0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 199

പെട്ടെന്നുള്ള ചോദ്യത്തില്‍ വിനോദ് ഒന്ന്‍ പതറി. അയാള്‍ ദിവ്യയേയും ദിവ്യ പക്ഷെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ പുറത്തേക്കും നോക്കി. "ഏയ്‌, മാന്‍!" അദ്ദേഹം ശബ്ദമുയര്‍ത്തി. "വിവരങ്ങളൊക്കെ അതാത് സമയത്ത് ഞാനറിയുന്നുണ്ട്. എന്തായി തന്‍റെ ലവ് ലൈന്‍? എന്തെങ്കിലും ഡവലപ്മെന്‍റ്റ് ഉണ്ടോ?" ഇനി അക്കാര്യം അവരില്‍നിന്ന്‍ മറച്ചുവെച്ചിട്ട് കാര്യമില്ല എന്ന്‍ വിനോദിന് തോന്നി. ദിവ്യ എല്ലാക്കാര്യങ്ങളും അദ്ധേഹത്തെയും ഗായത്രിദേവിയെയും അറിയിച്ചിരിക്കുന്നു. അവര്‍ ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തിയേക്കുമെന്ന്‍ അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു. "ആ കുട്ടി ഇപ്പോഴും ഒത്തിരി വിഷമത്തിലല്ലേ, വിനോദ്?" ഗായത്രിദേവി ചോദിച്ചു. "കഴിഞ്ഞൊരു ദിവസം കണ്ടപ്പോള്‍ക്കൂടി കരച്ചില്‍ തന്നെയായിരുന്നു," "വിഷമവും കരച്ചിലുമൊന്നും കാര്യാക്കണ്ട," രാജശേഖരവര്‍മ്മ പറഞ്ഞു. "നിന്‍റെ ഈ ബന്ധം എന്‍റെ ഫസ്റ്റ് റെസ്പോണ്‍സ് വേണ്ട എന്നാണ്," ദിവ്യയും ഗായത്രിദേവിയും അദ്ധേഹത്തെ നോക്കി. "പേടിക്കണ്ട," വിനോദിന്‍റെ ഭാവമാറ്റം കണ്ട്‌ അദ്ദേഹം ചിരിച്ചു. 'ഇതെന്‍റെ പെഴ്സണല്‍ അഭിപ്രായം. വിനോദിന് ഇഷ്ട്ടമാണെങ്കില്‍ നടക്കട്ടെ. ആ കുട്ടിയെ എനിക്കറിയാം. തറവാടിയാണ് അവളുടെയച്ചന്‍ അലക്സാണ്ടര്‍. എന്‍റെ സതീര്‍ത്ഥ്യന്‍ ആണ്." വിനോദ് ആശ്വാസം കൊണ്ടു. "നീ ചെയ്യുന്നതൊരു നല്ല കാര്യമാണ് വിനോദ്," അദ്ദേഹം തുടര്‍ന്നു. "എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടിയ്ക്ക് ജീവിതം കൊടുക്കാന്‍ നീ തയാറായി. ഐ അപ്രീഷിയേറ്റ് യുവര്‍ കറേജ്. ഐം ഇമ്പ്രസ്സ്ഡ്." അവര്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. കൈ കഴുകിത്തുടയ്ക്കുമ്പോഴാണ് ഗേറ്റിനടുത്തുനിന്ന്‍ അവര്‍ ഒരു ബഹളം കേള്‍ക്കുന്നത്. അവര്‍ ഗേറ്റിലേക്ക് നോക്കി. ഗെയ്റ്റ് കീപ്പര്‍ റോബര്‍ട്ടിന്‍റെ മുമ്പില്‍ നാലഞ്ചാളുകള്‍ ഉണ്ട്. ഗേറ്റിനടുത്ത് ഒരു ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു. ആളുകള്‍ ഉച്ചത്തില്‍ കയര്‍ത്ത് റോബര്‍ട്ടിനോട് സംസാരിക്കുന്നു. "നരിമറ്റം വര്‍ക്കിയുടെ അനിയനാണത്‌," ഗെയ്റ്റ് കീപ്പറോട് സംസാരിക്കുന്നതില്‍ നേതാവെന്ന് തോന്നിച്ചയാളെ ഉദ്ദേശിച്ച് വിനോദ് പറഞ്ഞു. "നരിമറ്റം മാത്തച്ചന്‍. റിട്ടയേഡ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്." "ഇയാളെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ," വിനോദ് കാണിച്ചു തന്നയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ബാംഗ്ലൂരോ ബോംബേയിലോ ആയിരുന്നെന്നാണ് ജന സംസാരം," വിനോദ് തുടര്‍ന്നു. "അനിയനാണെങ്കിലും ക്രിമിനല്‍ റിക്കോര്‍ഡിന്‍റെ കാര്യത്തില്‍ വര്‍ക്കിയുടെ ചേട്ടനാണ് മാത്തച്ചന്‍," "അയാളെന്തിനാ റോബര്‍ട്ടുമായി വഴകുണ്ടാക്കുന്നത്?" ഗായത്രിദേവി ചോദിച്ചു. "എന്താണെന്ന്‍ നോക്കട്ടെ," രാജശേഖരവര്‍മ്മ പുറത്തേക്ക് നടന്നു. കൂടെ വിനോദും. നരിമറ്റം മാത്തച്ചന്‍ റോബര്‍ട്ടിനോട്‌ ഉറഞ്ഞുതുള്ളുകയാണ്. അയാള്‍ ഗേറ്റ് അതിക്രമിച്ചു കടക്കാന്‍ തുടങ്ങുമ്പോള്‍ റോബര്‍ട്ട് അയാളെ പിടിച്ചു മാറ്റുന്നു. രാജശേഖരവര്‍മ്മയും വിനോദും പെട്ടെന്ന് അയാളുടെയടുത്തെത്തി. "ഓഹോ, മഹാരാജാവ് വരുന്നുണ്ടല്ലോ," നരിമറ്റം മാത്തച്ചന്‍ പരിഹാസപൂര്‍വ്വം തൊഴുകൈയ്യോടെ പറഞ്ഞു. "അകമ്പടിക്ക്‌ ഒരാള് മാത്രേ ഒള്ളോ? ഓ മറന്നു. ചെങ്കോലും കിരീടോം നഷ്ട്ടപ്പെട്ടിട്ട് കാലം

💬 Comments

View all comments