0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 195

വിനോദ് കണ്ടു. "ഏത്?" അയാളുടെ ചോദ്യം ഇഷ്ട്ട്പ്പെടാതെ വിനോദ് ചോദിച്ചു. "ഈ വീടിന്‍റെ ഗേറ്റിന് മുമ്പിലൂടെ പോകുമ്പം ബൈക്ക് പെട്ടെന്ന്‍ ഓഫായി പോകുന്നത്?" അയാളുടെ മുഖത്ത് ഇപ്പോഴും പുഞ്ചിരിയാണ്. വിനോദ് അയാളെ ദേഷ്യത്തോടെ നോക്കി. പക്ഷെ അയാളുടെ കണ്ണുകളില്‍ ഒരു വല്ലാത്ത തീക്ഷണത എരിയുന്നത് വിനോട്ദ് കണ്ടു. തനിക്കയാളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ല എന്നും. "ഹീറോ ഹോണ്ടാ സ്പ്ലെന്‍ഡര്‍," അയാളുടെ ബൈക്കിനുമേല്‍ തലോടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു. "പുത്തന്‍ വണ്ടി. വാങ്ങിച്ചിട്ട് ഒരു മാസമായിക്കാണും. അപ്പോള്‍ പെട്ടന്നങ്ങ് ഓഫാകാന്‍ ഒരു കാരണവുമില്ല..." അയാള്‍ വിനോദിനെ നോക്കി. "ചേട്ടനെ കണ്ടാല്‍ത്തന്നെയറിയാം, ഒരെക്സ്പേര്‍ട്ട് ഡ്രൈവര്‍ ആണെന്ന്. ഗിയറും സ്റ്റിയറിങ്ങും ഹോണുമൊക്കെ വര്‍ഷങ്ങളായി പിടിക്കുന്ന കൈകളാണെന്നറിയാന്‍ ഒറ്റ നോട്ടം മതി. പിന്നെങ്ങിനെ ഈ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ പെട്ടന്നങ്ങ് ഓഫായി?" ഉള്ളില്‍ ദേഷ്യം പതയുന്നുണ്ടെങ്കിലും തനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല എന്ന്‍ അദ്ഭുതത്തോടെ വിനോദ് അറിഞ്ഞു. "പിന്നേ, ആയമ്മ എന്‍റെ വേണ്ടപ്പെട്ടയാളാണ്.." അകത്ത് ഗാര്‍ഡനഭിമുഖമായിരിക്കുന്ന ഷാര്‍മ്മിലിയെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. "നിങ്ങളുടെ ഡയറക്ഷന്‍ ആ വഴിക്കാണെന്ന് തോന്നി. ഓക്കെ, പൊയ്ക്കോളൂ, ഹാവ് എ നൈസ് ഡേ," അയാള്‍ നടന്ന്‍ പോയി. ദേഷ്യം കത്തുന്ന കണ്ണുകളോടെ വിനോദ് അയാളുടെ പോക്ക് നോക്കി നിന്നു. പിന്നെ പെട്ടെന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് ഗേറ്റിലേക്ക് വരുന്ന ഷാര്‍മ്മിലിയേയാണ്. "ആരാ ഷാര്‍മ്മിലീ അത്?" തന്‍റെ ചോദ്യത്തിലെ അധികാരസ്വരം കേട്ട് അവള്‍ തന്നെ നെറ്റിചുളിച്ചു നോക്കുന്നത് വിനോദ് കണ്ടു. അവള്‍ ഉത്തരം പറയാതെ പാതയുടെ അങ്ങേയറ്റത്ത്, നടന്നുമറയുന്ന, ചെറുപ്പക്കാരനെ നോക്കി നിന്നു. "അത് രാഹുല്‍, രാഹുല്‍ നാരായണന്‍." അയാളുടെ രൂപം കണ്മുമ്പില്‍ നിന്ന്‍ പൂര്‍ണ്ണമായും മറഞ്ഞപ്പോള്‍ ഷാര്‍മ്മിലി പറഞ്ഞു. "സെയിന്‍റ്റ് മേരീസ് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ജ്യൂനിയര്‍ ലക്ചറര്‍. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്സ്," അവളുടെ സ്വരത്തിലെ ഉത്സാഹം കണ്ട്‌ വിനോദ് നെറ്റിചുളിച്ചു. "അയാളെന്തിനാ ഇവിടെ വന്നത്?" "നിങ്ങളെന്തിന് ഇവിടെ വന്നു?" ആ ചോദ്യം വിനോദ് പ്രതീക്ഷിച്ചില്ല. അയാള്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി. "ബിക്കോസ് ...ബിക്കോസ്..." "അധികം ബിക്കോസടിച്ചു കഷ്ട്ടപ്പെടണ്ട," ഷാര്‍മ്മിലി പറഞ്ഞു. "കാണാപാഠം എത്ര പ്രാവശ്യം പറഞ്ഞു പഠിച്ചാലും സമയമാകുമ്പോള്‍, മുഖത്ത് നോക്കിപ്പറയേണ്ട സമയമാകുമ്പോള്‍, ബിക്കോസ് മാത്രമേ ഉണ്ടാവൂ. ബിക്കോസ് ഐ ലൈക് യൂ, ബിക്കോസ് ഐ ലവ് യൂ, ബിക്കോസ് ഐ വുഡ് ലൈക് ടു മാരി യൂ...ഇതൊക്കെയല്ലേ ബിക്കോസ് കഴിഞ്ഞുള്ള ബ്ലാങ്കില്‍ ഫില്‍ ചെയ്യേണ്ട വാക്കുകള്‍?" "ഷാര്‍മ്മിലീ, ഞാന്‍..!" "മിസ്റ്റര്‍ വിനോദ് മേനോന്‍ !"

💬 Comments

View all comments