന്നിട്ടുമില്ല. ഞാന്‍ പോകുന്നു,' നരിമറ്റം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. "ബട്ട് മൈന്‍ഡ് യൂ!" ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. "വിമല്‍ വരും! എന്നെപ്പോലെ വാചകമടിക്കാനൊന്നും അവന്‍ നില്‍ക്കില്ല. യാങ്കീ സില്‍മേലേ ഹീറോസ് പറയുന്നപോലെ. വെന്‍ യൂ വാണ്‍ട് റ്റു ഷൂട്ട്‌, ഷൂട്ട്‌. ഡോണ്ട് ടോക് എന്നും പറഞ്ഞോണ്ട്..!" നരിമറ്റം മാത്തച്ചന്‍ എന്നഅതികായന്റെ ഏറ്റവും സിസ്സഹായത നിറഞ്ഞ മുഖം ജയകൃഷ്ണന്‍ കണ്ടു. "താനാ യഥാര്‍ത്ഥ തന്ത!" പരിഹാസം നിറഞ്ഞ സ്വരത്തില്‍ ജയകൃഷ്ണന്‍ പറഞ്ഞു. "ഇങ്ങനെ വേണം മക്കളെ ഒണ്ടാക്കാന്‍! സ്വന്തം തന്തയുടെ ആയുസ്സിന്‍റെ നീളവും വീതിയും നിശ്ചയിക്കുന്ന മക്കളെ! എങ്ങയാടോ തന്നോട് ഗുഡ് ലക്ക് എന്ന്‍ പറയുക?" സ്വന്തം മകന്‍ തന്‍റെ ജീവനെടുക്കുമെന്നു മാത്തച്ചനു തീര്‍ച്ചയായി. രണ്ടാമതൊരാളെ ആ ജോലി ഏല്‍പ്പിച്ച വിമല്‍ അത് സ്വയം ചെയ്യാനും മടിക്കില്ല.മുമ്പിലെ ഭീകരതയോര്‍ത്ത് അയാളുടെ ഉള്ള് വിറച്ചു. "ജയകൃഷ്ണാ നില്‍ക്ക്," അയാള്‍ അപേക്ഷിച്ചു. പുറത്തിറങ്ങിയ ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. "അല്‍പ്പം കൂടി! അല്‍പ്പം കൂടി കഴിഞ്ഞ് പോകാം," ജയകൃഷ്ണന്‍ അകത്തേക്ക് കയറി. നരിമറ്റം മാത്തച്ചന്‍ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ എടുത്തു. അയാള്‍ ഡയല്‍ ചെയ്തു. "ഹലോ പോലീസ് സ്റ്റേഷനല്ലേ..." അയാള്‍ സംസാരിക്കാന്‍ തുടങ്ങി. "ഞാനാണ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്! ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിലേ സെക്യൂരിറ്റി ഓഫീസര്‍. ..എന്താ? ഇന്‍സ്പെകടര്‍ ഇല്ലേ! ഞാന്‍ നദീതീരത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ...അതെ രോഹിതിന്റെ...ഡീറ്റയില്‍സ് ഞാന്‍ ഇനസ്പെകടറോട് നേരിട്ട് പറയാം...ഒന്ന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞോ? ഓകേ...ങ്ങ്ഹേ?....അല്ല തനിച്ചല്ല ...ജയകൃഷ്ണനുമുണ്ട്..." അയാള്‍ അത് പറഞ്ഞു മുഴുമികുന്നതിനു മുമ്പ് ജയകൃഷ്ണന്‍ ഫോണ്‍ പിടിച്ചു വാങ്ങി.

💬 Comments

View all comments